tag:blogger.com,1999:blog-64509428353975743652024-02-08T13:38:52.305+03:00പ്രവാസഭൂമിഅലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger28125tag:blogger.com,1999:blog-6450942835397574365.post-17283900961330325142011-05-08T02:27:00.016+03:002011-06-05T18:23:57.452+03:00ബൂലോകത്തെ അമൂൽ പുത്രന്മാർ...!<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"><br />
നാളേറെയായി എന്തെങ്കിലും എഴുതണമെന്ന് കരുതുന്നു. പലതും കുറെയൊക്കെ എഴുതി തുടങ്ങുകയും ചെയ്തതാ... പക്ഷെ ദിവസവും രാവിലെ മെയിൽ തുറക്കുമ്പോൾ നിറഞ്ഞുതുളുമ്പുന്ന മെയിലുകൾ. ഒരു ദിവസം വൈകിയാൽ പെറ്റു പെരുകി ഇരട്ടിയായിട്ടുണ്ടാവും. ഭൂരിഭാഗവും ഒരു പുതിയ പോസ്റ്റിട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയണേ എന്ന അഭ്യർത്ഥനകൾ... ഇത് വായിക്കാതിരിക്കരുതേ എന്ന വിലാപങ്ങൾ. ദിവസവും അതിന്റെ എണ്ണം കൂടിക്കൂടി വരുന്നു. എന്തെങ്കിലും എഴുതി കരച്ചിലടക്കിയില്ലെങ്കിൽ വീണ്ടും വീണ്ടും ലിങ്കുകൾ... ലിങ്കുകളുടെ ലിങ്കുകൾ. കവിതയും കഥയും ചാലിച്ചെഴുതിയ പോസ്റ്റുകൾ!<br />
<br />
പത്രവാർത്തകൾ പേസ്റ്റ് ചെയ്ത് വരികൾ മുറിച്ചെഴുതിയത് കവിതയണെന്നറിയാതെ കുന്തം വിഴുങ്ങി നിന്നു. ഉത്തരാധുനിക കവിതക്ക് കവിപുംഗവൻ ഉദ്ദേശിച്ച അർത്ഥം തപ്പിയെടുക്കാൻ ഏറെനേരം നോക്കിയിരിക്കാനും നിർവ്വാഹമില്ല. അപ്പോഴേക്കും കവിയുടെ അടുത്ത കവിതയും മെയിലും തലയിൽ പതിക്കും. താങ്കളുടെ വിലപ്പെട്ട 916 അഭിപ്രായം അറിയിക്കണേ എന്ന് തന്നെ. അതിനെഴുതിത്തീരുമ്പോഴേക്കും അടുത്തത്... ആരെയും സ്പാമെന്ന കരിമ്പട്ടികയിൽ പെടുത്തിയില്ല. ഉദാരമനസ്കനും വിശാല ഹൃദയനും ആയിപ്പോയതുകൊണ്ട് ഞാൻ പോയി കമന്റെഴുതിവരും. എന്നിട്ടും ഞാൻ ഫോളൊ ചെയ്തിരുന്ന എനിക്കിഷ്ടമുള്ള ബ്ലോഗിലെ പോസ്റ്റുകളൊന്നും ഒന്ന് നോക്കാൻ പോലും നേരം കിട്ടിയില്ല. തിരഞ്ഞെടുപ്പ് ദിനം ബൂത്തുകൾ തോറും ഓടിനടക്കുന്ന സ്ഥാനാർത്ഥിയെപ്പോലെ ഓടിക്കിതച്ചു ഞാൻ. എന്നിട്ടും എന്റെ ദിവ്യകമന്റുകളുടെ വിഭൂതി ചാർത്തപ്പെടാതെ നിരവധി പോസ്റ്റുകൾ ബൂലോകത്ത് ചത്തുമലച്ച് കിടന്നു.<br />
<br />
ബ്ലോഗില്‍ പോസ്റ്റ് ഇട്ടാല്‍ അനേകം മെയിലുകള്‍ അയച്ചു വായിക്കാന്‍ ക്ഷണിക്കുന്ന സ്വഭാവം കൂടുതൽ ജനകീയമാക്കിയത് കണ്ണൂരാന്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ പലരും കണ്ണൂരാന്റെ പിമ്പേ ഗമിക്കുന്നു. അതിനാല്‍ ഈ സംഗതി കൊണ്ട് വന്ന കണ്ണൂരാനെ വേണം ആദ്യം കുത്തിമലർത്താന്‍.. കയ്യിൽ കിട്ടിയാൽ മൂപ്പരുടെ കൂമ്പ് കലക്കണം. പക്ഷെ അനോണി ആയിക്കഴിയുന്ന കണ്ണൂരാനെ പിടിക്കാന്‍ ഒബാമയുടെ സൈന്യത്തിന്റെ സഹായം വേണ്ടിവരും!.<br />
<br />
വർഷത്തിൽ തന്നെ ഒന്നോരണ്ടൊ പോസ്റ്റിടുന്ന എന്റെ ബ്ലോഗ് കാണാത്തവരും ഒരു ദിവസം തന്നെ രണ്ടും മൂന്നും കവിതകൾ പോസ്റ്റ് ചെയ്തിട്ട് ഒന്നു വായിക്കണേയെന്ന് മെയിലയക്കുന്നു. ഒരു കവി മൂന്നു കവിതകൾ ഒരു ദിവസം പോസ്റ്റാക്കിയപ്പോൾ ഞാനൊന്നു കണ്ണുരുട്ടി. കവിയുടെ പ്രതിഭ മനസ്സിലാക്കിയ മറ്റു ചിലരും അഭിനന്ദിച്ചു. അതോടെ എനിക്ക് ലിങ്ക് അയക്കൽ നിറുത്തി. പിന്നെ മെയിലിൽ കവിത തന്നെ ദിവസവും അയക്കാൻ തുടങ്ങി. കവിശാപം എത്ര ഭയാനകമാണെന്ന് തിരിച്ചറിവുണ്ടായത് അങ്ങിനെയാണ്. വായിച്ച് വായിച്ച് അങ്ങിനെ ഞാൻ ഒരു ബ്ലോഗ് വായനക്കാരൻ മാത്രമായി രൂപാന്തരം പ്രാപിച്ചു.<br />
<br />
ഇതിനിടെ ബൂലോകത്ത് ഞാനില്ലാത്തതിന്റെ വിടവും കുഴികളുമൊക്കെ നികത്താൻ നന്നായി എഴുതുന്ന ചങ്ങാതിയെ ബ്ലോഗനാക്കാൻ നടത്തിയ ശ്രമവും വ്യർത്ഥമായി. ഒരാൾ കൂടി വന്നാൽ ഒരു കമന്റു കൂടുതൽ കിട്ടുമെന്ന ദുരാഗ്രഹത്തിനു പുറമേ അവൻ സ്വകാര്യ സന്തോഷങ്ങൾക്കായി എഴുതിവെക്കുന്ന നിരവധി കഥകളും കവിതകളും വെളിച്ചം കാണട്ടെയെന്നും കരുതി. ഇനി എപ്പോഴെങ്കിലും ബൂലോകത്തേക്ക് വഴിതെറ്റി വന്നാലോ എന്നു കരുതി ആ പേര് പരസ്യമാക്കുന്നില്ല.</div><div style="text-align: justify;"><br />
പ്രവാസത്തിന്റെ ഏകാന്തതകളിൽ ചാനലുകൾ മസ്തിഷ്കം തിന്നു തുടങ്ങുന്നതിനു മുമ്പേ ആരംഭിച്ചതാണ് ഞങ്ങളുടെ സൊഹൃദവും വാരാന്ത്യങ്ങളിലെ ചർച്ചകളും. ഇന്നും തുടരുന്ന ആ ചർച്ചകളിൽ കലയും സാഹിത്യവും വിഷയമാകുമ്പോൾ അജണ്ടയിൽ ഞാൻ ബ്ലോഗും എടുത്ത് പയറ്റും. പോസ്റ്റും കമന്റും ഫോളൊവറും കഥകളും കവിതകളും തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ കവിതക്ക് പ്രചോദനമാക്കുന്ന കവികളും വിഷയമാകും. ബൂലോകത്തിലൂടെ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന ബ്ലോഗർമാരുടെ കഥപറഞ്ഞുകൊടുക്കും. എഡിറ്റിംഗും വെട്ടലും തിരുത്തലുമില്ലാതെ വെട്ടിത്തിളങ്ങാവുന്ന ബ്ലോഗെന്ന മീഡിയയെ കുറിച്ച് ഞാൻ വാതോരാതെ സംസാരിക്കും. നല്ലതെന്ന് തോന്നിയ ഏതാനും പോസ്റ്റുകള്‍ പ്രിന്റ് ചെയ്തു കൊടുത്ത് വശീകരിച്ചു. ഒപ്പം അവന്റെ മെയിലിലേക്ക് നല്ല പോസ്റ്റുകളുടെ ലിങ്ക് അയച്ചുകൊടുത്തും ബൂലോകത്തേക്ക് ക്ഷണിക്കും. പോസ്റ്റിടുമ്പോഴുള്ള പരമാനന്ദവും കമന്റുകിട്ടുമ്പോഴുള്ള നിർവൃതിയുമൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു. എന്റെ ക്ഷണം ഒഴിയാബാധയായപ്പോൾ ബ്ലോഗ് നോക്കാമെന്ന് സമ്മതിച്ചു. ഒരാൾ കൂടി കൊണ്ട് ബൂലോകവലയിൽ വീണതിൽ ഞാൻ ഗൂഢമായി ആനന്ദിച്ചു.</div><div style="text-align: justify;"><br />
പിറ്റെ ആഴ്ച അവനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ പ്രതീക്ഷ തെറ്റിച്ചു. ഞാൻ കൊടുത്ത ലിങ്കിൽ നിന്നും വഴിതെറ്റി ഏതൊക്കെയോ വഴികളിലൂടെയൊക്കെ അപഥ സഞ്ചാരം നടത്തി. "കുറെ നല്ല രചനകൾ വായിച്ചു. പക്ഷെ ചില പോസ്റ്റുകളും ഉള്ളടക്കവുമൊക്കെ വളരെ വിഷമമുണ്ടാക്കി. ചില കഥകളുടെയൊക്കെ ആശയം മനസ്സിലാക്കിയെന്നല്ലാതെ പലതും വായനയുടെ ഒരു സുഖം നല്‍കിയില്ല. വേണ്ട ചങ്ങാതി.. ആദ്യമായി അക്ഷരം കൂട്ടി വായിക്കുന്ന നിന്നെപ്പോലുള്ളവർക്ക് ബ്ലോഗ് ഒരു സംഭവമായേക്കും. നമ്മുടെ സൌഹൃദം കളയാതിരിക്കാൻ ഈ ചർച്ച ഇനി വേണ്ട."</div><div style="text-align: justify;"><br />
ബൂലോകം മുഴുവൻ എന്റെ സുഹൃത്തുക്കളും ആരാധകരുമാണെന്ന് കരുതിയാവും ആരുടെ ഏതൊക്കെ ബ്ലോഗാണ് നോക്കിയതെന്ന് പറഞ്ഞില്ല. പുറമെ നിന്നൊരാൾ ബ്ലോഗിനെ എങ്ങിനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എഡിറ്ററുടെ ജോലി ചെറുതല്ല എന്നറിയുക. അതില്ലാത്തതൊരു സൗകര്യമാണെങ്കിലും അതൊരു മേന്മയല്ല. ഒരു രചന എഡിറ്ററുള്ള മാധ്യമത്തിലേക്ക് അയച്ചുകൊടുക്കുമ്പോൾ തന്നെ അതിനുള്ള യോഗ്യതയുണ്ട് എന്നൊരു തോന്നലുണ്ടാവും. മടക്കത്തപാലിൽ തിരിച്ചെത്തിയാലും ഒരുപക്ഷെ പ്രസിദ്ധീകരിച്ചേക്കും എന്നൊരു ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസമാണ് അവന്റെ എഴുത്തിനുള്ള അംഗീകാരം. അവന്റെ ഈ വാക്കുകൾ ചില ബ്ലോഗുകളുടെ കാര്യത്തിലെങ്കിലും പ്രസക്തമായി തോന്നി.</div><div style="text-align: justify;"><br />
കഴിഞ്ഞ അവധിക്കാലത്തെ ഒരനുഭവം. മകൾ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി പഠിക്കുന്നുണ്ടെങ്കിലും സ്പെല്ലിംഗ് തെറ്റിയാൽ പത്തുപ്രാവശ്യം വീതം എഴുതി കൊണ്ടു ചെല്ലണം. വീണ്ടും തെറ്റിയാൽ ഇരുപത്തിയഞ്ച്. പിന്നെ 100.... സമയം കളയുന്ന പരിപാടിയെങ്കിലും എനിക്കതിൽ പരാതിയില്ല. അവളെക്കുറിച്ച് ഇംഗ്ലീഷ് ടീച്ചർക്ക് നല്ല മതിപ്പാണ്. മറ്റു വിഷയങ്ങൾക്കും അധ്യാപകർക്ക് ഓരോ പരാതികൾ. മലയാളം അധ്യാപികക്കു മാത്രം കുട്ടികൾ പഠിക്കുന്നില്ലെന്ന യാതൊരു പരാതിയുമില്ല. മലയാളത്തിലെ അക്ഷരത്തെറ്റുകൾക്ക് താഴെ ചുവന്ന വരയില്ല. മലയാളത്തിന്റെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യത്തിന് ഒരു പരിഹസച്ചിരി ചിരിച്ചതല്ലാതെ അവർ മറുപടി പറഞ്ഞില്ല. ആദ്യമായിട്ടാവും ഒരു രക്ഷിതാവ് ഇങ്ങനെ ആവശ്യപ്പെടുന്നത്.</div><div style="text-align: justify;"><br />
തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് അവളുടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ്. സ്വന്തം കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുതെന്നാണ് പ്രമാണം. ഞാനും അതനുസരിക്കുന്ന ഒരു പ്രമാണിയാണെങ്കിലും തൽക്കാലത്തേക്ക് അതൊന്നു മറന്ന് മകളറിയാതെ ആ കുട്ടിയുടെ ബുക്ക് വാങ്ങി നോക്കി. ‘മലയാളം അർത്തം’ എന്നെഴുതി നല്ല ഡിസൈനൊക്കെ വരച്ചുവെച്ചിരിക്കുന്നു. മലയാളത്തിന് 90 ശതമാനം മാര്‍ക്കുള്ള എഴുത്താണിത്. തുറന്നപ്പോൾ അദ്ദ്യപകൻ വിധ്യാര്ത്തി എന്നൊക്കെ വടിവില്‍ എഴുതിയിരിക്കുന്നത് കണ്ട് ഞാനും “അല്‍ഫുതസ്ഥ്ഭ്ദനായി”. സത്യത്തിൽ എനിക്ക് സഹതാപം തോന്നി, മലയാളം അറിയാത്ത കുട്ടിയെ ഓര്‍ത്തല്ല. ഇങ്ങിനെ എഴുതിയിട്ടും മുഴുവന്‍ മാര്‍ക്കും കൊടുക്കുന്ന ആ മലയാളം അധ്യാപികയെ ഓര്‍ത്ത്. ഇവരാണ് പുതിയ ജനറേഷന് ബ്ലോഗര്‍മാരും കവികളും.<br />
<br />
മിക്കവരും ബ്ലോഗുകളിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്താറുണ്ടെങ്കിലും ചിലർ അതൊരു അലങ്കാരമായി കൊണ്ടു നടക്കും. കമന്റ് വായിക്കാതെ എണ്ണം കൂടിയതിൽ മാത്രം സന്തോഷിക്കും. അച്ചടിമഷി പുരട്ടിയ ചില രചനകൾ സ്കാൻ ചെയ്ത സാക്ഷ്യപത്രത്തോടൊപ്പം അതേ പോസ്റ്റ് ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന പല പോസ്റ്റുകളിലും അക്ഷരതെറ്റുകളുടെ കൂമ്പാരമാണ്. ഇതെക്കുറിച്ച് സംസാരിച്ചപ്പോൾ എഴുതിക്കഴിഞ്ഞാൽ വായിച്ചു നോക്കുന്ന ശീലമില്ലെന്ന അഭിമാനത്തോടെയുള്ള മറുപടിയാണ് പലരിൽ നിന്നും കിട്ടിയത്. ഈ ദുരഭിമാനമാണ് കൂടുതലാളുകളെയും ബൂലോകത്തേക്ക് ആകർഷിക്കാത്തതും.<br />
<br />
‘ഞ്ഞ’ ‘ങ്ങ’ അക്ഷരങ്ങള്‍ മലയാളബ്ലോഗുകളിൽ നിർബന്ധമില്ല. ഈ അക്ഷരങ്ങൾ എഴുതാനറിയാത്ത ബ്ലോഗര്‍മാർക്കും നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടുന്നുണ്ട്. “അങിനെ കുഞുങൾ പറഞു” എന്നൊക്കെയാണ് എഴുതുക. ഈ നൂറ്റമ്പതിൽ ഒന്നു പോലും അതിലെ അക്ഷരത്തെറ്റുകളെ ഓർമ്മിപ്പിച്ചിട്ടില്ല എന്നത് എഡിറ്ററില്ലാത്ത മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്നു.</div><div style="text-align: justify;"><br />
ഒരു മലയാളം അധ്യാപികയുടെ ബ്ലോഗിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും മാസങ്ങളായി അതു മാറ്റമില്ലാതെ നീണ്ടുനിവർന്നു കിടക്കുന്നു. മറ്റൊരു അധ്യാപഹയിയുടെ പ്രൊഫൈലിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര... സ്കൂളുകളിൽ ബ്ലോഗിംഗും ഈയെഴുത്തും ആരംഭിക്കാനെന്ന പേരിൽ നടത്തിയ മലയാളം ബ്ലോഗേഴ്സ് മീറ്റിന്റെ അഞ്ചാറു വരികളിലൊതുങ്ങുന്ന പോസ്റ്റിലും മലയാളത്തെ വികലമായി എഴുതുന്നതു കണ്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ട എന്റെ കമന്റു പോലും വെറും വാക്കായി. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴയ്ക്കാൻ അക്ഷരമെവിടെ? ഇവരെങ്ങിനെ വിദ്യാലയങ്ങളിൽ മലയാളം ബ്ലോഗിംഗ് പഠിപ്പിക്കും?!</div><div style="text-align: justify;"><br />
ഒരിക്കൽ ‘വേതനക്കുള്ള’ മരുന്ന് എന്ന് ഒരു ബിരുദാനന്തരവിരുതൻ എഴുതുന്നത് കണ്ട് വേദന എന്നല്ലെ എഴുതേണ്ടതെന്ന് ചോദിച്ചപ്പോൾ എങ്ങിനെ എഴുതിയാലെന്താ കാര്യം മനസ്സിലായാൽ പോരെ എന്ന മറു ചോദ്യമാണ് കിട്ടിയത്. കാര്യം മാത്രം മനസ്സിലായാൽ മതി എന്ന നിലയിലേക്ക് ചിലരുടെ ബ്ലോഗെഴുത്തും നീങ്ങുമ്പോൾ എന്റെ ‘ഈയെഴുത്തും’ പാഴ്വേലയാണെന്നറിയാം.</div><div style="text-align: justify;"><br />
ഞാനെഴുതുന്നതു തന്നെ ശരി. എന്തുവന്നാലും തിരുത്താനില്ലെന്ന ധാർഷ്ട്യം കാണുമ്പോൾ ഇത്രയെങ്കിലും പറയാതെ വയ്യ. എനിക്ക് ഇങ്ങനെ എഴുതുന്നതിൽ തീരെ ഭയമില്ല. കാരണം നിങ്ങളാണെന്നെ ഒരു വെറും വായനക്കാരനാക്കിയത്. നാലാം ക്ലാസ്സ് വരെ മാത്രം മലയാള ഭാഷ പഠിച്ച എന്റെയെഴുത്തും തെറ്റുകളിൽ നിന്ന് മുക്തമല്ല. കണ്ടതും കാണിച്ചുതന്നതുമൊക്കെ തിരുത്താനും ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. മാന്യബ്ലോഗർമാരുടെ മുമ്പിൽ ഇതൊരു അഹങ്കാരം പറച്ചിലാവുമെന്നും തോന്നുന്നില്ല, മൂന്നാം ക്ലാസ് വരെ പഠിച്ചവർക്ക് മുമ്പിലല്ലാതെ.<br />
<br />
മംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ പോലും തിരുത്താനോ മുതിരാത്തവരെ മാത്രം ഇവിടെ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാവരും സാഹിത്യഭാഷ മാത്രം എഴുതണമെന്നല്ല. അങ്ങിനെയെഴുതാൻ എനിക്കുമറിയില്ല. മെയിലയച്ചു വിളിച്ചു വരുത്തുമ്പോൾ പറയുന്ന അഭിപ്രായത്തിനു തരിമ്പും വിലവെക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. മാസത്തിൽ ഒരു പോസ്റ്റ് വീതം ഇടുന്നവർക്ക് ഒരു ദിവസം കൂടി വൈകിയാലും താനെന്താണ് എഴുതിയതെന്ന് നോക്കാൻ ശ്രമിക്കാം. ആഴ്ചയിൽ ഓരോ പോസ്റ്റുന്നവർക്ക് ഒരു മണിക്കൂറെങ്കിലും ഒന്നു കൂടി റിവ്യൂ നടത്തുവാൻ നീക്കി വെക്കാം. ദിവസേന ഒന്നും രണ്ടും കവിതകളും കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നവർക്ക് ഒന്നു കൂടി വായിച്ച് എഡിറ്റു ചെയ്യുക എന്നത് പ്രായോഗികമല്ല എന്നറിയാം. അത് പോസ്റ്റിന്റെ എണ്ണത്തിൽ റെക്കോഡ് ഇടാനുള്ള ശ്രമത്തിന് അത് വിഘാതമായേക്കും.</div><div style="text-align: justify;"><br />
അക്ഷരജ്ഞാനം അധികമില്ലാത്ത തലമുറയാണ് നമുക്ക് മുമ്പ് കടന്നുപോയത്. അവർക്ക് ശേഷം അക്ഷരം പഠിക്കാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുമ്പോഴും മാതൃഭാഷയുടെ കാര്യത്തിൽ വീണ്ടും ആ പഴയ കാലത്തേക്ക് തിരിച്ചു നടക്കുന്നതുപോലെ തോന്നുന്നു. വായനയിലൂടെയാണ് അറിവിന്റെ ലോകം വികസിക്കുന്നത്. അതിനു പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്നും നിര്‍ബന്ധമില്ല. ആയെഴുത്തോ ഈയെഴുത്തോ ആയാലും മതി. കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ പോലെ വായിച്ചാല്‍ വളരും. പക്ഷെ നല്ല വായനയിലൂടെയേ നല്ല വളര്‍ച്ചയുണ്ടാവൂ.<br />
<br />
</div></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com129tag:blogger.com,1999:blog-6450942835397574365.post-45417105882691250592011-01-28T18:28:00.000+03:002011-01-28T18:28:44.528+03:00അറബിയെ തട്ടിയ മൈദീന്...!<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"> അന്ന് രാവിലെ ജോലിക്ക് പോകാനായി പുറത്തിറങ്ങുമ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്നൊരു കാഴ്ചയായിരുന്നു. ഞങ്ങളുടെ ഹൌസോണർ അബു അബ്ദുല്ലായുടെ വീടിനു മുമ്പില്‍ പോലീസ് വണ്ടികളുടെ മിന്നുന്ന ലൈറ്റുകൾ..! അയാളുടെ വണ്ടിയുടെ മുന്‍ഭാഗം തകർന്നുകിടക്കുന്നു. ഏതാനും ആളുകളും കൂടിയിട്ടുണ്ട്. പോലീസുകാര്‍ അബൂ അബ്ദുല്ലയുടെ ഡ്രൈവർ മൈദീൻക്കയെ വലയം ചെയ്തു എന്തൊക്കെയൊ ചോദിക്കുന്നുമുണ്ട്..!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മൈദീന്‍ക്ക പണി പറ്റിച്ചെന്നാ തോന്നുന്നെ! എനിക്കാധിയായി. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> കൂടുതൽ നേരം നില്‍ക്കാതെ കമ്പനി വണ്ടി വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് ഞാനോര്‍ത്തത് അബുഅബ്ദുല്ലായുടെ വീട്ടിൽ ഡ്രൈവറായി ജോലിക്ക് കയറിയതിന്റെ മൂന്നാം നാൾ മൈദീൻക്ക പറഞ്ഞ വാക്കുകളായിരുന്നു. കര്‍ക്കശക്കാരനായ അറബിയുടെ സ്വഭാവം മുന്‍നിര്‍ത്തി അയാള്‍ പറഞ്ഞത് ഇയാളുടെ മയ്യിത്ത് കണ്ടിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു. ഞങ്ങൾക്കതൊരു തമാശയായേ തോന്നിയുള്ളൂ. ഇത് സൌദിയാണ്! ശരീഅത്താണ് കോടതി. നാട്ടിലെ സ്വഭാവം ഇവിടെയെടുത്താൽ വിവരമറിയും. പ്രായത്തിൽ മുതിർന്ന ആളെയാണെങ്കിലും ഞങ്ങള്‍ എന്നും അയാളെ ഉപദേശിക്കും. ആശ്വസിപ്പിക്കും. പക്ഷെ അറബിയുടെ ധിക്കാരം നിറഞ്ഞ സ്വഭാവം മൈദീന്ക്കയെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.! എന്നാലും ജോലിക്ക് നിന്ന് ആറുമാസം കഴിയും മുന്‍പേ, ഞങ്ങളെയൊന്നും അനുസരിക്കാതെ അയാള്‍ അറബിയെ തട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കെന്തോ ഉള്‍ഭയം അനുഭവപ്പെട്ടു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> കൊല്ലും കൊലയ്ക്കും ഗുണ്ടാപ്പണിക്കുമൊക്കെ ഇവിടെ ചെറിയ ശിക്ഷയേയുള്ളു. തല ഉടലിൽ നിന്നും മാറ്റിവെയ്ക്കും അത്രയേയുള്ളു. പാവം മൈദീനിക്ക. ഇനി എന്തൊക്കെ അനുഭവിക്കണം.!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, അബുഅബ്ദുള്ളായുടെ വീട്ടിൽ ഹൌസ് ഡ്രൈവർ വിസയിൽ വന്ന മൈദീന്ക്കയെ പരിചയപ്പെട്<wbr></wbr>ടപ്പോൾ ഞങ്ങളെപോലെ പുതിയ ആളല്ലെന്നും ഗൾഫിൽ എല്ലാ രാജ്യങ്ങളിലും സഞ്ചാരം പരിപാടി അവതരിപ്പിച്ച് വരുന്ന വഴിയാണ് ഇയാളെന്നും മനസ്സിലാക്കിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പൂത്ത കാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് പോയിട്ട് പെട്രോളുപോലും തേക്കാത്ത കിഴവനാണ് അബുഅബ്ദുള്ള. പുരനിറഞ്ഞുനിൽക്കുന്ന പെണ്മക്കളെ കെട്ടിച്ചുവിടാതെ ജോലിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കെട്ടിടങ്ങൾ വാങ്ങികൂട്ടുകയാണ് പ്രധാന ഹോബി. വീടിനോട് ചേർന്ന തന്റെ ബഖാലയിലിരുന്നാണ് അയാൾ ഭരണ ചക്രം തിരിക്കുന്നതും മറിക്കുന്നതും. കടയിലെ കച്ചവടം പോലെ മെലിഞ്ഞ ഒരു സുഡാനിയും കൂട്ടിനുണ്ട്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ചെയ്യിക്കുന്ന ജോലിയും കൊടുക്കുന്ന ശമ്പളവും ഭരണപക്ഷവും പ്രതിപക്ഷവും പോലെ യോജിക്കാത്തതിനാല്‍ ഒരുമാസത്തിലധികം ആരും ഡ്രൈവറായി അയാള്‍ക്കൊപ്പം നിൽക്കാറില്ല. അയാളുടെ വിസയിൽ വന്നവർക്ക് പറഞ്ഞ ശമ്പളം കിട്ടിയ ചരിത്രവും സയന്‍സുമില്ല. ലേബര്‍കോര്‍ട്ടും ജയിലുമൊക്കെ ആസ്വദിക്കാതെ ആരും നാട്ടിൽ പോയിട്ടില്ല. മൈദീൻക്ക വന്ന് ഏതാനും ദിവസങ്ങൾക്കകം തന്റെ മുൻഗാമികളുടെ ചരിത്രവും കിഴവന്റെ ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചു മനസ്സിലാക്കി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പതിവുപോലെ പുതിയ ഡ്രൈവർക്കായി ആദ്യ ദിവസം തന്നെ കിഴവൻ ചെയ്യേണ്ട ജോലികളുടെ മോക്ക്ഡ്രില്‍ അവതരിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ടീച്ചർമാരായ മക്കളെ സ്കൂളിലെത്തിക്കണം. തിരികെ മാർക്കറ്റിൽ പോയി ആട്ടുകള്‍ക്കുള്ള പുല്ലുവാങ്ങി ഫാമില്‍ കൊണ്ടുപോയി കൊടുക്കണം. മകന്റെ ബേക്കറിയിൽ ദിവസവും ബാക്കി വരുന്ന കുബ്ബൂസിന്റെ ചാക്കുകൾ റൂമിനു പിന്നിലെ വലിയ ഗോഡൌണില്‍ കൊണ്ടുവന്ന് തറയിലിട്ട് ഉണങ്ങണം. പിന്നെയതിൽ ചവിട്ടുനാടകം നടത്തി അത് കടലാസുപെട്ടികളില്‍ നിറച്ച് അടുക്കി വെയ്ക്കണം. മസറയിലെ ആടുകൾക്കുള്ള ഭക്ഷണമാണത്. ഇതൊക്കെയാണ് വണ്ടിയോടിക്കാത്തപ്പോൾ ചെയ്യാനുള്ള നേരമ്പോക്കുകൾ. വൈകിട്ട് വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകണം കെട്ടിടങ്ങളുടെ വാടക പിരിക്കാന്‍ കൂടെ പോകണം. മൈദീൻക്ക പുതുമുഖത്തെ പോലെ എല്ലാം സമ്മതിച്ചു. പക്ഷെ ഇത്രയേറെ ജോലി ചെയ്താൽ കിട്ടുന്ന ശമ്പളമെത്ര..?</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അറബിയുടെ ഉത്തരംകേട്ട അതേ നിമിഷം തന്നെ 'മലയാളി' യായ മൈദീനിക്ക സാമ്പിൾ ഹർത്താൽ പ്രഖ്യാപിച്ചു. ബാപ്പാക്ക് ഡ്രൈവറെ തപ്പിനടന്ന് ജീവിതം തീർക്കുന്ന മകൻ അനുരഞ്ജനത്തിനെത്തി. അയാൾ ബാപ്പയറിയാതെ ബാക്കി ശമ്പളം കൊടുക്കാമെന്ന് സമ്മതിച്ചതോടെ മൈദീൻക്ക ഹർത്താൽ പിൻവലിച്ച് ജോലിക്ക് പോകാൻ തയ്യാറായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ജോലിയില്ലാത്തപ്പോൾ ഞങ്ങളുടെ റൂമിൽ വന്നിരിക്കും. പിന്നെ ഗൾഫിലെയും നാട്ടിലെയും വീരേതിഹാസങ്ങളും കുടുംബവിശേഷങ്ങളും യാതൊരു അഹങ്കാരവുമില്ലാതെ വർണ്ണിക്കും. ഞങ്ങൾക്കും അത് കേട്ടിരിക്കലാണ് ആകെയുള്ള എന്റെർടൈന്മെന്റ്. നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭകരമാക്കാൻ ശ്രമിച്ചതിന് ഡ്രൈവർ ജോലി പോയതാണ്. ബസ്സിൽ ആളെ കയറ്റുന്നതിനേക്കാൾ ചാരായകന്നാസ് കയറ്റുന്നത് അന്വേഷിക്കാൻ വന്നവരുടെ കൂമ്പിനിടിച്ച് സർക്കാർ ജോലി പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ചു. നാട്ടിൽ പോലീസ് കേസ് കൂടുമ്പോൾ ഗൾഫിലേക്ക് പറക്കും. ഗൾഫ് ജീവിതത്തിന്റെ ഇടവേളകളിലും നാട്ടിലെ ഗുണ്ടാസംഘത്തെ നയിച്ച കഥ.. ചാരായം പിടിക്കാനെത്തിയ എക്സൈസുകാരെ ഓടിച്ച് കിണറ്റിൽ വീഴ്ത്തിയ കഥ. കേസന്വേഷിക്കാൻ ചെന്ന പോലീസുകാരെ കുടിയന്മാരെ വിളിച്ചുകൂട്ടി പൊതിരെ തല്ലിവിട്ട വീരകഥ. പിന്നെയെന്തൊക്കെയോ അവരുടെ നാട്ടിൽ പാണന്മാർ പാടിനടക്കുന്നു. എന്തിനേറെ പറയുന്നു, മൈദീൻക്ക പോലീസുകാരുടെ കണ്ണിലുണ്ണിയായിരുന്നു. ഉണ്ണിയെ അന്വേഷിച്ച് പോലീസിന്റെ വരവും ഊരിലെ പഞ്ഞവും കൂടിയപ്പോഴാണ് മര്യാദക്കാരനാകാൻ ഗൾഫിലേക്ക് വീണ്ടും കയറ്റിവിട്ടത്. ഒട്ടകവും ആടും തിന്ന് തടി നന്നാവുന്നതല്ലാതെ സ്വഭാവം നന്നാവുന്ന ലക്ഷണവുമില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> എന്റെ റൂംമേറ്റ് മച്ചാൻ അയാളുടെ നാടൊക്കെ മന:പാഠമാക്കിയ ആളാണ്. പക്ഷെ ചോദിച്ചാൽ കൃത്യമായ വീടും സ്ഥലവും പറയില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> "ഇവിടുത്തെ സൌഹൃദം നമുക്കിവിടെ മാത്രം മതി. ഇനി നാട്ടില്‍ വെച്ച് കണ്ടാലും പരിചയം പുറത്തുകാണിക്കുകയും വേണ്ട. അതാണു നിങ്ങള്‍ക്ക് നല്ലത്." ഇതാണ് മൈദീന്‍ശൈലി! അതാണു ശരിയെന്ന് പിന്നീട് ഞങ്ങൾക്കും തോന്നി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">മുമ്പ് വന്ന ഡ്രൈവർമാരെ പോലെയല്ല താനെന്ന് മൈദീൻക്ക പ്രഖ്യാപിച്ചു. അവർക്കുവേണ്ടി പ്രതികാരം താൻ തന്നെ ചെയ്യുമെന്ന് അയാൾ തീരുമാനിച്ചു. ഞങ്ങളുടെ റൂമിൽ വന്നിരുന്ന് അബുഅബ്ദുല്ലയെ ഉന്മൂലനം ചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കും. ഓരോ ദിവസവും അയാൾ തന്റെ പാഴായ ശ്രമത്തെ കുറിച്ച് പറയും. ട്രാഫിക് സർക്കിളിൽ വെച്ച് വണ്ടിയുടെ സൈഡ് മറുഭാഗത്ത് നിന്നും വരുന്ന വണ്ടിക്കു വെച്ചുകൊടുക്കുക. കിഴവൻ തട്ടിപോകണം. നിസ്സാര പരിക്കുകളോടെ താൻ രക്ഷപെടും. സ്ഥലവും സമയവുമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. തിരക്കുള്ള ട്രാഫിക് റൌണ്ട് കിഴവന്റെ എലുമിനേഷന്‍ റൌണ്ടായി നിശ്ചയിച്ചു. നിസ്സാരമട്ടിൽ അയാളത് വിശദീകരിക്കുമ്പോൾ അങ്ങിനെ സംഭവിക്കരുതേയെന്ന് ഞങ്ങളും പ്രാർത്ഥിച്ചു. ഒരു ജോലി കൊടുത്തെന്ന കുറ്റത്തിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോർത്ത് ഞങ്ങള്‍ക്ക് അബുഅബ്ദുല്ലയോട് സഹതാപം തോന്നി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മൈദീൻക്കാ... വയ്യാവേലിക്കൊന്നും നിക്കണ്ട.. വേണ്ടെങ്കിൽ നാട്ടിൽ പോയാൽ പോരെ. പറഞ്ഞുനോക്കി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">“ഇല്ല... ഇങ്ങേരുടെ അവസാനത്തെ ഡ്രൈവറാണ് ഞാന്‍. ഇനി ആരെക്കൊണ്ടും ഇമ്മാതിരി ജോലിയെടുപ്പിക്കരുത്.” </div><div style="text-align: justify;"><br />
</div><div style="text-align: justify;"> മൈതീൻക്ക കുബ്ബൂസ് പൊടിക്കുന്ന കാഴ്ച രസകരമാണ്. വെളുപ്പിന് കിഴവൻ പുറത്തിറങ്ങുന്നതിനു മുമ്പ് തലേന്ന് കൊണ്ടുവന്ന് കൂട്ടിയ കുബ്ബൂസ് ചാക്കുകൾ പിക്കപ്പിന്റെ പിന്നിലെടുത്തിട്ട് നേരെ പോയി വലിയ വേസ്റ്റ് ബിന്നിൽ കൊണ്ടിടും. ഇതു സ്ഥിരം പരിപാടിയായപ്പോൾ മറ്റു ആടുവളർത്തുകാർ മൈദീൻക്കായുടെ കുബൂസ് വണ്ടിയും കാത്ത് പുലർച്ചയ്ക്ക് കാത്ത് നിൽക്കാനും തുടങ്ങി. കിഴവൻ ഓട്ടം പോകാൻ വിളിക്കുമ്പോൾ ഞാൻ കുബൂസ് പൊടിക്കുകയാണെന്ന് പുതപ്പിനടിയിൽ നിന്നും വിളിച്ചു പറയും. പത്തുകൊല്ലം ആടിനു തിന്നാനുള്ള സ്റ്റോക്ക് ഗോഡൌണിലുണ്ട്. ഇനി ഞാൻ പൊടിച്ചത് തന്നെ തിന്നണമെന്ന വാശിപിടിക്കുന്ന ആടുകൾ കുബ്ബൂസ് തിന്നാതെ ചാവട്ടെ. ഇതാണ് മൈദീൻക്കായുടെ നിലപാടുതറ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> രാവിലെ കിഴവനും പെണ്മക്കളുമായി സ്കൂളിലേക്ക് പോകുമ്പോൾ മാത്രമാണ് മൈതീന്‍ക്കായിലെ മര്യാദരാമനായ ഡ്രൈവറെ കാണാനാവുക. തിരിച്ചുപോരുമ്പോഴും മസറയില്‍ ആടിനു തീറ്റയുമായി പോകുമ്പോഴും തന്റെ മുന്ഗാമികള്ക്ക് കഴിയാതെ പോയ പ്രതികാര നടപടികൾ എടുക്കുക. കിഴവന് കമാന്റ് പ്രോംറ്റ് വഴി വണ്ടി നിയന്ത്രിക്കുമ്പോൾ മൈദീൻക്കാന്റെ നിയന്ത്രണം പോകും. വേഗത കണ്ട് ഭയന്ന് അല്പം വേഗത കുറയ്ക്കാൻ പറഞ്ഞാൽ ഒരൊറ്റ ചവിട്ടാണ്. പാവം അബു അബ്ദുല്ല ഡാഷ്ബോഡില്‍ ചെന്ന് മൂക്കും കുത്തി വീഴും!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പിന്നെ വണ്ടിയുടെ പോക്ക് ഒച്ചിഴയും വിധമാണ്. സഹികെട്ട് അല്പം കൂടി സ്പീഡ് ആകാമെന്ന് പറഞ്ഞുപോയാല്‍ പറ പറപ്പിക്കും. നാട്ടിലെ പോലെ ഗട്ടറില്ലാത്ത റോഡുകളെ മൈതീന്ക്ക ശപിച്ചു. ഗട്ടറിനു പകരം ഹമ്പുകൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ശീലിച്ചു. ഹമ്പ്, സോഡാക്കുപ്പി കണ്ണടയ്ക്കിടയിലൂടെ കണ്ടുപിടിക്കുമ്പോഴേക്കും അറബിയുടെ തലയിൽ ഒരു 'ബംമ്പര്‍' മുഴച്ചു കഴിയും. ഫാമിലെ ആടിനുള്ള പുല്ല് വണ്ടിയിൽ നിന്നും കിഴവൻ ഇറക്കുമ്പോൾ മൈദീൻക്ക വണ്ടിക്കകത്ത് സംഗീതം ആസ്വദിച്ചിരിക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഓഫീസിലെത്തിയിട്ടും എനിക്ക് ജോലിയിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് റൂമിൽ ചെല്ലുമ്പോൾ എന്താവും എന്ന ചിന്തയായിരുന്നു മനസ്സിൽ. എപ്പോഴും ഞങ്ങളുടെ റൂമില്‍ വന്നിരിക്കുന്നതിനാല്‍ അപകടം നടക്കുന്ന ദിവസം മൈദീൻക്കാനേം കൂട്ടി പോലീസ് ഞങ്ങളുടെ റൂമിലും വരാതിരിക്കില്ല. ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും അയാളുടെ റൂമില്‍ ആളനക്കമില്ല. ജയിലിലായിരിക്കും. പോലീസ് അന്വേഷിച്ച് വര്വോ..!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> എന്താവുമെന്ന് പകച്ചുനില്ക്കുമ്പോള് പുറത്ത് ഒരു വണ്ടി വന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടു. പിന്നെ വാതിലിൽ ശക്തിയായ മുട്ട്. പോലീസ് മൈദീൻക്കയെയുംകൊണ്ടു വന്നിരിക്കുന്നു. കുടുങ്ങിയത് തന്നെ. എന്തായാലും സത്യം പറഞ്ഞ് മാപ്പുസാക്ഷിയാവാം. സംഭരിക്കാൻ തക്ക ധൈര്യം കിട്ടിയില്ലെങ്കിലും വാതിൽ തുറന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> മുന്നില്‍ മൈദീനിക്ക. കയ്യില്‍ വിലങ്ങും ഒപ്പം നാലഞ്ചു പോലീസുകാരെയും പ്രതീക്ഷിച്ച ഞങ്ങള്‍, വിഷാദം പുരണ്ട മുഖവുമായി വന്ന മൈദീനിക്കയോട് കാര്യം ചോദിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"കിഴവനെ നിങ്ങളെന്താ ചെയ്തത്? പോലീസ് എന്തിനാ വന്നെ?" . </div><div style="text-align: justify;"><br />
</div><div style="text-align: justify;"> സ്കൂളിൽ പോയിവന്ന് വണ്ടി പാർക്ക് ചെയ്തിട്ട് കുബ്ബൂസ് പൊടിക്കാനായി ഞാനിങ്ങു പോന്നതാണ്. നിറുത്തിയിട്ടിരുന്ന വണ്ടി മാറ്റിയിടാന്‍ അയാള്‍ ശ്രമിച്ചു. പെട്ടെന്ന് നിയന്ത്രണം വിട്ടു എതിരെ വന്ന ഒരു ടാങ്കര്‍ ലോറിക്ക് കൊണ്ടിടിച്ചു. വലിയ ശബ്ദം കേട്ട് തിരിച്ചു വരുമ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കിളവനെയാണ്. അപ്പോള്‍ തന്നെ മരിച്ചിരുന്നു. ആംബുലന്‍സ് വന്നു കൊണ്ടുപോയി.."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അറബിയെ കൊല്ലാന്‍ തക്കംപാര്‍ത്തു നടന്ന മൈദീനിക്ക സങ്കടപ്പെട്ടു. കുറെ കരഞ്ഞു. ഞങ്ങളയാളെ ആശ്വസിപ്പിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> "നമുക്കാരെയും തല്ലാനോ കൊല്ലാനോ അവകാശമില്ല. മനുഷ്യരില്‍ ചിലര്‍ അഹങ്കാരം കൊണ്ട് സഹജീവികളെ ദ്രോഹിക്കും. സമ്പത്ത് കൊണ്ട് അന്യരെ പരിഹസിക്കും. പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കും. എല്ലാം കാണുന്നവന് പടച്ചോനാണ്. അവനു മാത്രേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ. ." </div><div style="text-align: justify;"></div><br />
<div style="text-align: justify;"> അതെയെന്ന മട്ടില്‍ മൈദീനിക്ക തലയാട്ടി. വാടക തീര്‍ന്നപ്പോള്‍ ഞങ്ങൾ അവിടെ നിന്നും താമസം മാറി. പിന്നെ മൈദീൻക്കായെയും കാണാതായി. എന്നാലും മൈദീനിക്കയുടെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. അറംപറ്റിയ ആ വാക്കുകള്‍ പോലെ അറബിയുടെ മയ്യിത്ത് കണ്ട ശേഷം മൈദീനിക്ക അവിടം വിട്ടിരിക്കാം..! </div></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com53tag:blogger.com,1999:blog-6450942835397574365.post-18968102516299370182010-12-31T15:25:00.002+03:002011-01-05T21:03:52.272+03:00ഒരു ഇല കൂടി കൊഴിയുന്നു...!<div style="text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/_kfBWTLLwcbA/TR3Kle6VVXI/AAAAAAAAAso/9G1fQvUF_0U/s1600/2011.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="http://1.bp.blogspot.com/_kfBWTLLwcbA/TR3Kle6VVXI/AAAAAAAAAso/9G1fQvUF_0U/s320/2011.jpg" width="320" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഇന്ന് 2010 വിടപറയുകയാണ്... ആയുസ്സിന്റെ വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞുവീഴുന്നു. ജന്മദിനങ്ങളും വാർഷികങ്ങളും ആഘോഷിക്കുന്ന പതിവില്ലാത്തതിനാല്‍ എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിവസം മാത്രം. ബ്ലോഗ് പൊടിപിടിച്ചുകിടക്കുന്നത് കണ്ട് അന്വേഷിക്കുന്നവരോട് ഈ ഡിസംബറില്‍ തന്നെ പോസ്റ്റുമെന്ന് വീമ്പുപറഞ്ഞിരുന്നു. പറയുന്നതെല്ലാം നടപ്പിലാവില്ലെന്ന് ഓര്‍മ്മിപ്പിക്കാനായി ഒരു കുഞ്ഞുപോസ്റ്റ്. എഴുതിയതൊന്നും പൂര്‍ത്തിയാക്കാനായില്ല. പൂര്‍ത്തിയാക്കാന്‍ പറ്റുന്നതൊന്നും എഴുതിതുടങ്ങിയുമില്ല. <br />
<div style="color: black;"><br />
</div><div style="color: black;"> നാട്ടില്‍ തേരാ പ്യാരാ നടന്ന എന്നെ കാശുമുടക്കി വീണ്ടും കൊണ്ടുവന്ന കമ്പനിയോടുള്ള പ്രതികാരമായി ബ്ലോഗാൻ തുടങ്ങി. ഓഫീസ് ടൈമിലിരുന്ന് ബ്ലോഗ് പോസ്റ്റുകള്‍ പടച്ചുവിട്ടതിന് കമ്പനി വക സമ്മാനം കിട്ടി. പുതിയ ബ്രാഞ്ചിലേക്ക് (പണിഷ്മെന്റ്) ട്രാന്‍സ്ഫര്‍! ഇറാഖ് അതിര്‍ത്തിയില്‍ അറാര്‍ എന്ന സ്ഥലത്ത് ബ്രാഞ്ച് തുറക്കുന്നു. അവിടേക്കുള്ള ലിസ്റ്റില്‍ ഞാനുമുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത ബുറൈദയെ വിട്ട് തണുപ്പുകാലത്ത് മഞ്ഞുപെയ്യുന്ന മരുഭൂമിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രവാസത്തിൽ നിന്നും മറ്റൊരു പ്രവാസത്തിലേക്കുള്ള യാത്ര. ഇനി അവിടെ ഓഫീസിലിരുന്ന് ബ്ലോഗാം. അപരിചിതമായ പുതിയ ഇടത്തിലേക്ക് യാത്രയാവാനുള്ള തയ്യാറെടുപ്പുകള്‍. പോകാനായി ഭാണ്ഡം മുറുക്കിയപ്പോഴേയ്ക്കും കമ്പനി തീരുമാനം മാറ്റി. എനിക്കു പകരം മറ്റൊരാളെ വിടുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കൌതുകവ്സ്തുക്കൾക്കിടയിൽ ഈ പുലി കൂടി ഇരിക്കട്ടെ. പിന്നെ മെയിന്‍ ഓഫീസിലെ അടിപൊളി സീറ്റിലിരിക്കാനുള്ള ക്ഷണവും. ഇതാണ് പണിഷ്മെന്റിനേക്കാള്‍ വലിയ പണിയായത്. </div><div style="color: black;"><br />
</div><div style="color: black;"> പുതിയ ഇരിപ്പിടം ബഹുരസമാണ്. ഹാളിലുള്ള മുഴുവന്‍ പേര്‍ക്കും കാണുന്ന വിധമാണ് മോണിട്ടര്‍. ബോസിന് എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണാം. മാനേജര്‍ക്ക് ചില്ലുകൂട്ടിലിരുന്ന് ഏതു പോസ്റ്റിനാണ് കമന്റെഴുതുന്നതെന്ന് വായിക്കാം. റോഡിലൂടെ പോകുന്നവര്‍ക്ക് കണ്ണാടിയിലൂടെ ഏതു ബ്ലോഗാണ് നോക്കുന്നതെന്ന് കാണാം. ഇരിപ്പുവശം ഗംഭീരമായതോടെ ബ്ലോഗ് കറക്കം കുറച്ചു. ഓഫീസ് ആവശ്യത്തിനുള്ള മെയിലുകള്‍ മാത്രം നോക്കിയിരിപ്പായി.</div><div style="color: black;"><br />
</div><div style="color: black;"> ഫോട്ടോഷോപ്പിന്റെ ലെയറുകള്‍ക്കിടയിൽ നിന്നും വല്ലപ്പോഴും പുറത്തുകടന്നു ജിമെയിൽ തുറക്കുമ്പോൾ ഈ പോസ്റ്റുകൂടി വായിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി മെയിലുകള്‍. "ഇനി മേലാല്‍ കവിത എഴുതില്ല ഈ കവിത (ഈ കവിതയോടെ രംഗം വിട്ടോളാം) കൂടിവായിക്കണം പച്ചവെളിച്ചം കണ്ടു സലാം പറയുന്ന ചങ്ങാതിമാര്‍ക്ക് സലാം മടക്കാൻ കഴിയുന്നില്ല. കണ്ണൂരാന്റെ പോസ്റ്റ് കണ്ട് ചിരിക്കുമ്പോള്‍ പിന്നില്‍ "ആരെടാ ഈ കല്ലിവല്ലി.." എന്ന മട്ടില്‍ ബോസിന്റെ താടിതടവിക്കൊണ്ടുള്ള പാൽപുഞ്ചിരി. ഹംസക്കായുടെ പോസ്റ്റ് വായിച്ചു കണ്ണ് നിറയുമ്പോള്‍ ആശ്വസിപ്പിക്കുന്ന സ്നേഹിതര്‍. തണലിന്റെ യോഗ പ്രാക്ടീസ് ചിത്രം കണ്ട് കണ്ണുതള്ളിയ സൌദികള്‍. ഫോട്ടോക്ലബ്ബില്‍ നിന്നും നല്ലൊരു ചിത്രം ക്ലിക്കി തുറക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്നും മാനേജരായ അബു തുര്‍ക്കിയെന്ന യുവതുർക്കിയുടെ ഇതാണല്ലെ ജോലി തീരാത്തത് എന്ന നോട്ടം. പിച്ചക്കാരന്റെ പടമുള്ള ഫോട്ടോ ബ്ലോഗ് തുറക്കുമ്പോള്‍ ഇവന്റെ കുടുംബക്കാരനായിരിക്കും എന്ന് അടക്കം പറയുന്ന മസ്രികള്. ബ്ലോഗ് വായിക്കാതെ, വായിച്ച പോസ്റ്റുകള്‍ക്ക് കമന്റിടാതെ ഞാന്‍ എരിപിരികൊള്ളുകയാണ്. </div><div style="color: black;"><br />
</div><div style="color: black;"> പക്ഷെ അടുത്ത കസേരകളിയിൽ ബ്ലോഗാൻ പറ്റിയ ഒരു സീറ്റ് തരപ്പെടുത്താം. ഈ തിരക്കിനിടയിലും എഴുതിവെച്ചൊരു പോസ്റ്റുണ്ട്. അത് പുതുവത്സര പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിലിനു ശേഷം പോസ്റ്റാം.</div><div style="color: black;"><br />
</div><div style="color: black;"> പ്രിയ ബൂലോക സ്നേഹിതരെ... പഴയതുപോലെ ബൂലോകത്ത് സജീവമാകാൻ കഴിയാത്തതിലും നിങ്ങളുടെ എല്ലാ പോസ്റ്റുകൾക്കും അഭിപ്രായമറിയിക്കാൻ കഴിയാത്തതിലും ഖേദമുണ്ട്. നിങ്ങൾ തന്ന സ്നേഹത്തിനും സഹകരണത്തിനും വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ആയിരം ആയിരം നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും കുടുബത്തിനും ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു. </div><br />
<a href="http://niravumnizhalum.blogspot.com/2010/12/blog-post_31.html">ബൂലോകത്തേയും ഭൂലോകത്തെയും എല്ലാ ജീവജാലങ്ങൾക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ. </a></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com44tag:blogger.com,1999:blog-6450942835397574365.post-30658127363732411052010-10-01T14:11:00.002+03:002010-10-01T14:32:00.449+03:00“ഒരു എടങ്ങേര് യാത്രയുടെ ഓര്‍മ്മയ്ക്ക്...”<div style="text-align: justify;"> വിമാന യാത്രകൾ പ്രവാസജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. യാത്ര എയറിന്ത്യയിലാണെങ്കിൽ അതൊരു ബ്ലോഗ് പോസ്റ്റാക്കാനോ മെഗാസീരിയലാക്കാനോ പറ്റും വിധം സംഭവബഹുലമായിരിക്കും. ഓർമ്മയുടെ ചെപ്പിൽ എന്നും ചുരുട്ടിവെയ്ക്കാവുന്ന അത്തരമൊരു അനുഭവം കിട്ടിയത് രണ്ടര കൊല്ലം മുമ്പ് അനുജന്റെ കല്യാണത്തിന് നാട്ടിൽ പോയപ്പോഴാണ്. സമയമാകുന്നതിനു മുമ്പ് ലീവ് ചോദിച്ച് ബോസിന്റെ പുഞ്ചിരി മായ്ക്കണ്ടല്ലോയെന്ന് കരുതി കല്യാണത്തിനു വരില്ലെന്ന് പറഞ്ഞാണവനെ അയച്ചത്. പക്ഷെ വീട്ടുകാര്‍ക്ക് ഞാന്‍ എത്തണം എന്ന് ഒരേ നിർബന്ധം! "നിങ്ങളില്ലാതെ എനിക്കെന്താഘോഷം" എന്ന് ശ്രീമതി പരിഭവിച്ചപ്പോള്‍ നാട്ടിൽ പോകണമെന്നും വിവാഹത്തില്‍ പങ്കെടുക്കണമെന്നുമുള്ള ചിന്ത മുളച്ചുപൊന്തി പടർന്നു പന്തലിച്ചു..<br />
<br />
എയർ ഇന്ത്യ വൈകുന്ന വാർത്തകളും കയ്യേറ്റം, കുത്തിയിരുപ്പ് സമരം, ബഹിഷ്കരണം തുടങ്ങിയ തുടര്‍ ചലനങ്ങളും പത്രത്തില്‍ സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും കയറിയപ്പോഴൊന്നും ദുരനുഭവങ്ങളുണ്ടായിരുന്നില്ല. എയറിന്ത്യയുടെ ജിദ്ദ - കരിപ്പുർ റൂട്ടിൽ പന്ത്രണ്ടും മുപ്പത്താറുമൊക്കെ മണിക്കൂർ വൈകൽ ശീലമാക്കിയിട്ടും എന്റെ വീട്ടുപടിക്കലൂടെ പോകുന്ന റിയാദ് കൊച്ചി സർവ്വീസ് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. ടിക്കറ്റ് അന്വേഷിച്ച് ചെന്നപ്പോൾ ട്രാവൽസിലെ സുഹൃത്തും അതുതന്നെ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ട് സൌദി എയര്‍ലൈന്‍സ് പിണക്കത്തിലാണ്. ദുബായ്ക്കാരെ പണ്ടേ ഇഷ്ടമില്ലാത്തതിനാൽ ദുബായ് വഴിപോകുന്ന ഗൾഫ് എയറും വേണ്ട. നേരെ കൊച്ചിക്ക് എയറിന്ത്യയുള്ളപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിരുന്ന് സമയം കളയണോ? കൂടുതൽ ആലോചിക്കാതെ ഇരുകയ്യും നീട്ടി വാങ്ങി, ഒരു ഒന്നൊന്നര ടിക്കെറ്റ്.<br />
<br />
ദമാമിലുള്ള ഭാര്യാസഹോദരൻ ഒരത്യാവശ്യത്തിന് കുടുംബത്തെ കൂടാതെ നാട്ടിൽ പോയ സമയം. അവന്റെ ഭാര്യ ജോലിക്കുപോകുമ്പോൾ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമകൾ “ഡാഡിമമ്മി വീട്ടിലില്ലാ.. നോക്കാനും യാരും ഇല്ലാ...” എന്ന് ഒറ്റയ്ക്ക് പാട്ടും പാടിയിരിക്കേണ്ട അവസ്ഥ. ഞാൻ പോകുന്ന വിവരമറിഞ്ഞപ്പോൾ അവളെ നാട്ടിലെത്തിക്കാനുള്ള ഓഫർ കിട്ടി. എന്തിനാ വെറുതെ റിസ്കെടുക്കുന്നെ എന്ന് പലരും ചോദിച്ചെങ്കിലും നാലോ അഞ്ചോ മണിക്കൂര്‍ മതിയല്ലോയെന്ന ചിന്തയും വളരെ യൂസര്‍ ഫ്രണ്ട്ലിയായ ആ കുഞ്ഞിനെ നന്നായറിയുന്നതും ഒരു ധൈര്യം തന്നു.<br />
<br />
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടുമൂന്നുമാസം ബൂലോകം ദരിദ്രമാകാതിരിക്കാനായി ചെറുപ്പത്തില്‍ <a href="http://pravasabhumi.blogspot.com/2008/01/blog-post.html">വിമാനം കൂടാതെ പറന്ന കഥ</a>യെഴുതി പോസ്റ്റ് ചെയ്തു. നാട്ടുനടപ്പനുസരിച്ച് രണ്ട് ദിവസം മുമ്പേ ജോലിയിൽ നിന്നിറങ്ങി. സ്ഥാവര ജംഗമ വസ്തുക്കള്‍ കാർഗോയും ലഗേജും ആക്കി. <br />
<br />
കൊടും തണുപ്പിൽ വിറങ്ങലിച്ചുനില്ക്കുന്ന റിയാദ് എയർ പോർട്ടിൽ ഞങ്ങളെത്തിയപ്പോൾ എന്റെ സഹയാത്രിക ഹിബ ഫാത്തിമ രണ്ട് നിര കട്ടി ഉടുപ്പുമിട്ട് സുന്ദരിക്കുട്ടിയായി കാത്തുനില്ക്കുന്നു. കൂടെ അവളുടെ ഉമ്മയും അളിയന് രണ്ടാമനും കുടുംബവും അമ്മാവനും അടങ്ങിയ ഒരു വൻ യാത്രയയപ്പു സംഘവും. പാലും ഉടുപ്പുകളും മറ്റു അത്യാവശ്യ സാമഗ്രികളും നിറച്ച ഒരു പതുപതുത്ത ബാഗും കിട്ടി. ദേശാടനത്തിനു മുന്നോടിയായി ഞങ്ങള്‍ ചങ്ങാത്തം കൂടി. കരഞ്ഞാൽ ചെയ്യേണ്ട ഒറ്റമൂലി പ്രയോഗത്തെകുറിച്ചും കുട്ടിയെ ഉറക്കുന്ന വിധവും പാലുകൊടുക്കുന്നതും ഒക്കെയായി ഒരു പഠനക്ലാസ്സ്. പഠിച്ചത് മറക്കാതിരിക്കാന്‍ ചെറിയൊരു റിഹേഴ്സല്‍. മാനത്തുകൂടെയാ പോകണതെങ്കിലും വിമാനത്തിൽ വെച്ച് അമ്പിളിമാമനെ കാണിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കിലോ?<br />
<br />
പാസ്സ്പോർട്ടും വാങ്ങി ക്യൂവിൽ നിന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും കോട്ടും സ്യൂട്ടുമിട്ട് നിന്ന മാന്യന്മാര് രൂപാന്തരം വന്ന് മാവേലിസ്റ്റോറിലും ബെവറേജസ് ക്യൂവിലും നുഴഞ്ഞു കയറുന്ന തനി നാടന്‍ മലയാളിയായി. വരിയില്‍ നിന്നവർ പുറത്തും അല്ലാത്തവർ അകത്തുമായി മാറുന്നു. ട്രോളികൾ കോർത്തുവലിക്കുന്നു. ഹിന്ദികളും അവരുടെ ഫ്ലൈറ്റും... ഉന്തും തള്ളും അവരുടെ ആഭ്യന്തര പ്രശ്നം. പോലീസുകാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കണ്ടാനന്ദിക്കാന് പറ്റിയ തനി കേരളീയ കലാരൂപങ്ങൾ!<br />
<br />
പ്രൈവറ്റ് ബസ്സിലും തിയേറ്ററിലെ ക്യൂവിലും ഇടിച്ചുകയറി നേടിയ വിദഗ്ദ പരിശീലനം കൌണ്ടറിലെത്തിച്ചു. രണ്ട് ബോർഡിംഗ് പാസും വാങ്ങി തിരിഞ്ഞപ്പോഴേക്കും കൌണ്ടറിൽ ക്ലോസ്ഡ് എന്ന ബോർഡ് തെളിഞ്ഞു. ടിക്കറ്റുമായി പിന്നാലെ വന്ന അറുപതോളം പേർക്ക് ബോർഡിംഗ് പാസില്ല! കേരളത്തിലേക്കല്ലേ... ബസ്സിലും ജീപ്പിലുമൊക്കെ സീറ്റില്ലാതെ തൂങ്ങിയാത്ര ചെയ്ത് ശീലിച്ച മലയാളികൾ വിമാനത്തിലും എവിടെയെങ്കിലും തൂങ്ങി നിന്നോളുമെന്ന് കരുതിയാവും അധികൃതര്‍ ടിക്കറ്റ് വിറ്റത്!<br />
<br />
രംഗം പെട്ടെന്ന് മാറി. പ്രതികരണം ബഹളവും കരച്ചിലുമൊക്കെയായി പുറത്തുവരുന്നു. മരിച്ച പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ പോകുന്നവർ, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങള്‍. എവിടെയും പ്രതിഷേധവും നിരാശയും സങ്കടവും കരിപുരട്ടിയ മുഖങ്ങൾ. വാപ്പാന്റെ മയ്യത്ത് കാണാൻ കഴിഞ്ഞില്ലെങ്കിൽ താനും ഇവിടെ മരിക്കുമെന്ന് പറഞ്ഞ് ഒരാൾ പെട്ടിയുടെ കയറഴിച്ചെടുത്ത് നിന്ന് കരയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരു കയർ കൊളുത്താന്‍ പോലും സൌകര്യമില്ല! പക്ഷെ അയാളുടെ അവസ്ഥ കണ്ട് ശരിക്കും കണ്ണു നിറഞ്ഞുപോയി. ഭക്ഷണം കഴിക്കാന്‍ പോലും നിൽക്കാതെ ജോലി സ്ഥലത്തുനിന്നും നേരെ എയര്‍പോര്‍ട്ടില്‍ എത്തിയ ചങ്ങാതിയായ ഉസ്മാനെയും കണ്ടു. കളരിക്ക് പുറത്തായ യാത്രക്കാരെയെല്ലാം താമസിയാതെ ഹോട്ടലിലേക്ക് മാറ്റി.<br />
<br />
റിയാലിറ്റി ഷോയില്‍ ഫ്ലാറ്റ് കിട്ടിയവന്റെ സന്തോഷം, ടാക്സ് അടയ്ക്കാന്‍ പറയുമ്പോള്‍ തീരുന്നതുപോലെ ബോർഡിംഗ് പാസ് ബംബറടിച്ച ഞങ്ങളുടെ സന്തോഷവും അധികം നീണ്ടുനിന്നില്ല. മൂന്നു മണിക്ക് പുറപ്പെടേണ്ട വിമാനം അഞ്ചരയ്ക്ക് പുറപ്പെടുകയുള്ളു എന്ന് മോണിട്ടറിൽ തെളിഞ്ഞു. ചെക്ക് ഇൻ സമയമായപ്പോൾ വീണ്ടും അത് മാറി!... ആറുമുപ്പത്... പത്തുമുപ്പത്... സമയം മാറ്റൽ മെഗാസീരിയൽ പോലെ നീളുമ്പോൾ ഉറക്കമിളച്ചു കാത്തിരുന്ന യാത്രയയപ്പു സംഘം മുറിയെടുത്ത് തങ്ങിയിട്ട് സമയമാകുമ്പോൾ മോളെ എത്തിക്കാമെന്ന് പറഞ്ഞ് പോയി. ആശങ്കയോടെ മണിക്കൂറുകൾ എണ്ണുമ്പോഴും ഗ്രാന്‍ഡ് ഫൈനല്‍ സമയം മാത്രം അറിയില്ല.<br />
<br />
രണ്ടും മൂന്നും പേർ വീതം മുടങ്ങാതെ എയറിന്ത്യ ഓഫീസിൽ പോയി വിവരങ്ങൾ തിരക്കുന്നുമുണ്ട്. എല്ലാവരും പോകുന്നത് കണ്ട് അവിടെ ബിരിയാണി കിട്ടുമോന്നറിയാൻ ഞാനും പോയി നോക്കി. ഫോറിൻ എയർലൈൻസ് ഓഫീസസ് എന്നെഴുതിയ വഴിയിലൂടെ ചെന്നപ്പോൾ ഒരിടത്ത് എയറിന്ത്യ എന്ന ബോർഡ് കണ്ടു ഞെട്ടി. അതിൽ യാത്രക്കാരന്റെ നെഞ്ചിനു നേരെ ഉന്നം പിടിച്ച് നിൽക്കുന്ന ലോഗോ എനിക്ക് വളരെ ഇഷ്ടമായി!<br />
<br />
“സാറേ.. സാറേ... സാർ...”<br />
<br />
നീട്ടിവിളിച്ചിട്ടും പുറം തിരിഞ്ഞു നിൽക്കുന്ന മലയാളി വൈറ്റ്കോളർ സാറന്മാർക്ക് തിരിഞ്ഞുനോക്കാനൊരു വിഷമം. പിന്നെ വിളിയുടെ ടോൺ മാറ്റി നോക്കി. മറ്റു ചിലർ ‘സ’ മാറ്റി മറ്റു അക്ഷരങ്ങൾ പരീക്ഷിച്ചപ്പോൾ ഒരാളുടെ മുഖം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.<br />
<br />
“സാർ... ഈ എഴുതിക്കാണിക്കുന്ന സമയത്തെങ്കിലും പുറപ്പെടുമെന്ന് ഉറപ്പുണ്ടോ?”<br />
<br />
“അതൊന്നും പറയാനാവില്ല” മറുപടി.<br />
<br />
“പിന്നെന്തിനാ ഇങ്ങിനെ സമയം മാറ്റി കളിക്കുന്നെ?”<br />
<br />
“................” ഉത്തരം മാഫി!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അവർക്കായ് ഭരണിപ്പാട്ടിലെ കുറെ വരികൾ സമര്‍പ്പിച്ചു തിരിച്ചുനടന്നു. സിൽസില ആൽബം എടുത്തവൻ പോലും ഇവരേക്കാൾ എത്രയോ ഭാഗ്യവാൻ!<br />
<br />
അന്ന് ടിക്കറ്റെടുക്കാനായി ട്രാവൽസിലിരിക്കുമ്പോൾ എയർ ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും ടിക്കറ്റ് ആവശ്യപ്പെട്ട മലയാളി, എയർ ഇന്ത്യയുടെ പോരിശ പറഞ്ഞ് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്ന ഈജിപ്ഷ്യനോട് “എന്റെ പൊന്നുസാറേ നിങ്ങൾ ടിക്കറ്റ് ഫ്രീയായിട്ട് തന്നാലും ഞാനാ ഫ്ലൈറ്റിനു പോകില്ല” എന്ന് തീര്‍ത്ത് പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പഴാണറിയുന്നത്!<br />
<br />
ബംഗ്ലാദേശിന്റെ പഴഞ്ചൻ ബിമാനങ്ങൾക്ക്പോലും ഇത്ര ‘സാങ്കേതിക തകരാറില്ല’, കേരളത്തിലേക്ക് പറക്കുമ്പോൾ മാത്രം പൈലറ്റുമാർക്ക് ക്ഷീണം കൂടും. ബഹിഷ്കരണമെന്നത് പൂച്ചയ്ക്ക് മണികെട്ടുന്നതു പോലെയായി. ഒരുദിവസം മുമ്പേ നാട്ടിലെത്താനായി കൊച്ചിക്ക് ടിക്കറ്റെടുത്ത കരിപ്പൂര്‍ സ്വദേശിയായ ഉബൈദിന്റെ ദേഷ്യവും സങ്കടവും തീരുന്നില്ല.<br />
<br />
മോളെ യാത്രയയക്കാൻ വന്നവർ ഹോട്ടലില്‍ നിന്നും വിളിക്കുന്നു. നാട്ടീന്ന് മിസ്കോള് പെരുമഴ. വാപ്പിച്ചിയെ കൂട്ടാൻ മക്കൾ സ്കൂളിൽ പോകാതെ കാത്തിരിക്കുന്നു. “എന്തായി?” എല്ലാവർക്കും ഒരേ ചോദ്യം തന്നെ. ഒന്നുമായില്ല... ഭൂട്ടാൻ ലോട്ടറിയെടുത്തവൻ കൈരളി ടിവി കണ്ട മാതിരി മോണിട്ടറിൽ കണ്ണും നട്ടിരിപ്പാണ് യാത്രക്കാര്‍...!<br />
<br />
ഒരു മണിയായപ്പോഴേക്കും യാത്രക്കാർ തയ്യാറാവാത്തതുകൊണ്ടാണ് ഇതുവരെ പുറപ്പെടാത്തതെന്ന മട്ടിൽ റെഡിയാവാൻ അനൌൺസ് വന്നു. കൂടുതല്‍ യാത്ര ചോദിക്കാതെ വിതുമ്പി നിന്ന ആ ഉമ്മയുടെ മുഖത്തേക്ക് നോക്കാതെ മോളെയും വാങ്ങി വേഗം തിരിഞ്ഞുനടന്നു.<br />
<br />
ചെക്ക് ഇൻ കഴിഞ്ഞപ്പോൾ വീണ്ടും കിട്ടി ഒരു മണിക്കൂറിന്റെ ബോണസ്! റിയാദ് എയര്‍പോര്‍ട്ടിലെ തറയിലും സീലിംഗിലുമുള്ള ത്രികോണങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കുറച്ചുകൂടി ബാക്കിയുള്ളപ്പോള്‍ വൈകിട്ട് മൂന്നരയോടെ എല്ലാവരെയും ആട്ടിത്തെളിച്ച് വിമാനത്തിനകത്താക്കി.<br />
<br />
കുഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു ആകെ ടെന്‍ഷന്‍. ടേക്ക് ഓഫ് ഒന്നു പേടിപ്പിച്ചു. പിന്നെ അടുത്തിരുന്ന യാത്രക്കാരൊക്കെ അവളുടെ പഴയ പരിചയക്കാരാണെന്ന് തോന്നി. സീറ്റില്ലാത്ത പാസഞ്ചര്‍ ആയതുകൊണ്ട് അടുത്ത സീറ്റുകളിലൂടെ പര്യടനം കഴിഞ്ഞു തിരിച്ചെത്തി. ഉറക്കാനുള്ള പതിനെട്ടാമത്തെ അടവും പരാജയപ്പെട്ടപ്പോൾ സംശയത്തോടെ പുറം ഉടുപ്പു മാറ്റി നോക്കി. അതിവർഷം കാരണം തടയണ തകർന്നിരിക്കുന്നു എന്ന നഗ്നസത്യം കണ്ട് ഞെട്ടി. സിലബസിലില്ലാത്ത വിഷയമാണിത്. ഫ്ലൈറ്റിലെ വിശാലമായ ടോയ്ലറ്റിൽ കൊണ്ടുപോയി ഔട്ടർ ലെയർ അഴിച്ചുമാറ്റി. ഇന്നർ ലെയർ മുഴുവൻ വേസ്റ്റ് ബക്കറ്റിലേക്ക്. പിന്നാലെ വരുന്നവര്‍ക്ക് ഒരു തരി പോലും ബാക്കിവെയ്ക്കാതെ ടിഷ്യു തീര്‍ത്തു. ടിവിയിൽ പമ്പേഴ്സിന്റെ പരസ്യം കണ്ട പരിചയത്തിൽ പുത്തൻ തടയണ ഒട്ടിച്ചുപിടിപ്പിച്ചു. ഇതൊക്കെ എന്നാ പഠിക്കുന്നെ എന്നമട്ടിൽ അവളെന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീട് എല്ലാവര്‍ക്കുമൊപ്പം ഉറങ്ങുമ്പോഴും ഒരു ദിവസത്തെ ഉറക്കച്ചടവോടെ ഞാന്‍ മാത്രം ഉണര്‍ന്നിരുന്നു.<br />
<br />
കേരളത്തിന്റെ കാറ്റേറ്റതോടെ എല്ലാവരും ഉണര്‍ന്നു, ഒപ്പം സമരവീര്യവും. പതിമൂന്നുമണിക്കൂറോളം ക്ഷമ പരീക്ഷിച്ചതല്ലേ... ലാന്റിംഗിനു ശേഷം ഇത്തിരിനേരം പുറത്തിറങ്ങാതെയിരുന്ന് പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചു. നേതാവാകാൻ കൊതിപൂണ്ട ചില ചെറുപ്പക്കാർ സ്വയം നേതൃത്വം ഏറ്റെടുത്തു. ആരും എഴുന്നേൽക്കരുത്, വിമാനക്കമ്പനിയുടെ വേണ്ടപ്പെട്ടവരാരെങ്കിലും വന്നിട്ടേ ഇറങ്ങാവൂ എന്ന ഇടയലേഖനം വായിച്ചു. കുഞ്ഞാടുകളെല്ലാം പൂര്‍ണ്ണസമ്മതത്തോടെ തലയാട്ടിയെങ്കിലും അതൊക്കെ വിമാനം റൺവേയിൽ മുത്തം കൊടുക്കുന്ന നിമിഷം വരെയെ നില നിന്നുള്ളു. വിമാനം നിലത്തിറങ്ങുന്നതിനുമുമ്പേ ചിലരുടെ ചന്തികൾ സീറ്റിൽ നിന്നും പൊങ്ങിത്തുടങ്ങി. എഴുന്നേൽക്കാൻ ശ്രമിച്ച കരിങ്കാലികളെ പിടിച്ചിരുത്തി. മറ്റുചിലർ ഭരണിപ്പാട്ടിന്റെ നാദവിസ്മയം കേട്ട് താനെ ഇരുന്നു. ഇത്രനേരം കഷ്ടപ്പെടുത്തിയതിനെതിരെ പ്രതിഷേധം വേണം. സൌദിയിൽ വെച്ചു നടക്കാത്ത സമരം നാട്ടിലെത്തിയാല്‍ സീറ്റ് ബെൽട്ടഴിച്ചു വിടാം.. സമരങ്ങളുടെ സ്വന്തം നാട്ടില്‍ വിമാനത്തിലിരുന്നും സമരം!<br />
<br />
എന്തായാലും നാട്ടിലെത്തിയെന്ന സമാധാനത്തിലിരിക്കുമ്പോള്‍ വിമാനത്തിലെ എസിയും കുറെ ലൈറ്റുകളും ഓഫായി! കറന്റ് കട്ടാണെന്ന് സമാധാനിച്ചു. പിന്നെയാണറിഞ്ഞത്...വിമാനത്തിലെ ഡ്രൈവറും കിളികളും എലികളെ പുകച്ച് പുറത്തുചാടിക്കുന്ന സൂത്രം പ്രയോഗിക്കുകയാണെന്ന്! നിമിഷങ്ങൾക്കകം കൊടും ചൂടും സഹിക്കാനാവാത്ത അസ്വസ്ഥതകളും. ശ്വാസം മുട്ടുന്നതുപോലെ. എന്റെ കുഞ്ഞുപാസഞ്ചര്‍ ഉടനെ കരച്ചിലിന്റെ സ്റ്റാര്‍ട്ട് ബട്ടൺ ക്ലിക്ക് ചെയ്യും. സമരസമിതി സഖാക്കളേ ക്ഷമിക്കൂ.. ഞാനിതാ കാലുമാറുന്നു. അപ്പോഴേക്കും എയർപോർട്ട് മാനേജരും എയറിന്ത്യയുടെ ഉദ്യോഗസ്ഥരുമൊക്കെ വന്നു ചർച്ചയും ഒത്തുതീർപ്പുമൊക്കെ കഴിഞ്ഞു. മുമ്പേ പാചകം ചെയ്തു കൊണ്ടുവന്ന ‘സോറി’യും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യാമെന്ന ‘ഉറപ്പും’ വിളമ്പിയതോടെ സമരത്തിനു വിരാമം. എങ്കിലും മുദ്രാവാക്യം വിളിച്ച് ജാഥയായി എമിഗ്രേഷൻ കൌണ്ടർ വരെ. വർഷങ്ങളോളം മുദ്രാവാക്യം വിളിക്കാൻ മുട്ടി നിന്നവരൊക്കെ ആ വിഷമം കൈചുരുട്ടി ആകാശത്തേക്ക് ശക്തമായി ഇടിച്ച് തീർത്തു!<br />
<br />
ലഗേജ് എടുക്കുന്നതിനും മുമ്പേ കാത്തുനിന്നു മടുത്ത അളിയന്റെ കയ്യില്‍ മോളെ ഏല്പിച്ചപ്പോള് അതുവരെ പിടിച്ചുനിറുത്തിയ ഒരു ദീര്‍ഘനിശ്വാസം വിമാനത്തിന്റെ ഇരമ്പലോടെ പറന്ന് പോയി. വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു.<br />
<br />
ഇനിയെന്റെ ക്ഷമ പരീക്ഷിക്കാൻ എയറിന്ത്യക്ക് അവസരം കൊടുക്കില്ലെന്ന പ്രതിജ്ഞയോടെ പുറത്തേക്ക് നടക്കുമ്പോള്‍, മുദ്രാവാക്യങ്ങൾക്കിടെ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു:<br />
<br />
"ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍! ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."<br />
<br />
എത്ര അന്വര്‍ത്ഥം! എത്ര മനോഹരമായ പദാവലി...!<br />
</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com68tag:blogger.com,1999:blog-6450942835397574365.post-80039631275108356172010-08-13T21:37:00.001+03:002010-08-15T14:54:20.312+03:00ഇടവേളയ്ക്കു ശേഷം തുടരും!<div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/_kfBWTLLwcbA/TGWP8N6SE7I/AAAAAAAAAnY/l8LaT-ueGJk/s1600/123.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="222" src="http://1.bp.blogspot.com/_kfBWTLLwcbA/TGWP8N6SE7I/AAAAAAAAAnY/l8LaT-ueGJk/s320/123.jpg" width="320" /></a></div><div style="text-align: center;"><br />
</div><div style="text-align: justify;"> പുണ്യമാസമായ റമദാനിന്റെ ആദ്യദിനങ്ങൾ പിന്നിടുന്നു. ആയിരം മാസങ്ങളേക്കാൾ പുണ്യം വിതയ്ക്കുന്ന ഈ മാസം ലോക മുസ്ലിംകൾക്ക് അനുഗ്രഹങ്ങൾ കൊണ്ട് ധന്യമായ കാലം... വ്രതാനുഷ്ടാനത്തിലൂടെ ആത്മ സംസ്കരണം നേടുന്ന റമദാൻ പുണ്യങ്ങളുടെ പൂക്കാലമായാണ് മുസ്ലിംകൾ കാണുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പകലുകൾക്കൊപ്പം മനസ്സു ശുദ്ധമാക്കാനുള്ള ശ്രമങ്ങൾക്കുമിടമുണ്ടാവണം. അതിനു കഴിയാത്തവൻ നഷ്ടപ്പെടുത്തുന്നത് തിരിച്ചുവരാത്തൊരു സുവർണ്ണാവസരമാണ്.<br />
<br />
ദേഹേച്ഛകൾക്ക് വ്യക്തമായ നിയന്ത്രണം കൊടുക്കുന്ന റമദാനിൽ ബ്ലോഗിംഗിനും കുറച്ചുദിവസത്തെ വിശ്രമം കൊടുക്കാനാണ് എന്റെ തീരുമാനം. പുണ്യമാസമായ റമദാനിന്റെ വിശുദ്ധിയെ കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ നോമ്പുകാലത്തും ചെയ്യാറുള്ള പ്രിയങ്ങളെ മാറ്റിവെയ്ക്കുന്ന പതിവ് രീതി തന്നെ. ചിലയിടത്ത് എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അതിനായി ഇത്തവണ അല്പം വൈകിയെന്ന് മാത്രം. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ മറ്റൊ ആയ പരാമർശങ്ങളിൽ നിന്നും മാറി നിൽക്കാനും വേണ്ടി മാത്രം അല്പം ഇടപെടലുകൾ കുറയ്ക്കുകയാണ്. ഒരുപാടറിവുകളും സൌഹൃദങ്ങളും തന്ന ഈ മാധ്യമത്തിൽ തിന്മ കൂടുതലായിട്ടാണെന്നോ ഒരു മാസത്തിനുശേഷം നിങ്ങളെ വിഷമിപ്പിക്കാൻ ഇറങ്ങിത്തിരിക്കും എന്നോ അതിനർത്ഥമില്ല. വ്രതാനുഷ്ടാനത്തിലൂടെയും പ്രാർത്ഥനകളിലൂടെയും മനസ്സിനെ സ്ഫുടം ചെയ്ത് കൂടുതൽ പക്വമായും വിവേകത്തോടെയും ജീവിതത്തെ സമീപിക്കാൻ ഈ അവസരം ഉതകുമെന്ന് കരുതുന്നു. ഞാൻ എന്റേതായ രീതിയിൽ അതിനായി ശ്രമിക്കുന്നു. <br />
<br />
എന്റെ സ്നേഹിതരുടെ നല്ല പോസ്റ്റുകൾ കാണാനും എന്തെങ്കിലും കുറിക്കാനും വൈകിയാലും ഞാനുണ്ടാവും. എങ്കിലും സ്വന്തമായ കുറച്ച് സമയം നീക്കി വെയ്ക്കുന്നതിനായി ബൂലോകത്തെ കറക്കം ലേശം കുറയ്ക്കുന്നു എന്നു മാത്രം.<br />
<br />
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബൂലോകത്ത് നടക്കാനിറങ്ങിയിട്ട് നാലുമാസമായതേയുള്ളു. ഇതിനകം നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒപ്പം ചിലരെയെങ്കിലും വേദനിപ്പിക്കേണ്ടിവന്നതിൽ സങ്കടവുമുണ്ട്. ഏതുവിഷയങ്ങളിലും പെട്ടെന്ന് പ്രതികരിക്കുക എന്നത് എന്റെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കാനാവാത്ത സ്വഭാവത്തിന്റെ ഭാഗം തന്നെ. ചെറുപ്പം മുതലേ വാക്കുകളും ചിത്രങ്ങളും കാർട്ടൂണുകളുമായി തുടർന്ന ആ സ്വഭാവം ഇപ്പോൾ ബ്ലോഗ് എന്ന മാധ്യമത്തിലൂടെയും തുടരുന്നു. ശരികളേക്കാൾ കൂടുതൽ തെറ്റുകളാണ് എന്നിൽ നിന്നും വരുന്നതെങ്കിലും തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പിടിവാശികളില്ലാതെ തിരുത്താനുള്ള സന്നദ്ധത എന്നും കൂടെ നിറുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം ശരിയെന്ന് പൂർണ്ണ ബോധ്യമുള്ളതിനൊപ്പം ഉറച്ചു നിൽക്കാനും.<br />
<br />
അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്നും ഇനിയും സൌഹാർദ്ദത്തോടെ തുടരാൻ നിങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.<br />
<br />
<div style="text-align: center;">ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!<br />
</div><div style="text-align: center;">എല്ലാവർക്കും നന്മകൾ നേരുന്നു.</div></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com34tag:blogger.com,1999:blog-6450942835397574365.post-64729380425869304422010-07-21T09:45:00.000+03:002010-07-21T09:45:14.981+03:00AKCPBA ബ്ലോഗ് മീറ്റ് !<div style="text-align: justify;"> “പുതിയ ബ്ലോഗേഴ്സ് സംഘടന... പുതിയ ലോഗോ... പുതിയ ബ്ലോഗ് മീറ്റ് !”<br />
<br />
തൊടുപുഴയിൽ ഈ വരുന്ന ആഗസ്റ്റ് എട്ടിന് നടക്കുന്ന ബ്ലോഗ് മീറ്റിൽ AKCPBA പങ്കെടുക്കില്ല! ആൾ കേരള കോപ്പി പേസ്റ്റ് ബ്ലോഗേഴ്സ് അസോസിയേഷൻ (AKCPBA) എന്നപേരിൽ ബ്ലോഗർ കൂട്ടായ്മ പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അഥവാ ഇനിയും അറിയാത്ത ശുംഭന്മാരെ വിവരമറിയിക്കും! കോപ്പി പേസ്റ്റ് ബ്ലോഗിംഗിന്റെ അനന്ത സാധ്യതകൾ ബൂലോകത്തിനു പരിചയപ്പെടുത്തിയ ഞങ്ങളും സ്വന്തമായി ബ്ലോഗ് മീറ്റ് നടത്തുന്നവിവരം കോപ്പിയെടുത്ത് ഇവിടെ പേസ്റ്റ് ചെയ്യുന്നു. “കോപ്പുക... പേസ്റ്റുക... പോസ്റ്റുക” എന്നതാണ് AKCPBA മീറ്റിന്റെ മുദ്രാവാക്യം! ദിവസേന നാലും അഞ്ചും പോസ്റ്റുകൾ കൊണ്ട് ജാലകം കീഴടക്കിയിട്ടും അർഹമായ പരിഗണന കിട്ടാതെ ബൂലോകത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശക്തി പ്രകടനമായിരിക്കും ഈ മീറ്റ്.<br />
<br />
തൊടുപുഴ ബ്ലോഗ് മീറ്റിൽ AKCPBA യിലെ പോസ്റ്റുകൾ കൊണ്ട് സമ്പന്നരായ ആരും പേരു നൽകിയിട്ടില്ല. ദിവസേന നിരവധി പോസ്റ്റുകൾ നാട്ടുന്ന സംഘടനയിലെ മെംബർമാർ മാസങ്ങൾ കൂടുമ്പോൾ പോസ്റ്റിടുന്ന ബൂർഷ്വകളുടെ മുമ്പിൽ മുട്ടുമടക്കി സ്വത്വം അടിയറവെക്കാത്തവരാണ്. ഞങ്ങളുടെ പോസ്റ്റുകൾക്ക് ആരും കമന്റുന്നില്ലെന്ന പരിഹാസത്തിലും കഴമ്പില്ല. കാമ്പുള്ള പോസ്റ്റുകളിടുന്നവർക്ക് ഒരുദിവസം കിട്ടുന്ന കമന്റിനേക്കാളധികം പിതൃത്വം അറിയാത്ത പോസ്റ്റുകളെ പെറ്റുകൂട്ടുന്ന ഞങ്ങൾക്കെന്തിന് നിസ്സാരമായ കമന്റ്? ctrl+A, ctrl+C, ctrl+V, എന്നീ കീബോർഡ് ഷോർട്ട്കട്ട് കൊണ്ട് മാത്രം ബ്ലോഗുന്ന ഞങ്ങളെ പുലികളായി ഇനിയും അംഗീകരിക്കാത്ത ബൂർഷ്വകൾ ഞങ്ങളിലെ സത്വത്തെ തിരിച്ചറിഞ്ഞ് പുലിയൊഴികെയുള്ള മറ്റേതെങ്കിലും മൃഗത്തിന്റെ പേരെങ്കിലും വിളിച്ച് ചരിത്രപരമായ മണ്ടത്തരം തിരുത്തണം.<br />
<br />
താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മദപ്പാടുള്ള ഗജവീരന്മാരെ അണിനിരത്തി നാഷണൽ ഹൈവേ തടഞ്ഞ് പ്രകടനവും മഹാകവികളെ ഉൾപ്പെടുത്തി കവിയരങ്ങുകളുമൊക്കെയായി ഉത്സവമാക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ വഴിയരികിലെ പൊതുയോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന ഉത്തരവ് ഞങ്ങൾക്ക് ctrl കീയില്ലാത്ത കീബോർഡ് കിട്ടിയതിനു് തുല്യമായി. പക്ഷെ വിവര സാങ്കേതികവിദ്യ കുതിച്ചുചാടുമ്പോൾ ഞങ്ങൾ അതിനുമേലെ ചാടും. വഴിയരികിലെ സമ്മേളന നിരോധന ഉത്തരവ് മാനിച്ച് ഓൺലൈനിൽ AKCPBA മീറ്റ് നടത്തി മറ്റുള്ളവർക്ക് മാതൃകയാവും. ചിക്കൻ ബിരിയാണി, ചക്കപ്പുഴുക്ക്, മറ്റു ഇൻഡ്യൻ ചൈനീസ് ആഫ്രിക്കൻ കോഴിക്കോടൻ വിഭവങ്ങളും ഓൺലൈൻ വഴിയാവും വിതരണം ചെയ്യുക. രുചികരമായ വിഭവങ്ങളുടെ പടം കിട്ടുന്നവർ കിട്ടാത്തവർക്ക് ഫോർവേഡ് ചെയ്യുക.<br />
<br />
സംഘടനയുടെ വിപുലീകരണത്തിന്റെ ഭാഗമായി ലിങ്ക് ബ്ലോഗേഴ്സിനെയും മെയിൽ ഫോർവേഡ് ബ്ലോഗേഴ്സിനെയും ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. യൂട്യൂബ് ലിങ്ക് കൊടുക്കുന്നവരെ പോഷക സംഘടനയാക്കും. പുലിമടകളിൽ കുടുങ്ങിയ കൂടുതൽ ബ്ലോഗേഴ്സിനെ രക്ഷപെടുത്തി ഈ എളുപ്പവഴിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും തൂക്കി നടന്ന് പൂച്ചയുടെയും ഈച്ചയുടെയും ഉറുമ്പിന്റെയും പടമെടുത്ത് പോസ്റ്റുന്ന ഫോട്ടോഗ്രാഫർ പുലികളെ പിടിക്കാനുള്ള പുലിക്കെണിയും തയ്യാറായി വരുന്നു. അവർക്കായി ഫോർവേഡ് മെയിലായി കിട്ടുന്ന ചിത്രങ്ങൾ പോസ്റ്റാനുള്ള കുറുക്കു വഴി പഠിപ്പിക്കുന്ന വർക്ക് ഷോപ്പും സർവീസ് സെന്ററും തുടങ്ങും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഈ മേഖലയിലേക്ക് ബ്ലോഗിണികളുടെ വരവ് കുറവായതിൽ ഞങ്ങൾ കടുത്ത നിരാശയിലാണ്. സ്ത്രീകൾക്കായി ഇപ്പോഴുള്ള 33 ശതമാനം സംവരണം 50 ശതമാനം ആക്കാൻ തീരുമാനമായിട്ടുണ്ട്. ഈ വർഷത്തെ മികച്ച കോപ്പിയടിക്കാരനുള്ള കോപ്പൻസ് പുരസ്കാരം കോപ്പൻ ഹേഗനിൽ വെച്ച് സമ്മാനിക്കും.<br />
<br />
ഞങ്ങൾ വല്ലപ്പോഴും സ്വന്തമായി എഴുതിയുണ്ടാക്കുന്ന തലക്കെട്ടുകളിൽ അക്ഷരത്തെറ്റു വരുന്നത് മന:പൂർവ്വമേയല്ല. കീബോർഡിൽ സ്ഥിരമായി ഉപയോഗിക്കുന്ന ctrl, A, C, V എന്നീ കീകളൊഴികെ വിരൽ സ്പർശമില്ലാതിരുന്ന് ഉപയോഗ ശൂന്യമായത് കൊണ്ട് മാത്രമാണ്. ആരെങ്കിലും അബദ്ധത്തിൽ വായിക്കാനെത്തിയാൽ അതു മനസ്സിലാക്കി സഹകരിക്കണം. ദിനപത്രങ്ങളിൽ നിന്നും പരമാവധി കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യണം. ബ്ലോഗേഴ്സിനെപോലെ പത്രങ്ങൾ കമന്റുകളുമായി പിന്നാലെ വരാൻ മിനക്കെടാറില്ലെന്ന സൌകര്യം പ്രയോജനപ്പെടുത്തണമെന്നും അണികളെ ഓർമ്മപ്പെടുത്തുന്നു. സംഘടനയുടെ മെമ്പർമാരെല്ലാം ലിങ്ക് നൽകുകയും പരസ്പരം കമന്റടിക്കുകയും ചെയ്യുക. നമ്മുടെ ബ്ലോഗുകളിൽ ഈ പോസ്റ്റ് മറ്റെവിടെയെങ്കിലും വായിച്ചതാണെന്ന് കമന്റിയാലുടനെ മറുപടിക്കു നിൽക്കാതെ ഡിലിറ്റ് ചെയ്യുക. പത്രക്കുറിപ്പ് പേസ്റ്റ് ചെയ്തത് തുടരുന്നു...<br />
<br />
ആരെന്തു പറഞ്ഞാലും പിന്നോട്ടില്ല... സഖാക്കളുടെ കണ്ടൽ കൃഷി പോലെ നമുക്കും ഈ കോപ്പി ബ്ലോഗിംഗ് കൃഷി രീതി പരിപോഷിപ്പിക്കാം. നമ്മുടെ പോസ്റ്റുകൾ ആഫ്രിക്കൻ ഒച്ചുകൾ പോലെ ബൂലോകം മുഴുവൻ ഇഴയട്ടെ. നമ്മളെഴുതുന്ന തലക്കെട്ടുകൾ കണ്ട് ജാലകത്തിലൂടെ നുഴഞ്ഞുകയറി വായിക്കുന്നവന്റെ ഇഞ്ചി തിന്നപോലെയുള്ള മുഖം! അത് മാത്രമാണ് ത്യാഗങ്ങൾ സഹിച്ച് നമുക്ക് ഈ മഹാ പ്രസ്ഥാനം തുടർന്നു കൊണ്ടുപോകാനുള്ള പ്രചോദനം. വായിക്കാൻ ആളില്ലേലും അഗ്രിഗേറ്ററുകളിൽ എപ്പോഴും നമ്മുടെ പേര് കാണുമെന്നുള്ള പ്രയോജനം! നമ്മൾ വിളമ്പുന്ന കണ്ടും കേട്ടും മടുത്ത കഥകളും വാർത്തകളും ചിത്രങ്ങളും കണ്ട് ഇളിഭ്യരായി കമന്റടിക്കാതെ വന്നതിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടുന്ന കാഴ്ച എത്ര ആനന്ദകരമാണ്. അതുകാണുമ്പോൾ ലക്ഷ്യം നിറവേറ്റിയ ചാരിതാർത്ഥ്യം ctrl+c എടുത്ത് സംഘടനയുടെ അണിയറ പ്രവർത്തകർ നിങ്ങൾക്കു മുമ്പിൽ ctrl+v ചെയ്യുന്നു. </div><div style="text-align: center;"><br />
പേസ്റ്റ് പോസ്റ്റുകൾ കീ ജയ്......! AKCPBA കീ ജയ്......! </div><div style="text-align: justify;"></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com98tag:blogger.com,1999:blog-6450942835397574365.post-20063166174737917212010-07-15T11:25:00.005+03:002010-07-16T16:33:33.454+03:00“ലിത്ത് ഫിലിം”<div style="text-align: justify;"> പ്രിന്റിംഗ് ആവശ്യത്തിന് ലിത്ത് ഫിലിം വാങ്ങാനായി ആശാൻ ആദ്യമായി അബ്ദുവിനെ അയക്കുമ്പോൾ മറക്കാതെ കറുത്ത പോളിത്തീൻ കവർ കൊടുത്തുവിട്ടിരുന്നു. വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കണമെന്നും ഡാർക്ക് റൂമിലെത്താതെ തുറക്കരുതെന്നും ഫിലിം ഭദ്രമായി പൊതിഞ്ഞു നൽകുമ്പോൾ കടക്കാരനും ഓർമ്മിപ്പിച്ചു. പിന്നീടത് ഒരു സ്ഥിരം ജോലിയായപ്പോൾ ഫിലിം വാങ്ങാൻ പോകുമ്പോൾ അവൻ മറക്കാതെ കറുത്ത കവർ കരുതുമായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പിന്നീട് സൌദിയിലെത്തിയ അബ്ദു അത്തറുകടയിലെ ജോലിക്കാരനായതോടെ ലിത്ത് ഫിലിമും കറുത്ത പേപ്പറും ഡാർക് റൂമും എല്ലാം മറന്നു. വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിൽ പൊതിഞ്ഞു കൊണ്ടുവന്നത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയെ ആയിരുന്നു!<br />
<br />
<br />
<span style="color: #3d85c6; font-size: x-small;">(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്) </span></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com40tag:blogger.com,1999:blog-6450942835397574365.post-14292110689980982632010-07-04T18:14:00.002+03:002010-07-06T21:49:15.119+03:00ഇനിയില്ല... ആ തണൽ!<div style="text-align: justify;"> ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതാൻ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ചുരുങ്ങിയ വരികളിലൊതുക്കാം. വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പയെക്കുറിച്ച്... പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. വിങ്ങുന്ന നെഞ്ചകത്തോടെ എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ മോണിട്ടറിലെ അക്ഷരങ്ങളെ മറയ്ക്കും. അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ പിൻവാങ്ങിയിരിക്കുന്നു.<br />
<br />
എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ബാപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. മണ്ണിനെയും മനുഷ്യനേയും ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയും. ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു. അർഹിക്കുന്നതിലേറെ സഹായങ്ങൾ വാങ്ങിയ ഏതാനും ചിലർ മാത്രം ശത്രുവിനോടെന്നപോലെ പെരുമാറുമ്പോഴും അതെന്നെ പറയുന്നതല്ലെ... പറയട്ടെ. നിങ്ങളൊരിക്കലും അത് കേൾക്കാനും മറുപടി പറയാനും നിൽക്കണ്ട. എന്ന് മക്കളായ ഞങ്ങളെ ഉപദേശിക്കും. എനിക്കിപ്പോഴും വഴങ്ങാത്ത സഹിഷ്ണുതയുടെ പാഠങ്ങൾ.<br />
<br />
ഓർമ്മയിലെന്നും ആ പുഞ്ചിരിക്കുന്ന മുഖം തെളിയുമ്പോൾ കാണുന്നവർക്ക് കൌതുകമായിരുന്ന ബാപ്പയുടെ ഇരട്ടവിരലുകളെയും ഓർക്കും. പേര് ഓർമ്മിക്കാത്തവർക്ക് പോലും ആ അടയാളം അറിയാം. ബാപ്പയുടെ ഇരുകൈകളിലെയും തള്ളവിരൽ ഇരട്ടയായിരുന്നു. ആദ്യമായി കാണുന്നവർക്ക് കൌതുകമുള്ള കാഴ്ച. ആകെ പന്ത്രണ്ട് വിരലുകൾ! ഓത്തുപള്ളിയിലെ പഠനം പൂർത്തിയാക്കിയിട്ടും ഈ വിരലുകൾ കൊണ്ട് പേന പിടിക്കാനാവില്ലെന്നത് കാരണമാക്കി സ്കൂൾ വിദ്യാഭ്യാസമുണ്ടായില്ല. പക്ഷെ അനുഭവങ്ങളുടെ പരുക്കൻ മുഖങ്ങളിൽ നിന്നും ജീവിതം നന്നായി പഠിച്ചു. ഒപ്പം മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്ന നിർബന്ധവും. മലയാളം അക്ഷരങ്ങൾ വായിക്കാൻ പഠിച്ചെങ്കിലും വിരലുകളുടെ പ്രത്യേകത കൊണ്ടാവും എഴുത്ത് വഴങ്ങിയില്ല. ഞങ്ങൾ അക്ഷരം പഠിക്കുന്നതിനൊപ്പം ഞങ്ങളും കല്ലുപെൻസിൽ ആ വിരലുകളിൽ പിടിപ്പിച്ച് സ്ലേറ്റിൽ എഴുത്ത് പഠിപ്പിക്കാൻ ശ്രമിച്ചു. എനിക്കൊത്തിരി ഇഷ്ടമായിരുന്നു അസാധാരണമായ ആ വിരലുകൾ. ചെറുപ്പം തൊട്ടേ എന്നും കാണുന്നതുകൊണ്ട് അതിൽ ഒരു പുതുമ തോന്നിയിട്ടുമില്ല. ഭക്ഷണം കഴിച്ചുതീരുമ്പോൾ അവസാന വറ്റുകൾ പെറുക്കിയെടുക്കുന്നത് കാണാൻ കൌതുകമായിരുന്നു. എന്നാൽ ചെറിയ സാധനങ്ങൾ എടുക്കാൻ പോലും അതൊരു ബുദ്ധിമുട്ടായിരുന്നില്ല. എന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ എപ്പോഴും ആ മടങ്ങിയിരിക്കുന്ന വിരലുകൾ നിവർത്തി അൽഭുതത്തോടെ നോക്കും.</div><div class="separator" style="clear: both; text-align: center;"></div><div style="text-align: justify;"></div><div style="color: #a64d79; text-align: center;"><span style="font-size: x-small;"></span></div><div style="text-align: center;"><br />
</div><div style="text-align: justify;"> പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് പാടവരമ്പിലൂടെ വർക്കി സാറിന്റെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നിനായി പോകുന്നതും സ്കൂളിൽ പോയി വരുന്നവഴിക്ക് ചായക്കടയിലെ നാക്കു പൊള്ളുന്ന പാലുംവെള്ളവും പലഹാരവും വാങ്ങിത്തരുന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ.. എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ആ മൂന്നു വിരലുകൾ ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ. <br />
<br />
കുഞ്ഞുന്നാൾ മുതൽ ചുമലിലേറ്റിയ പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി. <br />
<br />
വീട്ടുമുറ്റത്തെ ഒരുവീഴ്ചയിൽ കാലിനുണ്ടായ വിഷമം മാറി ഊന്നുവടിയിൽ നിന്നും സ്വതന്ത്രമായൊന്നു നടന്നു തുടങ്ങിയപ്പോൾ വയറിനുള്ളിലെ അസ്വസ്ഥതയോടെയിരുന്നു തുടക്കം. ആശുപത്രികളും ഡോക്ടർമാരും മാറിയെങ്കിലും ആരും പറഞ്ഞില്ല എന്താണു രോഗമെന്ന്. പല ഡോക്ടർമാരോടും നേരിട്ട് ചോദിച്ചിട്ട് പോലും! ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ എന്റെ അഭിപ്രായമറിയാൻ ബാപ്പ കേൾക്കാതെ ജേഷ്ടൻ എന്നെ വിളിക്കുമ്പോൾ മുതൽ പന്തിയില്ലായ്മ അലട്ടിയിരുന്നെങ്കിലും സുഖമാവുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. നാട്ടിലെത്തി കാണാൻ കൊതിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികമാകാത്തതും നാട്ടിലെ ചികിത്സാചെലവും ഒക്കെ എന്നെ പിടിച്ചുനിറുത്തുകയായിരുന്നു. ഒടുവിൽ നാട്ടിൽ പോകാനുറച്ചപ്പോഴേക്കും ഒത്തിരി വൈകി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വിളിക്കുമ്പോഴും പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി തിരിച്ചെത്തുമെന്ന വാക്കുകൾ. പക്ഷെ... പടച്ചവന്റെ തീരുമാനം മറ്റൊന്നായിരുന്നു. തുടർച്ചയായ രണ്ട് കീറിമുറിക്കലുകൾക്ക് ശേഷം ഐ സി യു വിൽ വേദനതിന്നു തീർക്കുമ്പോൾ കടലിനിക്കരെ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം പ്രതീക്ഷിച്ചെങ്കിലും കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു എന്ന തിരിച്ചറിഞ്ഞപ്പോഴുള്ള നൊമ്പരം ഇന്നും കൂടെയുണ്ട്. <br />
<br />
ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽപാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം. <br />
<br />
സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ഇന്ന് അഞ്ചുവർഷം തികയുന്നു.<br />
ഓർമ്മകളിലെന്നും ആ പന്ത്രണ്ടു വിരലുകൾ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു. ആ പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു.</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com58tag:blogger.com,1999:blog-6450942835397574365.post-83572739144525474242010-06-28T17:46:00.002+03:002010-06-29T12:46:33.377+03:00ഞങ്ങൾ വാഴും ബൂലോകം! കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...<br />
വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...<br />
തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽപാദങ്ങൾ...<br />
എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ.<br />
<br />
<div style="text-align: justify;"> അക്ഷരപ്പിശകുകളും വ്യാകരണത്തെറ്റുകളും പറഞ്ഞുതന്ന മലയാളം അദ്ധ്യാപികയെ ആക്ഷേപിച്ചപ്പോൾ പള്ളിക്കൂടത്തിൽ നിന്നും പുറത്താക്കി. പെറ്റതള്ളയെ ചീത്തവിളി പതിവാക്കിയപ്പോൾ വീട്ടിൽ നിന്നും ആട്ടിയിറക്കി. സ്വന്തം പേരെഴുതുമ്പോൾ പോലും ഒഴിഞ്ഞുമാറുന്ന അക്ഷരങ്ങളെ ശപിച്ചു ഞാൻ നാടുവിട്ടു. മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> വിമർശനവും ഉപദേശവുമായി വന്നവരെ ആട്ടിയോടിച്ചു. വാക്കുകൾക്കുമേലെ അടയിരിക്കാൻ ഞാൻ പിടക്കോഴിയല്ല. അവയ്ക്ക് മൂർച്ചകൂട്ടാൻ കൊല്ലന്റെ പണിയുമറിയില്ല. ആഴത്തിലുള്ള വിഷയങ്ങൾ തേടണമെന്നു പറഞ്ഞവരെ പഴി പറഞ്ഞു. പ്രമേയങ്ങൾക്ക് പരിചരണം പോരെന്ന് പറയുന്നവരുടെ കരണം പുകച്ചു. എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു പറഞ്ഞ് പരിഷ്കാരിയായി. അവാർഡിൽ ചതിയെന്നലറി പ്രതിഷേധിച്ചു. അവസാനം വാർഡിൽ ശല്യമായപ്പോൾ സെല്ലിലടച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അഴിയറുത്ത് മതിൽ ചാടിയ എനിക്ക് മുന്നിൽ ഭൂമി മലയാളത്തോളം വിശാലമായ തെരുവ്. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com59tag:blogger.com,1999:blog-6450942835397574365.post-25283643921544956772010-06-19T11:16:00.012+03:002010-06-22T22:02:51.140+03:00നക്ഷത്രമെണ്ണാനുള്ള വഴികൾ!<div style="text-align: justify;"> കോളിംഗ് ബെല്ലിന്റെ ചിന്നംവിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പാതിമുറിഞ്ഞുപോയ ഉറക്കത്തിന്റെ ആലസ്യം മുറിഞ്ഞുവീണ പല്ലിയുടെ വാലെന്നവണ്ണം കണ്ണുകളിൽ പിടച്ചു. ഉറക്കം കളഞ്ഞതിന്റെ പിരാക്ക് മുഴുവൻ സ്വീകരിക്കാനെത്തിയ ആ മഹാഭാഗ്യവാൻ ആരാകുമെന്ന ആകാംക്ഷയോടെ കതക് തുറന്നു. പത്തുപതിനെട്ട് പ്രായം വരുന്ന കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി ചാനലിൽ പാട്ടു ഡെഡിക്കേറ്റു ചെയ്യുന്ന പെമ്പിള്ളാരെ മാതിരി ചിരിച്ചു നിൽക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">“സാർ...” </div><div style="text-align: justify;"><br />
</div><div style="text-align: justify;"> മനുഷ്യനെ ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേൽപ്പിച്ചത് സാറാക്കാനാണോ? സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? പണ്ടു സ്കൂൾ അവധിക്കാലത്ത് കുഞ്ഞുപിള്ളാർക്ക് ഡ്രോയിംഗ് ക്ലാസെടുത്തിരുന്നപ്പോൾ അവർ മാഷെന്നാണ് വിളിച്ചിരുന്നത്. അവരെയൊക്കെ ഇപ്പൊ കെട്ടിച്ച് കുട്ടികളും ആയിട്ടുണ്ടാവും. “സാർ...” കിട്ടിയ ഗ്യാപ്പിന് ഭൂതകാലത്തിലേക്കു ഊളിയിടാൻ ശ്രമിച്ച എന്നെ പിന്നേയും വലിച്ചു പുറത്തിട്ടു. സാർ ഞാനൊരു പുതിയ പ്രൊഡക്റ്റ് ഇൻട്രൊഡ്യൂസ് ചെയ്യാൻ വന്നതാണ്. തടിയൻ ബാഗെടുത്തു സിറ്റൌട്ടിൽ വെച്ചുകൊണ്ടവൾ മൊഴിഞ്ഞു. അതിന്റെ സിബ്ബ് വലിച്ചുകീറി എന്റെ അമ്പരപ്പിനുമേലെ എന്തൊക്കെയോ വാരിവലിച്ച് നിരത്തിയിട്ടു.<br />
<br />
“ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രൊഡക്ട് പരിചയപ്പെടുത്താനായിറങ്ങിയതാണ്. മാഡം എവിടെ സർ..?”</div><div style="text-align: justify;"><br />
“ഇവിടെ മാടമൊന്നുമില്ല, ദാ കൊറച്ചപ്പുറത്ത് ഒരു മഠമുണ്ട്. കൊച്ച് അങ്ങോട്ടു പോകാൻ വന്നതാ..?”</div><div style="text-align: justify;"><br />
“അതല്ല സർ. മാഡം അതായത് ചേച്ചി” </div><div style="text-align: justify;"><br />
ങാ അതുപറ മ്യാഡം. ആ വിളിയെനിക്കിഷ്ടപ്പെട്ടു. എന്നെ സാറേന്നു വിളിച്ച സ്ഥിതിക്ക് എന്റെ കെട്യോളെ മ്യാഡമെന്നുതന്നെ വിളിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല. അഥവാ ഞാൻ സമ്മതിച്ചാലും അവളു തീരെ സമ്മതിക്കൂല!<br />
<br />
ഞങ്ങളുടെ പുതിയൊരു പ്രോഡക്ടാണിത്. ചിരട്ടപ്പുട്ടുപാത്രം. വെറുതെ പുട്ടുപൊടിയുമിട്ട് കുക്കറിനുമേലെ വെച്ചാൽ മതി. ഇതിൽ തേങ്ങയിട്ടില്ലേലും സാരമില്ല. പണ്ട് ചിരട്ടപ്പുട്ട് തിന്നുന്ന ടേസ്റ്റ് പഴമക്കാരോട് ചോദിച്ചുനോക്കു സർ. എത്ര രുചികരമായിരുന്നു. ചിരട്ടപ്പുട്ടിനെക്കുറിച്ച് കാണാതെ പഠിച്ച മഹത്വം വർണ്ണിക്കാൻ തുടങ്ങി. ചിരട്ടപ്പുട്ടിന്റെ മദ്ഹ് പാട്ട് തീർന്നപ്പോഴൊരു സംശയം. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> “സ്റ്റീലുകൊണ്ടുണ്ടാക്കിയാൽ ചിരട്ടയാവുമോ മോളെ. അതിലുണ്ടാക്കിയാൽ ഒറിജിനൽ ചിരട്ടപ്പുട്ടിനുണ്ടാവുന്ന രുചികിട്ടുമോ...?”</div><div style="text-align: justify;"><br />
അപ്പോൾ ഡെഡിക്കേഷൻ ചിരിയുടെ മോഡ് മാറ്റിക്കൊണ്ട് വേറൊരു സാധനം ബാഗിൽ നിന്നും വലിച്ചെടുത്തു. മഴക്കാലത്തെ ജലദോഷം, പനി ഉത്സവമെത്തുമ്പോൾ ഉപയോഗിക്കാനുള്ള മൂക്ക് ഓപ്പണിംഗ് മെഷീൻ...! വെറും നൂറ്റമ്പതു രൂപയ്ക്ക് അൺലിമിറ്റഡ് ശ്വാസം ബ്രൌസിംഗ്. ജലദോഷം വരുമ്പഴല്ലേ... അതിനിപ്പഴേ തയ്യാറെടുപ്പുകൾ വേണോ. അഥവാ വാങ്ങിയാലും... പുട്ടുകുടത്തിൽ വിക്സിട്ട് തിളപ്പിച്ച് തലമൂടിയ പുതപ്പിന്റെ കൂടാരത്തിലിരുന്ന് ആവികൊള്ളണ സുഖം ഈ മെഷീൻ തരുമോ?<br />
<br />
ഭാഗ്യത്തിന് ഉച്ചയൂണു കഴിഞ്ഞ് മ്യാഡം അലക്ക് കുളി കലാ പരിപാടിക്കായി ഇറങ്ങുമ്പോഴാണു ഈ സഞ്ചിമൃഗമിറങ്ങിയത്. അവളെങ്ങാനും കണ്ടുപോയാൽ ആ ബാഗിലുള്ള ഐറ്റംസ് ഓരോന്നെങ്കിലും വാങ്ങാമെന്ന ചെറിയൊരാഗ്രഹം പറയും. എനിക്കാണെങ്കിൽ ഗൾഫീന്ന് കൊണ്ടുവന്ന ഉച്ചയുറക്കം കളയാനും വയ്യ. മ്യാഡം വരുന്നതുവരെ വെയ്റ്റുചെയ്യാമെന്നു പറഞ്ഞ് ഉപ്പുപെട്ടിക്ക് ചുറ്റിയ ആ കുഞ്ഞാടിനെ ഒരുവിധം പറഞ്ഞയച്ചു.<br />
<br />
കണ്ടാൽ കൊതിപ്പിക്കുന്ന ഗ്ലാമർ പാത്രങ്ങളുമായൊരു ചേച്ചി വരുന്നു. കമ്പനീടെ പരസ്യത്തിനായി മൂന്നിലൊന്നു വില മാത്രം! അയൽപക്കത്തെല്ലാവരും വാങ്ങിയ സാക്ഷ്യപത്രവും കൊണ്ടാണ് വരവ്. കടയിലൊന്നും വാങ്ങാൻ കിട്ടാത്ത ലിമിറ്റഡ് എഡിഷൻ! ഇതു വാങ്ങിയില്ലേൽ ഈ മോഡൽ പാത്രമില്ലാത്ത ഈ പഞ്ചായത്തിലെ ഏക വീട് ഞങ്ങളുടേതാവും.. ഉൽഘാടനം തന്നെ ബഹുകേമം... കൈപ്പിടി കയ്യിലും പാത്രം സ്റ്റൌവിലും. ..ഫെയർ ആന്റ് ലവ്ലി പൂശിയ ഗ്ലാമർ തീയിൽ ഉരുകുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചിൽ മൂന്നുപേർ വികലാംഗരായി. ലൈഫ് ടൈം വാറന്റിയുള്ളതല്ലേ. ബില്ലിലെ നമ്പർ എടുത്തുവിളിച്ചു. ഫോണെടുത്ത വല്യമ്മ ഇവിടാർക്കും പാത്രക്കച്ചവടമില്ലേന്നും പറച്ചിലും ഫോൺ കട്ട്! ആക്ഷൻ: മൊബൈൽ നമ്പറിലേക്ക്... വിളിച്ചപ്പോൾ തന്നെ മറുപടി കിട്ടി. നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്. പരിധിവിട്ട നമ്പറുകൾ കേട്ടു സാധനം വാങ്ങിയാലിങ്ങനിരിക്കും!<br />
<br />
ബെഡ്ഡുവിൽക്കാൻ വരുന്ന ചേട്ടൻ മുറ്റത്തുനിന്നും അലറിവിളിക്കുന്നു. പഴയതിനു പകരം പുത്തൻ കൊടുക്കുന്ന മൊബൈൽ എക്സ്ചേഞ്ച് മേള. പഴകിപ്പതിഞ്ഞ ബെഡു മാറ്റാൻ കുറെ നാളായി ആലോചിക്കുമ്പോൾ ദൈവദൂതനായി വന്ന ചേട്ടൻ. അകത്തുകയറി ബെഡ്ഡ് കണ്ട ചേട്ടൻ അഞ്ഞൂറ് രൂപ വിലയിട്ടു. ഇതൊഴിവാക്കുന്നതിന് എത്ര ചോദിക്കുമെന്ന് കരുതിയിട്ട് അഞ്ഞൂറ് രൂപയോ! മക്കളുടെ മൂത്രം കുടിച്ചുവീർത്ത കിടക്കയിൽ രക്തദാഹികളായ മൂട്ടകളുടെ താവളം. കണ്ടൽ കാടുകളെ വെല്ലുന്ന ജൈവവൈവിധ്യം. അഞ്ഞൂറ് രൂപ കിട്ടിയാൽ പോര! ഗൾഫീന്നു പഠിച്ച വിലപേശൽ തന്ത്രം ഞാനും പയറ്റി, ആയിരം! അവസാനം പറഞ്ഞ് എണ്ണൂറ്റമ്പതിലുറപ്പിച്ചു. ബാർട്ടർ സിസ്റ്റം പ്രകാരം തരുന്ന പുതിയതിന് വില 2500 പഴയത് കഴിച്ച് 1650. മൂട്ടകളുടെ ആവാസവ്യവസ്ഥക്ക് എന്തൊരു വില! പുത്തൻ ബെഡ്ഡിനു പകരം മൂട്ടകൾ വണ്ടിയിലേറി പോയി. പിന്നൊരിക്കൽ അതേ അളവ് കമ്പനി ബെഡ് കടയിൽ നിന്നും വാങ്ങി വീട്ടിലെത്തിച്ചപ്പോൾ ആയത് രൂപ 1400 മാത്രം. മൂട്ടയെ ചുമന്ന ദൈവ്ദൂത് ചേട്ടൻ രൂപ ഇരുന്നൂറ്റമ്പത് അധികം ചുമന്നു. ഒരുമാസം കൊണ്ട് ബെഡ് ചപ്പാത്തി പോലായതു വേറെ കഥ. പിന്നൊരു ഓണക്കാലത്ത് ടിവിക്കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ടിവി, ഫ്രിഡ്ജ്, മിക്സി കൂമ്പാരം കണ്ടപ്പോൾ എക്സ്ചേഞ്ച് മേളയിൽ പങ്കെടുത്ത എന്റെ പഴയ ഇക്കൊ ഫ്രണ്ട്ലി ബെഡ്ഡിന്റെ അവസ്ഥയും ഓർത്തുപോയി.<br />
<br />
കറിപൌഡർ ഇൻട്രൊഡ്യൂസ് വന്ന എസ് ഷേപ്പ് ചെക്കനെക്കണ്ടപ്പോൾ സഹതാപം തോന്നി. സ്വതവെ ആടിക്കളിക്കുന്ന അവൻ വലിയ ബാഗ് തോളിലേറ്റുമ്പോൾ ഒന്നുകൂടി ഒടിഞ്ഞുമടങ്ങുന്നു. ബോഡിഷേപ്പുമായി മാച്ചാകാത്ത വേഷവും കഴുത്തിൽ നിന്നും രക്ഷപെടാൻ വെമ്പുന്ന ടൈയും! സാമ്പാർ പൊടിയുടെ വർണ്ണനകൾ! സാമ്പാറു കാണുമ്പോൾ അരവട്ട് മുഴുവട്ടാകുന്ന ഈ സാറിനെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കണമെന്ന വാശി. ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന അവനു ഈ ഒരു പായ്ക്കറ്റ് വിറ്റാൽ ഒരുപോയിന്റ് കൂടുമത്രേ. അവനൊരു പോയിന്റ് കൊടുത്താൽ സ്റ്റോറിലിരിക്കുന്ന സാമ്പാർ പൊടിയിൽ രണ്ടു പോയിന്റ് പൂപ്പൽ കയറുമെന്ന് ഭാര്യ. എങ്കിൽ സാറിനു പറ്റിയ മറ്റൊരു പ്രോഡക്ട് ഉണ്ട്. നക്ഷത്രമെണ്ണൽ സ്റ്റിക്കർ! ഈ കാണുന്ന സ്റ്റിക്കർ മേലെ വാർക്കത്തട്ടിൽ ഒട്ടിച്ചുവെച്ചാൽ രാത്രി നല്ല രസമായിരിക്കും. രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ട് മലർന്നുകിടക്കാം. കമിഴ്ന്നു കിടപ്പ് ശീലമാക്കിയവനെങ്ങിനെ നക്ഷത്രം കാണും? പ്ലീസ്... സാർ എങ്ങിനെയെങ്കിലും വാങ്ങ്. ഞങ്ങൾക്കൊരു പോയിന്റിനു വേണ്ടിയെങ്കിലും... ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നവർക്ക് ഈ പോയിന്റ് തെണ്ടലും പഠിക്കണോ?<br />
<br />
റോഡരുകിലെ ചാഞ്ഞ മരമായതുകൊണ്ട് വീട്ടിലേക്ക് പാഞ്ഞുകയറുന്ന, ഏഷ്യാനെറ്റിലെ മുൻഷിസ്റ്റൈലിൽ എല്ലാരേം സാറെന്നു വിളിക്കുന്ന സഞ്ചിമൃഗങ്ങളുടെ എണ്ണവും കൂടുന്നു. നക്ഷത്രം അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ സർക്കാർ പെടുത്തിയിരിക്കുന്നതുകൊണ്ട് കയ്യിലുണ്ടാവും. നാലുകിലോ അരിയുടെ വിലമാത്രം! പിന്നെ പറഞ്ഞു സുഖിപ്പിച്ച് നമ്മളെ ഹൈഡ്രജൻ ബലൂൺ കണക്കെ ആകാശത്തേക്ക് പറത്തിവിടും. അല്ലെങ്കിൽ ഡിസ്കൌണ്ടെന്ന ചക്കരമുട്ടായി കാണിച്ച് കൊതിപ്പിക്കും. </div><div style="text-align: justify;"><br />
ഡിക്ഷ്ണറി കം ഗ്രാമർ ബുക്ക് വിൽക്കാനായി വന്നയാൾ ഭാര്യയോട് ജനറൽ നോളജിൽ നിന്നും പത്തു ചോദ്യം ചോദിച്ചു. ചന്ദ്രന്റെ മേൽ ആദ്യം കാലുകുത്തിയത് ചന്ദ്രന്റെ പെണ്ണുമ്പിള്ള ഇന്ദിരയെന്നും ഉഗാണ്ടയുടെ തലസ്ഥാനം കൊടമുണ്ടയെന്നുമൊക്കെ ഉത്തരം പറഞ്ഞിട്ടും എല്ലാം കറക്റ്റ് ആൻസർ! ശരിയുത്തരം പറഞ്ഞതിന്റെ ഡിസ്കൌണ്ട് ആയിരം രുപ! ജനറൽ നോളജിന്റെ പുസ്തകത്തിന് ബാക്കി അഞ്ഞൂറു മാത്രം! അഞ്ചു ചോദ്യം കൂടി ചോദിച്ചാൽ ഫ്രീയായി ബുക്ക് കിട്ടിയേനെ? അല്ലെങ്കിലും ജനറൽ നോളജിൽ പത്തിൽ പത്തും മാർക്ക് വാങ്ങുന്ന ഉമ്മച്ചിയുള്ളപ്പോൾ പിന്നെ മക്കളെ പഠിപ്പിക്കാൻ വേറെ പുസ്തകമെന്തിന്?</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഉറുമ്പിനെ ഓടിക്കാൻ വാങ്ങി അലമാരയിൽ വെച്ചിരുന്ന ലക്ഷ്മണരേഖയിൽ ഉറുമ്പിൻ കൂട്ടം പാർട്ടികോൺഗ്രസ് നടത്തുന്നു, പാത്രം തേക്കാനുള്ള കമ്പിച്ചുരുൾ വെച്ച സിങ്കിലെ തുരുമ്പുകറ കഴുകാൻ വേണ്ടി കടയിൽനിന്ന് വേറെ രണ്ടെണ്ണം വാങ്ങേണ്ടിവന്നു എന്നൊക്കെ അവൾ പറയും. എന്നാലും മാന്ത്രികപ്പെട്ടി ചുമന്നു വരുന്നവരുടെ മുമ്പിൽ അതെല്ലാം മറക്കും. <br />
<br />
അനുഭവങ്ങളുടെ കുപ്പായമിട്ട ഗുരുനാഥൻ തല്ലിപ്പഠിപ്പിച്ചിട്ടും പഠിക്കാത്ത ഞാൻ. കച്ചവടക്കാരന്റെ വാചകക്കസർത്തിൽ കമിഴ്ന്നടിച്ച് വീഴും. ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങിയാൽ മതിയെന്നും ഇനിയൊരിക്കലും ചുമട്ടുകാർ വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുക്കും. ദൃഢമായും മൃദുവായുമൊക്കെ പ്രതിജ്ഞചൊല്ലി മുന്നോട്ട് നീട്ടിയ കൈ താഴ്ത്തിയിടുമ്പോഴേക്കും അതു തകർക്കാനായി ഓരോരുത്തർ വരും. സോപ്പ് ചീപ്പ് കണ്ണാടിയുമായി വരുന്ന പഴയ പെട്ടിക്കാരന്റെ പുതിയ ഡിജിറ്റൽ പതിപ്പുകൾ! അബദ്ധങ്ങളിലേക്കുള്ള വീഴ്ചകളിൽനിന്നും ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് വീണ്ടും പ്രതിജ്ഞ പുതുക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ, വെറുതെ! <br />
<br />
ഞാൻ പഴയതുപോലെ ചിരിക്കുന്നില്ലെന്ന് പരാതിയാണെല്ലാർക്കും. ഉള്ളുതുറന്നു ചിരിക്കാനൊരു കാരണം കിട്ടുന്നില്ലെന്ന പരാതിയെനിക്കും. ചാനലുകളിലെ കോമഡികളും റിയാലിറ്റിഷോയിലെ എലുമിനേഷനും കണ്ടിട്ടും ചിരിക്കാൻ പറ്റുന്നില്ല. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രീടെ ചുണ്ടിന്റെ കേരളയാത്ര കണ്ടിട്ടുപോലും! ചിരിപരിഹാരത്തിനുള്ള മാന്ത്രിക ഏലസ്സു തേടി നടക്കുമ്പോഴാണീ സാധനം കാലിൽ ചുറ്റിയത്! ചിരിമസാജർ. തല മസാജ് ചെയ്താൽ ഇക്കിളിയെടുത്ത് ചിരിപ്പിക്കുന്ന സർവ്വരോഗസംഹാരി. സാമ്പിൾ സൌജന്യമെന്നാണല്ലോ ആപ്തവാക്യം. പരീക്ഷിച്ചുനോക്കി. ഉഗ്രൻ! ഈ മസ്സാജർ തലയിലൂടെ ഓടിച്ചാൽ സകല പിരാന്തും മാറുമത്രേ. എന്തായാലും നല്ല രസമുള്ള ഇക്കിളി, ഷക്കീലാന്റീം രേഷ്മക്കൊച്ചും തോറ്റുപോവും! അഞ്ചാറു കൊടക്കമ്പി കൂട്ടിപ്പിരിച്ച് അറ്റത്ത് മുത്ത് പിടിപ്പിച്ച സാധനത്തിന്റെ വില കേട്ടപ്പോൾ റിസേർവിലിരുന്ന ചിരികൂടി മാഞ്ഞു! പിന്നീടത് പകുതി വിലയ്ക്ക് കടയിൽനിന്നും കിട്ടി. വളരെ സന്തോഷായി! ക്യാമറ മൊബൈൽ കയ്യിലുള്ളവൻ നടുറോഡിൽ ആക്സിഡന്റ് കണ്ടപോലെ!<br />
<br />
ഒരുദിവസം മോളെ സ്കൂളിലാക്കിയിട്ട് തിരിച്ചെത്തിയപ്പോൾ ഭാര്യ സന്തോഷത്തിൽ മതിമറന്നിരിക്കുന്നു. ടാറ്റാ കമ്പനീന്നു വിളിച്ചു നമുക്കെന്തോ പ്രൈസ് അടിച്ചൂന്ന് പറഞ്ഞതാണു കാരണം. പേരും അഡ്രസുമൊക്കെ വാങ്ങിയിട്ട് ഹസ്ബന്റ് വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു! എന്തു പ്രൈസ് ആണെന്നറിയാതെ ഞാനും അന്തം വിട്ടു. വിഴുങ്ങാനുള്ള കുന്തം കുടത്തിൽ തപ്പിയിട്ടുപോലും കിട്ടാത്തതുകൊണ്ട് അടുത്ത വിളിയും കാത്തിരുന്നു. കണ്ണിലെണ്ണയൊഴിക്കുന്നതിനു മുമ്പേ വിളി വന്നു. കോൾ എടുത്തപ്പോൾ കിട്ടിയ കൺഗ്രാറ്റ്സ്.... കേട്ട് കോൾ മയിർ കൊണ്ടു. ടാറ്റായുടെ ഇൻഷുറൻസ് കമ്പനീന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേര് നറുക്കെടുത്തുവെന്നും സമ്മാനമായി ഒരു ഫ്രീ പോളിസി തരുന്നുണ്ടെന്നും തിരിച്ചറിയൽ കാർഡുമായി വന്ന് ഡോക്യുമെന്റ്സ് കളക്ട് ചെയ്യണമെന്നും... തിങ്കളാഴ്ച നിങ്ങൾക്കുവേണ്ടി ഒരു ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്. വരുമോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ വേണ്ടി അടുത്ത വിളി. സീറ്റ് ഉറപ്പിക്കാൻ നാലക്ക കോഡ് നമ്പർ... ഒന്നുകൂടി കൺഫോം ചെയ്യാൻ വീണ്ടും കോൾ. കോളടിച്ചു..</div><div style="text-align: justify;"><br />
</div><div style="text-align: justify;"> തിങ്കളാഴ്ചക്കിനി രണ്ടു ദിവസം മാത്രം. പോകണോ...വേണ്ടയോ. ചെല്ലാമെന്ന് ഉറപ്പ് കൊടുത്തില്ലേ. എന്തായിരിക്കും പ്രൈസ്...? എങ്ങിനെയാവും ഫംഗ്ഷൻ? മന്ത്രി...ജില്ലാ കളക്ടർ... പൊലിസ് സൂപ്രണ്ട്... ആരായിരിക്കും പ്രൈസ് തരിക..? കിടന്നിട്ടുറക്കം വരുന്നില്ല. ടാറ്റായുടെ കയ്യേറ്റം ഞങ്ങളുടെ സ്വപ്നങ്ങളിലേക്കും.<br />
<br />
പത്തുപന്ത്രണ്ട് ജോഡി ദമ്പതികൾ വന്നിട്ടുണ്ട്. എന്റെ മുഖത്തെ ഭാവം തന്നെ കോപ്പിയെടുത്ത് എല്ലാവരുടെയും മുഖത്ത് പേസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാർക്കും ലോട്ടറിയടിച്ച കാശ് വാങ്ങാൻ വന്നവരുടെ ഗമ! ഞങ്ങളുടെ കോഡ് നമ്പർ കൊടുത്തപ്പോൾ റിസപ്ഷനിലെ കിളി തന്ന ഫോറത്തിൽ അക്ഷരത്തെറ്റിലെങ്ങാനും സമ്മാനം മിസ്സായെങ്കിലോ എന്നു കരുതി ശ്രദ്ധയോടെ വിവരങ്ങളെഴുതി നൽകി. ഇനി അകത്തേക്ക്... പരീക്ഷാഹാളിലെ പോലെ ഇട്ടിരിക്കുന്ന മേശകൾ. അപ്പുറത്തൊന്നും ഇപ്പുറത്ത് രണ്ടും എന്ന കണക്കിനു കസേര. ഭാഗ്യദമ്പതികളെ ആനയിച്ചിരുത്തി, അപ്പുറത്തിരുന്ന പെൺകുട്ടി ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്ന കിളിമൊഴിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ടാറ്റയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞങ്ങളുടെ ഉല്പന്നങ്ങളേതൊക്കെയെന്നറിയാമോ? പഠിപ്പിക്കാത്ത പാഠത്തിൽ നിന്നും പരീക്ഷയ്ക്ക് ചോദ്യംകിട്ടിയ വിദ്യാർത്ഥിയുടെ മട്ടിൽ ഞങ്ങൾ മുഖാമുഖം നടത്തുമ്പോൾ മോൻ റ്റാറ്റായെന്ന് കൈവീശിക്കാണിച്ച് ഫുൾ മാർക്ക് വാങ്ങി. മാർക്ക് കുറയാതിരിക്കാൻ അറിയാവുന്ന അഞ്ചാറു സാധനങ്ങളുടെ പേരു ഓർത്തെടുത്ത് പറഞ്ഞു. ഇത്രയൊന്നുമല്ല. ടാറ്റായുടെ അമ്പതിലേറെ ഉല്പന്നങ്ങളുടെ പേർ ഒറ്റ ശ്വാസത്തിലവർ പറഞ്ഞു. സമ്മതിക്കണം... കേട്ടിരുന്ന ഞങ്ങളെ!<br />
<br />
പിന്നെയൊരു വെള്ള പേപ്പറെടുത്തു നീളത്തിലൊരുവരവരച്ചു. താഴെ പൂജ്യം മുകളിൽ 100 പിന്നെ വയസ്സ് മാർക്ക് ചെയ്ത് പിന്നെ അഞ്ചുവർഷം കഴിഞ്ഞ് ഒന്ന്, പത്തുവർഷം കഴിഞ്ഞ് മറ്റൊന്ന്... ടിവി ആന്റിനപോലെ! എല്ലാം സാധാരണ വീട്ടിൽ വരാറുള്ള ഇൻഷുറൻസ് ഏജന്റുമാർ പറയുന്ന കണക്കുകൾ തന്നെ. ഞങ്ങൾക്ക് തരാനുള്ളതിന്റെ കാര്യം പറയുന്നുമില്ല. ഡീറ്റെയിൽസ് എക്സ്പ്ലെയ്ൻ ചെയ്യാനായി സാറിനെ വിളിക്കാം. സാറെന്നാൽ ഒരു കൊച്ചുപയ്യൻ. പണ്ട് സാമ്പാർപൊടിയുമായി വന്നവന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി! സാറിന്റെ വക മറ്റൊരു ആന്റിനയും തന്നുപോയി. കണക്കുകൾ ആർക്കു വേണം.<br />
<br />
മോന്റെ കുസൃതികൾ കാരണം ഭാര്യ ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ല. എട്ടുമാസം പ്രായമുള്ള അവനാണെങ്കിൽ എവിടെയും പിടിച്ചുകയറാൻ നോക്കുന്ന സമയം! മത്സരിക്കാൻ മുന്നണികിട്ടാത്ത ചെറുപാർട്ടികളെപ്പോലെ. ഇതിനിടെ ചേച്ചീടെ പേന പിടിച്ചുവാങ്ങി അവന്റെ വക കുറെ ടാർജറ്റ് കൂടെ വരച്ചുചേർക്കുന്നുണ്ട്. ചൂണ്ടയിൽ കൊളുത്തിയ ലക്ഷങ്ങൾ വിലയുള്ള മീൻ കൊച്ചുകുഞ്ഞിന്റെ പിടിവാശി കൊണ്ട് പിടിവിട്ടുപോകുമോ. അകത്തെ ക്യാബിനിലെ ഒരു പെൺകുട്ടിയെ വിളിച്ചു മോനെ അൽപ്പനേരം നോക്കാൻ ഏൽപ്പിച്ചു. നിമിഷങ്ങൾ കൊണ്ടവൻ അവളെക്കൊണ്ട് മലയാളത്തിലെ ‘ക്ഷ’യൊഴികെയുള്ള കൂട്ടക്ഷരങ്ങളെല്ലാം വരപ്പിച്ചു. ‘ക്ഷ’ അവൻ ഉമ്മച്ചിക്കായി നേരത്തെ ഫേവറിറ്റിൽ ആഡ് ചെയ്തിരുന്നു. പത്തുമിനിട്ടിനകം അവൻ തിരിച്ച് മേശപ്പുറത്ത് എമർജൻസി ലാൻഡിംഗ് നടത്തി. ഓഫീസിൽ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾ എന്തു പ്രശ്നമുണ്ടാക്കിയാലും ഇനിയൊരിക്കലും തൊടരുതെന്ന പാഠം പഠിപ്പിച്ചുകൊണ്ട്.<br />
<br />
ജീവൻ മേരി, ജീവൻ മാത്യു, മണിഫ്രണ്ട്, മണി ബാക്ക്, ഡബിൾ കവറേജ്, ആക്സിഡന്റ്, ക്ലെയിം, ഷെയർ മാർക്കറ്റ്, റിക്കവറി, ഗ്രോത്ത്, പ്രോഫിറ്റ്, ഇന്ററസ്റ്റ്....! തീരെ ഇന്ററസ്റ്റില്ലാത്ത വിഷയങ്ങളുടെ ഘോഷയാത്ര. കൈ നനയാതെയും വെള്ളം കാണാതെയും മീൻ പിടിക്കാനുള്ള ഒത്തിരി പാക്കേജുകൾ. ഇതെല്ലാം ഞങ്ങളെപ്പോലെ ഇന്നു ക്ഷണിച്ചുവരുത്തിയ മഹാഭാഗ്യവാന്മാർക്കുമാത്രം കിട്ടുന്ന അപൂർവ്വ സമ്മാനങ്ങൾ. നമ്മൾ ചെയ്യേണ്ടത് വെരി സിമ്പിൾ. ഒന്നുരണ്ടിടത്ത് ഒപ്പിട്ട് കൊടുക്കുക. ഇപ്പോൾ വെറും ഇരുപത്തയ്യായിരം രൂപമാത്രം അടക്കുക. ഇപ്പോൾ കയ്യിൽ റെഡി കാശില്ലേൽ അതിനും ഇളവുണ്ട്, പിറ്റേന്നടച്ചാൽ മതി. സാമ്പാർകാരൻ പയ്യൻ കരഞ്ഞുകാലുപിടിച്ചിട്ട് പതിനഞ്ചുറുപ്പിക കൊടുത്ത് ഒരു പായ്ക്കറ്റ് വാങ്ങാത്തവനാ മുമ്പിലിരിക്കുന്നതെന്ന് അറിയാതെ വെറുതെ എനർജി വേസ്റ്റാക്കുന്ന പാവം! ഈ സുവിശേഷം കേൾക്കാനിവിടെവരെ ഇത്ര കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല. ഏതെങ്കിലും എല്ലൈസി ഏജന്റ് ചിരിക്കുമ്പോൾ ചുമ്മാതൊന്നു തിരിച്ചു ചിരിച്ചാൽ മതിയായിരുന്നു.<br />
<br />
നെടുകെ വരയിട്ട് കുറുകെ വരകൾ വരച്ച് ലക്ഷങ്ങളും കോടികളുമെഴുതിയ ഏഫോർ പേപ്പറുകൾ മേശക്കു താഴെയുള്ള ചവറ്റുകൊട്ടയിലേക്ക് ഒഴുകുമ്പോഴും ഡബിളല്ല ത്രിബിൾ കവറേജ് തന്നാലും ഇനിയൊരു പോളിസി വേണ്ടെന്ന പോളിസിയിലുറച്ചുനിന്നു. എല്ലൈസിയുടെ നാലെഞ്ചെണ്ണം ട്രാക്കിൽ വലിഞ്ഞും മുടന്തിയും നടക്കുന്നുണ്ട്. അവരാദ്യം ഫിനിഷിംഗ് പോയന്റിലെത്തട്ടെ. ഇത്തവണ ഞങ്ങൾ കെട്ടിയ പ്രതിജ്ഞയുടെ ശക്തമായ ബാരിക്കേഡിളക്കാൻ കഴിഞ്ഞില്ല. അപ്പുറത്തെ മേശകളിലെ ഭാഗ്യവാന്മാർ സുവർണ്ണാവസരത്തിൽ ഒപ്പിട്ടുകൊടുക്കുന്നു. ഞങ്ങൾക്കടിച്ച ലോട്ടറി പോളിസിയുടെ ഡീറ്റയിൽസ് അറിയണമെന്നും അതിന്റെ പേപ്പർ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് മോഹൻലാലിനെക്കണ്ട അഴീക്കോടിന്റെ ഭാവം!<br />
<br />
ഞങ്ങൾക്കടിച്ച മഹാഭാഗ്യത്തിന്റെ ഡീറ്റയിൽസ് കേട്ടു ഞെട്ടി. റിക്ടർ സ്കെയിലിൽ 8.31 രേഖപ്പെടുത്തിയ ആ ഞെട്ടലിന്റെ തുടർ ചലനങ്ങൾ ഞങ്ങൾ രണ്ടുപേരുടെയും മുഖത്തും. ഒരുകൊല്ലത്തിനിടയിൽ അപകടത്തിൽ മരിച്ചാൽ മാത്രം ഒരുലക്ഷം രൂപ കിട്ടും. പരിക്ക് പറ്റിയാലോ കയ്യും കാലുമൊടിഞ്ഞാലോ ഒന്നും പ്രതീക്ഷിക്കേണ്ട. അസുഖം വന്ന് ആശുപത്രിയിലായാലൊ സ്വാഭാവിക മരണത്തിനോ നയാപൈസ കിട്ടില്ല. അപകടത്തിൽ മരിക്കുക തന്നെ വേണം. ഈ പോളിസിയും വാങ്ങിവെച്ചിട്ട് അന്നുമുതൽ ഒരുവർഷത്തിനുള്ളിൽ വണ്ടിയിടിച്ച് തട്ടിപ്പോണേയെന്ന് പ്രാർത്ഥിച്ചോളണം. പ്രാർത്ഥന ഫലിച്ചാൽ നമ്മുടെ പതിനാറടിയന്തിരത്തിന്റെ ചെലവു കമ്പനി വഹിക്കും!<br />
<br />
“അടുത്താഴ്ച വന്നു ഡോക്യുമെന്റ്സ് കളക്റ്റ് ചെയ്തോ...”<br />
<br />
ഒരു ലെറ്റർ പാഡിൽ പേരെഴുതിത്തന്നുകൊണ്ട് കഷായം കുടിച്ച മുഖത്തോടെ ഞങ്ങടെ ക്ലാസ്ടീച്ചർ പറഞ്ഞു. <br />
<br />
ഇത്ര നാളും സഞ്ചിയുമായി വീട്ടിൽ വന്ന് പണി തന്നിരുന്നവരുടെ ഹൈടെക്ക് രൂപങ്ങൾ ഇപ്പോൾ വിളിച്ചു വരുത്തിയും പണി കൊടുത്തു തുടങ്ങിയിരിക്കുന്നു. പുറത്ത് വേറെ കമ്പനികൾ വെറും നൂറു രൂപയ്ക്കും ചിലർ ഫ്രീയായും കൊടുക്കുന്ന സാധനത്തിനായി ഭയങ്കര സംഭവമാക്കി വിളിച്ചു വരുത്തിയതിന്റെ അരിശവും ഫംഗ്ഷനെന്നു കേട്ട് ശരിക്ക് ഊണുപോലും കഴിക്കാതെ വന്നതിന്റെ ക്ഷീണവും ഹോട്ടലിൽ കയറി മസാലദോശയോടു തീർത്ത് വീട്ടിലേക്ക് തിരിച്ചു. ഹൈക്കമാന്റിനെ കാണാൻ ഡെൽഹിക്കുപോയ മുരളിയെപ്പോലെ!<br />
<br />
ഡോക്യുമെന്റ്സ് അവിടെത്തന്നെ കിടക്കട്ടെ...അതിന്റെ കളക്ടർ ജോലിയും വേണ്ട. ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. ആശകളും സ്വപ്നങ്ങളും ഇനിയുമെത്രയോ ബാക്കി... എല്ലാവിധ അപകടങ്ങളിൽ നിന്നും രക്ഷയ്ക്കായ് ദൈവത്തോടെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.<br />
<br />
“ദേ വാപ്പിച്ചീ... ഒരു ചേച്ചി വരണു...” </div><div style="text-align: justify;"><br />
വലിയ ബാഗും തൂക്കി കഷ്ടപ്പെട്ട് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെക്കണ്ട് ഈർച്ചക്കാരന്റെ മരത്തിനിടയിൽ വാൽ കുടുങ്ങിയ കുരങ്ങന്റെ പാഠം വായിച്ചുകൊണ്ടിരിക്കേ മോളു വിളിച്ചുപറഞ്ഞു.</div><div style="text-align: justify;"><br />
ശരിയാണല്ലോ... പിന്നേം വന്നല്ലോ വനമാല! “വാർക്കത്തട്ടിൽ ഒട്ടിക്കുന്ന നക്ഷത്രമുണ്ടോ മോളെ കയ്യിൽ?” </div><div style="text-align: justify;"> ഗേറ്റ് കടക്കുന്നതിനുമുമ്പേ ഞാൻ വിളിച്ച് ചോദിച്ചു.<br />
</div><div style="text-align: justify;">“ഉണ്ടല്ലോ സർ”.<br />
</div><div style="text-align: justify;">“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”<br />
<br />
സഞ്ചിയും തൂക്കിവരുന്ന കച്ചവടക്കാരുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് അബദ്ധങ്ങൾ പറ്റാനായി ഇനിയും ജീവിതം ബാക്കി.</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com51tag:blogger.com,1999:blog-6450942835397574365.post-14825111641054329752010-05-31T09:19:00.000+03:002010-05-31T09:19:03.751+03:00കൊട്ടേഷൻ<div style="text-align: justify;"> നാൽപ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാതിയൊരുക്കിയ കുരുക്ക്. <br />
</div><div style="text-align: justify;"> അടുത്ത സുഹൃത്തായ വിനോദ് ദുബായിൽനിന്നെത്തിയപ്പോൾ കാണാൻ പോയതാണ് തുടക്കം. അവിടെവെച്ചാണ് വിനോദിന്റെ സുഹൃത്തും ബന്ധുവുമായിരുന്ന ഭദ്രനെ പരിചയപ്പെട്ടതും. നഗരത്തിൽ നല്ല ബിസിനസ്സും രാഷ്ട്രീയമായി പിടിപാടുകളുമൊക്കെയുള്ളയാളെന്നാണ് വിനോദ് പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി അല്പം മദ്യം കഴിച്ചു. പതിവില്ലാത്തതിനാലാവും പെട്ടെന്ന് ഫിറ്റായി. അപ്പോഴവർ തനിക്കറിയാത്ത പുതിയൊരു തൊഴിൽ പരിചയപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നിട്ടും ഒഴിവുകഴിവുകളെത്ര പറഞ്ഞുനോക്കി. സമൂഹത്തിലെ പലരും പണമുണ്ടാക്കാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞത് വിനോദാണ്. ലക്ഷം വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ഭദ്രന് ഇപ്പൊൾ ടൌണിൽ വലിയവീടും കാറുമൊക്കെയുണ്ടായത് ഇങ്ങിനെയത്രെ! <br />
</div><div style="text-align: justify;"> ഗൾഫിൽ പോകുന്നതിനുമുമ്പ് വിനോദും ഭദ്രന്റെ സഹായിയായിരുന്നു. ചോരകണ്ട് ശീലിച്ചുകഴിഞ്ഞാൽ പിന്നെ കൈവിറക്കില്ലെന്നും ഇതൊന്നും ആരുമറിയാൻപോകില്ലെന്നും പറഞ്ഞ് വിനോദ് കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചുപോയി. അച്ഛന്റെ ചികിത്സക്കായി വാങ്ങിയ കടം പെരുകിക്കൊണ്ടിരുന്നു. ബ്ലേഡുകാരെ നേരിടാൻ തനിക്കും ഒരു സഹായം ആവശ്യമായിരുന്നു. ആ നശിച്ചനേരം ഭദ്രേട്ടന് വാക്കുകൊടുത്തു, കൂടെ നിൽക്കാമെന്ന്. ഇവിടെയെത്തിയപ്പോഴാണറിയുന്നത് ഇത് മറ്റൊരു ലോകമാണെന്ന്. <br />
<br />
അകാല വൈധവ്യം തളർത്തിയ അമ്മ, വിവാഹപ്രായമെത്തിയ പെങ്ങൾ... എല്ലാവരുടെയും പ്രതീക്ഷയായിരുന്നു താൻ. ഉള്ളതെല്ലാം വിറ്റു തന്നെ പഠിപ്പിക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നു ഒരു കരയിലെത്തുമെന്ന്. അന്തസ്സുള്ളൊരു ജോലി കിട്ടുമെന്നും. എന്നിട്ട് എത്തിപ്പെട്ടതോ..? തന്റെ അനു ഇതറിഞ്ഞാൽ അന്തസ്സൊക്കെ അതോടെ തീരും! ആരെ കൊന്നിട്ടാണെങ്കിലും കുറേ കാശുണ്ടാക്കണമെന്നു ഒരിക്കലവളോട് വീമ്പു പറഞ്ഞിട്ടുണ്ട്. പണ്ട് തന്റെ സൈക്കിളിൽനിന്നും വീണ് അവളുടെ കൈമുട്ടിൽ ചോരപൊടിഞ്ഞപ്പോൾ കണ്ട് തലചുറ്റിയതു തനിക്കാണെന്നു പറഞ്ഞ് ഇപ്പോഴും കളിയാക്കുന്നവൾ. അനുവിനെക്കുറിച്ചോർത്തപ്പോൾ ഓർമ്മകളിൽ പാദസരങ്ങളുടെ കിലുക്കം.<br />
<br />
പുറത്തെ ഒച്ചപ്പാടു കേട്ടാണ് ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. മുമ്പുകണ്ട ആ വയസ്സിത്തള്ള ഒരു ഓട്ടൊ ഡ്രൈവറുമായി തർക്കത്തിലാണ്. ചരക്കെത്തിച്ചുകൊടുക്കുന്നതിന്റെ കമ്മീഷൻ കുറഞ്ഞുപോയിക്കാണും! ഈ തള്ളയ്ക്കീ വയസ്സുകാലത്ത്...!<br />
<br />
അഴുക്കുചാലിനു മേലെ പലകയടിച്ച പഴയ ലൈൻ കെട്ടിടം. ഇവിടെ കാറ്റിനുപോലും മനംമടുപ്പിക്കുന്ന ഗന്ധം. ഈ ദുർഗന്ധക്കൂട്ടിലും ബിസിനസ് തകൃതി! അടുത്ത മുറിയിലും സമാനമായ ബിസിനസ്. മാന്യനായ ഭദ്രൻ കാശുണ്ടാക്കുന്ന വഴികൾ! നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ കൊഴുക്കുന്ന മാംസക്കച്ചവടം! രാവേറെയായിട്ടും ആരൊക്കെയൊ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഓട്ടോക്കാർ, ചന്തയിലെ ചുമട്ടുതൊഴിലാളികൾ ടാക്സി ഡ്രൈവർമാർ എന്നിവരൊക്കെയാണ് പറ്റുപടിക്കാർ. പോലീസുകാരും രാഷ്ട്രീയക്കാരും ചിലപ്പോൾ നഗരത്തിലെ ചില്ലുകൊട്ടാരങ്ങളിലെ സമ്പന്നർ പോലും നേരിട്ട് വരാറുണ്ട്. ജാതിമത വർണ്ണവ്യത്യാസമില്ലാത്തത് ഇവിടെയൊക്കെ മാത്രം! <br />
<br />
തൊട്ടടുത്ത മുറിയിൽ... അരണ്ടവെളിച്ചത്തിൽ കാണാമവരെ. നറുക്കുവീണവർ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതാനും പേരെ ബാക്കിയുള്ളൂ. ചിലർ നിർവ്വികാരരായി ചടഞ്ഞിരിക്കുന്നു. മറ്റൊരുത്തി ക്ഷീണിച്ചുറങ്ങുന്നു. രണ്ടുപേർ തമ്മിലെന്തോ രഹസ്യം പങ്കുവെക്കുന്നു. അടുത്ത ഊഴം ആരുടേതെന്നാവും! ഏതുനിമിഷവും അപരിചിതരുടെയൊപ്പം യാത്രയാകണം. മനസ്സെന്ന കുപ്പായം എന്നേ അഴിച്ചെറിഞ്ഞ വെറും ഇരകൾ... നല്ല കൊഴുത്ത ശരീരമുള്ളവർക്കാണ് ഡിമാന്റ്. ആർക്കൊക്കെയൊ വിരുന്നൊരുക്കാനായി സ്വന്തം ശരീരം കാത്തുവെക്കുന്നവർ. നാളെ അവരെ കടിച്ചുകീറാൻ ആർത്തിമൂത്ത് ചാടിവീഴുന്ന മാന്യന്മാരെ മനസ്സിൽ കണ്ടു നോക്കി. അവരുടെ ശരീരം പിച്ചിച്ചീന്തും. മജ്ജയും മാംസവും നക്കിത്തുടക്കും. താനുമതിനു കൂട്ടുനിൽക്കുന്നു. ചിന്തകൾ കെട്ടുപിണഞ്ഞപ്പോൾ കണ്ണുകൾ ഇറുകെയടച്ചിരുന്നു. ഈ കുരുക്കിൽനിന്നും രക്ഷപെടുന്ന ചിന്ത മാത്രമാണ് മനസ്സിൽ. ഇന്നത്തോടെ താൻ വാങ്ങിയ പണത്തിനുള്ള കൊട്ടേഷൻ അവസാനിക്കുന്നു. പക്ഷെ ഭദ്രൻ വരാതെ പോകാനാവില്ല, അയാൾ സമ്മതിക്കില്ലെന്നുറപ്പാണെങ്കിലും. എന്തും നേരിടാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. കൊലക്കത്തിയുടെ മൂർച്ചവരുത്തിയ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ മിന്നി.<br />
<br />
പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ഭദ്രന്റെ പ്രതികരണം. അത്യാവശ്യം വരുമ്പോൾ ഇനിയും വിളിക്കുമെന്നു പറഞ്ഞപ്പോൾ വേണ്ടെന്ന് തീർത്തു പറഞ്ഞു. വരുംവരായ്കകൾ നേരിട്ടുകൊള്ളണമെന്ന ഭീഷണി വകവെച്ചില്ല. രൌദ്രഭാവം കത്തിനിന്ന ഭദ്രന്റെ കണ്ണുകളിലേക്ക് നോക്കാതെ തിരിഞ്ഞുനടന്നു. നാട്ടിലേക്കുള്ള അവസാനത്തെ ബസ്സിൽ തണുത്ത കാറ്റേറ്റിരിക്കുമ്പോൾ ചോരപുരണ്ട ആ ഇരുണ്ട അദ്ധ്യായം കഴിഞ്ഞതായി വേണുവിനു തോന്നി. മനസ്സിനു വളരെ ഭാരം കുറഞ്ഞിരിക്കുന്നു. ബസ്സിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ ഒരുറച്ച തിരുമാനത്തിലെത്തിയിരുന്നു.<br />
</div><div style="text-align: justify;"> എത്ര കഷ്ടപ്പെട്ടാലും ഇനിയൊരിക്കലും കോഴിക്കടയിലെ ജോലിക്ക് പോകില്ലെന്ന്!<br />
</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com72tag:blogger.com,1999:blog-6450942835397574365.post-8629932627617715122010-05-10T09:26:00.004+03:002010-05-16T00:28:06.630+03:00പോസ്റ്റില്ലായ്മ!<div style="text-align: justify;"></div><div style="text-align: justify;">എവിടെപ്പോയി? ഇവിടെങ്ങുമില്ലേ? കണ്ടിട്ടൊത്തിരിയായല്ലോ എന്തെങ്കിലും എഴുതിഷ്ടാ... മെയിലായും കമന്റായും ഇതുപോലുള്ള ചോദ്യമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ... </div><div style="text-align: justify;"><br />
</div><div style="text-align: justify;">‘ഉറവവറ്റിയോ’ പോലുള്ള ചങ്കിൽ കൊള്ളണ ചോദ്യം പാടൊണ്ടോ. എല്ലാരും കൂടി എന്നെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കും! നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!</div><div style="text-align: justify;"><br />
</div><div style="text-align: justify;">ബ്ലോഗിലെ പോസ്റ്റില്ലായ്മയാണല്ലോ കവർസ്റ്റോറി....</div><div style="text-align: justify;"><br />
</div><div style="text-align: justify;">അടുത്തുള്ളവരെയൊക്ക അത്യാവശ്യം ജാഡ കാണിച്ചു വെറുപ്പിച്ചുകഴിഞ്ഞപ്പോൾ ഇനിയൊരു ഓൺലൈൻ അഹങ്കാരമാകാമെന്നു കരുതി. ബ്ലോഗ് തുടങ്ങിക്കഴിഞ്ഞിട്ടാണ് ഇതിനകത്തു എന്തുവാരിനിറയ്ക്കുമെന്ന് കാടും മലയും കയറി ചിന്തിച്ചത്! ഇപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല. ദിവസവും പത്രവാർത്തകൾ കോപ്പി പേസ്റ്റ് ചെയ്യാം! അതിനു ഇങ്ങനെയൊരു സാധനത്തിന്റെ കാര്യമുണ്ടോ, പത്രം വായിച്ചാൽ പോരെ? പിന്നെയോ....?</div><div style="text-align: justify;"><br />
</div><div style="text-align: justify;">രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ നാലക്ഷരം എഴുതാമായിരുന്നെന്നു തോന്നിത്തുടങ്ങിയത് മുടിയിഴകൾ കറുപ്പുതാൻ എനക്കുപുടിച്ച കളറ് എന്ന പാട്ടു നിറുത്തിയപ്പോഴാണ്. ക്ലാസ്മുറിയിലെ അക്ഷരങ്ങളേക്കാൾ വില പള്ളിക്കൂടം പറമ്പിലെ കശുമാവിൽനിന്നെറിഞ്ഞു വീഴ്ത്തുന്ന കശുവണ്ടിക്കു കിട്ടുമായിരുന്നതും കോളേജിലെ ബോറൻ ക്ലാസുകളേക്കാൾ രസകരമാണ് തിയേറ്ററിന്റെ ഇടനാഴികളിൽ തിക്കിത്തിരക്കി ശ്വാസം മുട്ടി ടിക്കറ്റെടുത്ത് മാറ്റിനി കാണുന്നതെന്ന് കണ്ടുപിടിച്ചതും അക്ഷരങ്ങളുമായുള്ള ബന്ധം എന്നേ ഊട്ടി(കൊടൈക്കനാൽ) ഉറപ്പിച്ചിരുന്നു.</div><div style="text-align: justify;"><br />
എങ്കിലും അബദ്ധങ്ങൾക്കു മീതെ മണ്ടത്തരങ്ങൾ വിളമ്പി വിവരമില്ലായ്മയുടെ മേമ്പൊടി ചേർത്ത് പത്തുപതിനഞ്ചു പോസ്റ്റാക്കി. നാട്ടിൽ പോകുന്നതിനുമുമ്പൊരു പടബ്ലോഗിനും തറക്കല്ലിട്ടു. എഴുതുന്നതിനേക്കാൾ സമയം ലാഭിക്കാമെന്ന ഗുട്ടൻസ് മുന്നിൽകണ്ട്. അതും ദാണ്ടെ കെടക്കണു.. ഒന്നുകിൽ അന്തോം കുന്തോം ഇല്ലാതെ മെയിൽ ഫോർവേഡ് വരുന്ന പടങ്ങൾ പോസ്റ്റണം, അല്ലെങ്കിൽ സ്വന്തമായി എടുത്ത പടം വേണം! കൈവിറക്കാതെ ക്യാമറ പിടിക്കാൻ അറിയാമായിരുന്നെങ്കിൽ ഫോട്ടോ ബ്ലോഗ് ഉഷാറാക്കാമായിരുന്നു. പണ്ട് ഓട്ടോഫോക്കസ് ഫിലിം ക്യാമറയിൽ ലെൻസ് ക്യാപ്പ് ഊരാതെ ഒരുറോൾ പടമെടുത്ത ക്രെഡിറ്റും എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓംലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും സേപിയ ടോണിൽ കാണിക്കാൻ പറ്റിയ ഒന്നാന്തരം ഫ്ലാഷ്ബാക്ക്! </div><div style="text-align: justify;"><br />
രണ്ടരകൊല്ലം മുമ്പ് നൂറു ദിവസത്തെ ലീവിനു ദാ വരണൂന്നും പറഞ്ഞ് പോയ പോക്കാണ്. സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു.</div><div style="text-align: justify;"><br />
പിറ്റേദിവസംതന്നെ ലീവ് കഴിഞ്ഞെത്തുന്ന പ്രവാസി അനുഷ്ടിക്കേണ്ട പരമ്പരാഗത ആചാരമായ കവലയിലിറങ്ങി നാട്ടുകാരെയും ചങ്ങാതിമാരെയും കണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ചടങ്ങു നടന്നു. എന്നാ വന്നത്? എപ്പൊഴാ പോണെ? എന്നൊക്കെ കേൾക്കുമ്പോൾ കോപം വരുന്ന ബൂർഷ്വാ മൂരാച്ചി ഗൾഫുകാരനാവാതെ നാട്ടിലെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ലീവ്, തിരിച്ചുപോകുന്ന തിയതി, സമയം, ഫ്ലൈറ്റ് നമ്പർ, ബോർഡിംഗ് ടൈം എല്ലാമടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. കാക്കയുടെ വിശപ്പുമാറിയില്ലേലും പോത്തിന്റെ കടിമാറട്ടെ! <br />
<br />
ബാലൻമാഷ് കരണ്ടുതിന്നാത്ത സമയം നോക്കി കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ബീയെസ്സെന്നെല്ലുകാരു തരുന്ന ഡയലപ്പിന്റെ സ്പീഡ് കണ്ടു ചിരിച്ചു ചിരിച്ചു ചാകും! ഇടക്കിടെ നിറുത്തിയും വലിഞ്ഞും... നമ്മൾ നെല്ലിപ്പലകയും കണ്ട് കാത്തിരിക്കണം... മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വാക്കുകൾ പെറുക്കിയെടുക്കാനിരിക്കുന്ന പത്രലേഖകരെപ്പോലെ ! ആദ്യമൊക്കെ നാൽപ്പത്തിയെട്ട്, മുപ്പത്താറ്, ഇരുപത്തിനാല്, പതിനാറ്, എട്ട്, നാല്, നാല് എം ബിയല്ല കേബി! കേബി പെർ സെക്കന്റ്! ഹായ്..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...</div><div style="text-align: justify;"><br />
ഇവിടെ അറബീടെ കാശുകൊണ്ട് ഹൈസ്പീഡ് ഇന്റെർനെറ്റിന്മേൽ അർമ്മാദിച്ചിട്ട് നാട്ടിൽ കിട്ടിയ തുടക്കം അവർണ്ണനീയം! വേണേൽ റബ്ബർബാൻഡ് പോലത്തെ ബ്രോഡ്ബാൻഡ് നാട്ടിലും കിട്ടും! </div><div style="text-align: justify;"><br />
ബില്ലുവന്നപ്പോൾ കണ്ണിനുമുമ്പിൽ ആയിരം ഫ്ലാഷ് അനിമേഷൻ എഫക്റ്റുകൾ ! ബ്ലോങ്ങാനിരുന്നവന്റെ തലയിൽ അനോണി കമന്റ് വീണപോലെ!</div><div style="text-align: justify;"><br />
നാട്ടിലേക്കായി മാറ്റിവെച്ചിരുന്ന പെരുന്നാളാഘോഷങ്ങളെല്ലാം ഒരുവിധം തീർന്നപ്പോൾ ഒരിക്കൽ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭയങ്കര സംഭവമായ ബ്ലോഗും ഇനി നാട്ടിൽ വെച്ചു തുടർന്നു നടത്താനുദ്ദേശിക്കുന്ന ഫോട്ടോബ്ലോഗും എല്ലാം ഭാര്യയെ കാണിച്ചു. അവൾക്കു നന്നേ ബോധിച്ചു സർട്ടിഫിക്കറ്റും തന്നു: സംഗതിയൊക്കെ നല്ല രസോണ്ട്... കൊള്ളാം... </div><div style="text-align: justify;"><br />
“അതേയ്, ഇതെന്താ ഇങ്ങനെത്തെ പേരുകള്‍...” പക്ഷെ ബ്ലോഗർമാരുടെ പേരുകൾ പുള്ളിക്കാരത്തിക്കത്ര പിടിച്ചില്ല.</div><div style="text-align: justify;"><br />
ഈനാംപേച്ചി, മരപ്പട്ടി, കുട്ടിച്ചാത്തൻ, മരമാക്രി, ആദിവാസി, പ്രയാസി, ബൃത്തികെട്ടോൻ, കൂതറ, വഷളൻ, ചക്കക്കുരു, മാങ്ങാത്തൊലി...</div><div style="text-align: justify;"><br />
ബ്ലോഗുണ്ടാക്കുമ്പോൾ ഇങ്ങനത്തെ പേരുകൾക്കാടീ ഡിമാന്റ്! എത്ര രസകരമായ പേരുകൾ!</div><div style="text-align: justify;"><br />
“എന്നാ നിങ്ങൾക്കും ഇട്ടൂടായിരുന്നോ...”</div><div style="text-align: justify;"><br />
“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!. പക്ഷെ തറ പേരുകളിൽ ഇനി ഒരെണ്ണം പോലും ബാക്കിയില്ല. എല്ലാം മലയാളം ബ്ലോഗേഴ്സ് കയ്യേറി വേലികെട്ടി രവീന്ദ്രൻ പട്ടയവുമെടുത്തു.”</div><div style="text-align: justify;"><br />
ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പഠനക്ലാസിനിടയിൽ സിലബസിലില്ലാത്ത വിഷയത്തിൽനിന്നൊരു ചോദ്യം...</div><div style="text-align: justify;"><br />
“ഇതീന്നു എന്തു കിട്ടും?” </div><div style="text-align: justify;"><br />
“പത്തുമുപ്പതു കമന്റുകിട്ടും...”</div><div style="text-align: justify;"><br />
“കമന്റടീടെ കാര്യല്ല ചോദിച്ചത്...”</div><div style="text-align: justify;"><br />
“പിന്നെ?”</div><div style="text-align: justify;"><br />
“മാസം എന്തു വരുമാനം കിട്ടും?”</div><div style="text-align: justify;"><br />
“വരുമാനമൊന്നുമില്ല, പിന്നെ ഒരു രസം, കുറെ ചങ്ങാതിമാരെ കിട്ടും അവരുടെ മുമ്പിൽ വല്യ ആളാകാം. പിന്നെ ഫോൺ ബില്ല് ഇത്തിരി കൂടും, ഇത്തിരി മാത്രം”</div><div style="text-align: justify;"><br />
“ബ്ലോങ്ങണതൊന്നും കുഴപ്പമില്ല, ഫോൺ ബില്ല് ഇപ്പൊളഴത്തേതിനേക്കാൾ കൂടാതെ നോക്കിക്കോ. ഇപ്പോഴത്തെ മിനിമം ബില്ലുകെട്ടാൻ തന്നെ പാടുപെടുമ്പോഴാ ഇന്റെർനെറ്റ് ബില്ലുകൂടെ. കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം. കാണാത്ത അറിയാത്ത കുറെയാൾക്കാരുമായി കൂട്ടുകൂടീട്ടെന്തിനാ... കീബോർഡുമ്മേൽ കുത്തിക്കുത്തി വിരലിന്റെ അറ്റം തേഞ്ഞുതീരുന്നതിനുമുമ്പ് എന്തേലും ജോലിക്ക് ശ്രമിക്ക്...”</div><div style="text-align: justify;"><br />
പിൻബുദ്ധി പ്രായോഗികതയുടെ പിന്നാലെ പായുമ്പോൾ ഞാൻ ജന്മവാസനകളായ കുഴിമടിയും അലസതയും ഗൾഫീന്നു ബോണസായികിട്ടിയ ഉറക്കത്തോടുള്ള ആർത്തിയുമൊക്കെ കൂട്ടി എനിക്കും ബ്ലോഗിങ്ങിനുമിടയിൽ ഫയർവാൾ കെട്ടി ! പിന്നെ അതങ്ങു വളർന്നു ഗ്രേറ്റ്വാൾ പോലെ...</div><div style="text-align: justify;"><br />
നാട്ടിൽ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ബ്ലോഗ് പോസ്റ്റിനുള്ള വകുപ്പുകൾ മാത്രം. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. പോസ്റ്റേൽ പിടിപ്പിക്കുന്ന പോസ്റ്റ്. പണ്ടു സന്ധ്യക്കുശേഷം മാത്രം ഇറങ്ങുമായിരുന്ന പാമ്പുകൾ പുതിയ ബെവറേജസ് ഔട്ട്ലെറ്റുകൾ കാരണം ഇരുപത്തിനാലുമണിക്കൂറും ഇഴയുന്നു. ഇഴയാൻ ആവതില്ലാത്തവർ കയ്യാലയിലെ പുല്ലുപറിക്കുന്നു. അതെഴുതി പകുതിയാകുമ്പോഴേക്കും അതിലും രസകരമായ വേറൊരു കൂട്ടർ! വയറുനിറച്ച് ഹാൻസും പാൻപരാഗും തിന്ന് ചൈനാമൊബൈലിൽ ഉച്ചത്തിൽ പാട്ടും കേട്ട്, വീട്ടിൽ റേഷൻ വാങ്ങാൻ വെച്ച കാശ് അടിച്ചുമാറ്റി മമ്മൂട്ടിക്കും മോഹൻലാലിനും ഫ്ലെക്സ്ബോർഡും വെച്ച് ആനന്ദം ആനന്ദം ആനന്ദമേ പാടുന്നു. എഴുതിയെഴുതി എഴുത്തച്ഛനാകാറായിട്ടും ഇതൊന്നും ബ്ലോഗിലെത്തിയില്ല. നാട്ടിലെത്തിയാൽ എന്തിനാ ബ്ലോഗ്? ദിവസവും നൂറുകണക്കിനു ലൈവ് എന്റെർടൈൻമെന്റുകൾ! ആസ്വദിക്കാനുള്ള മനസ്സുമാത്രമുണ്ടാക്കിയെടുത്താൽ മതി.</div><div style="text-align: justify;"><br />
അവസാനം മൊബൈലിലൊക്കെ നെറ്റ് കിട്ടിത്തുടങ്ങിയപ്പോഴേക്കും ‘ബ്ല’ തന്നെ മറന്നു! </div><div style="text-align: justify;"><br />
ആഗോളമാന്ദ്യം പണ്ടേ വന്നു പോയ പ്രവാസിയുടെ നാട്ടുവാസം രണ്ടുവർഷം കഴിഞ്ഞു. ഗൾഫീന്നു കിട്ടിയ ഗ്ലാമറും തടിയും പോയി. പ്രവാസികളുടെ ലാൻഡ്മാർക്കായ കുടവയറും അപ്രത്യക്ഷമായി. വെയിലേറ്റാൽ മായാത്ത പഴയ ഗ്യാരണ്ടി കളർ തിരിച്ചുവന്നു. കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!</div><div style="text-align: justify;"><br />
എന്തിനേറെപ്പറയുന്നു. അവസാനം എല്ലാ ഗൾഫുകാരെയും പോലെ ഞാനും തിരിച്ചുവന്നു. </div><div style="text-align: justify;"><br />
വന്നപാടെ പഴയ സൈക്കിളുമെടുത്ത് ബൂലോകത്തുകൂടിയൊന്നു കറങ്ങി. കഴിവുള്ള ഒരുപാടുപേർ പുതുതായെത്തിയിരിക്കുന്നു. പ്രവാസികൾക്ക് ഇത്ര സംവരണം കൊടുക്കുന്ന വേറെ പൊതുമേഖലാസ്ഥാപനമുണ്ടോന്നറിയില്ല. ബൂലോകത്തൊരു പുതുമുഖമായെത്തിയപ്പോൾ ഒരുപാട് നിർദ്ദേശങ്ങളും സഹായങ്ങളും തന്ന പഴയ ചങ്ങാതിമാരുടെ ബ്ലോഗിലൊക്കെ പോയി നോക്കി. കുറെപ്പേരൊക്കെയുണ്ട്. മറ്റു ചിലർ ബ്ലോഗും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. നാലു ബ്ലോഗും അതുനിറയെ പോസ്റ്റും പിന്നെ ബൂലോകത്തെ പോസ്റ്റുകൾക്കെല്ലാം പോസ്റ്റിനെക്കാൾ വലിയ കമന്റുമായി നടന്ന് നന്മകൾ നേർന്നിരുന്ന <a href="http://www.blogger.com/profile/00721314337518487573">മൻസൂർ നിലമ്പൂർ</a> സൗദിയിൽ നിന്നും മുങ്ങി അബുദാബിയിൽ കുടയും പിടിച്ചു നടക്കുന്നു. ചക്രവും ചവച്ച് ബൂലോക പടമെടുപ്പുകാരനായി നടന്ന കുഞ്ഞുമൽസ്യം പ്രയാസി ഒരുവർഷം മുമ്പ് <a href="http://chakramchava.blogspot.com/2009/02/blog-post_22.html">പൾസർ സ്റ്റാൻഡിൽ വെച്ച്</a> പോയതാണ്. പൾസർ ഉപേക്ഷിച്ച പ്രയാസിയെ പുതിയ വണ്ടിയുമായി <a href="http://www.mazhathullikilukam.blogspot.com/">മഴത്തുള്ളിക്കിലുക്കത്തിൽ</a> കണ്ടു, ശ്രീ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിൽ. ഒരുകാലത്ത് എല്ലാവരും മീതേക്കു മീതെ ദിവസവും പോസ്റ്റുകളിട്ടു തിരക്കുകൂട്ടി, ആഴ്ചയിൽ ഒരു പോസ്റ്റേ ഇടാവു എന്നു കർശനനിർദ്ദേശം വെച്ച കിലുക്കം നഷ്ടപ്പെട്ട മഴത്തുള്ളിയെ ഇന്നു ആർക്കും വേണ്ട! ദാ ഇപ്പൊ അതിന്റെ പേരും ഹെഡറും വരെ ആരോ <a href="http://prathi303.blogspot.com/">അടിച്ചുമാറ്റിയിരിക്കുന്നു!</a></div><div style="text-align: justify;"><br />
എഴുത്തു നിറുത്തി ഓടിനടന്നു കമന്റുന്ന പുതിയ ഒരടവുനയം പയറ്റിയാലോ എന്നും നോക്കി! കമന്റിന്റെ പിന്നാലെ വന്നവർ ചിലരൊക്കെ അവസാന പോസ്റ്റിലെ തീയതികണ്ട് വണ്ടി തിരിച്ചുവിട്ടു.</div><div style="text-align: justify;"><br />
ബൂലോകത്തെ തീപാറുന്ന ചർച്ചകളിൽ നിന്നും ഓടിമാറി ആർക്കെങ്കിലും ഒരു കുഞ്ഞു കമന്റുമെഴുതി ഇഷ്ടമുള്ള പടം കണ്ടാൽ സ്മൈലിയിടാനറിയാത്തതിനാൽ കൊള്ളാമെന്നും പറഞ്ഞ് തടിയെടുക്കുക. അടി-ഇടി തർക്ക സംവാദ ബ്ലോഗുകളിലേക്കെത്തിനോട്ടം മാത്രം! അങ്ങാടിയിൽ അടിനടക്കുമ്പോൾ ഓടി കയ്യാലപ്പുറത്ത് കയറിനിന്ന് കളികാണുന്ന ധൈര്യം! അതാണിപ്പോഴത്തെ പോളിസി. റ്റേക്കീറ്റീസിപോളിസി! </div><div style="text-align: justify;"><br />
ജോലിത്തിരക്കുകൾക്കിടയിൽ നിന്നുപോലും അനവധി പുത്തനറിവുകൾ ലളിതമായി മലയാളത്തിലേക്ക് പകർന്നു തരുന്ന നിരവധി ബ്ലോഗർമാർ. മലയാളകഥയുടെയും കവിതയുടെയും കൈവഴികളിലൂടെ ഹൃദയത്തിൽ പുതുവസന്തം വിരിയിക്കുന്നവർ... കാണാത്ത കാഴ്ചകളും വിവരണങ്ങളുമായി യാത്രയിൽ ഒപ്പം കൂട്ടുന്നവർ. സൌഹൃദത്തിന്റെ നറു നിലാവുമായി സ്നേഹം വിതറുന്ന കാണാത്ത സഹോദരങ്ങൾ... ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ സാന്ത്വനമാകുന്നവർ.. നർമ്മം വിതറി വിരസതയകറ്റുന്നവർ... വീൽചെയറിലിരുന്നും ശരീരമൊന്നനക്കാൻ പോലുമാവാതെ കിടന്നുകൊണ്ടും ബ്ലോഗെഴുതുകയും വായിക്കുകയും കമന്റുകയും ചെയ്യുന്നവർ... ഇവരൊക്കെയാണീ മാധ്യമത്തിന്റെ ശക്തിയും ഐശ്വര്യവും. എല്ല്ലാവരെയും സ്നേഹിച്ച് നിങ്ങളിലൊരാളായി ഈ ബൂലോഗ മലയാളത്തിന്റെ കോണിൽ ഞാനും! </div><div style="text-align: justify;"><br />
നൂറു ദിവസത്തെ ലീവ് അടിച്ചുപരത്തി വലിച്ചുനീട്ടി രണ്ടേകാലരക്കാൽ കൊല്ലമാക്കി ഞാൻ തിരിച്ചെത്തി, പ്രവാസത്തിലേക്കും ഒപ്പം ബൂലോകത്തേക്കും.</div><div style="text-align: justify;"><br />
ഒരു രഹസ്യം: ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com70tag:blogger.com,1999:blog-6450942835397574365.post-46744039713439690092008-01-08T10:09:00.001+03:002010-09-28T11:37:04.032+03:00ഒരു പറക്കല്‍ വീരഗാഥ!<div style="text-align: justify;"> മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി പറന്നത്. രാവണന്റെ പുഷ്പകവിമാനത്തെക്കുറിച്ച് മൈതീന്‍ സാറ് ക്ലാസ്സില്‍ കഥ പറഞ്ഞുതന്ന അതേ വര്‍ഷം തന്നെ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> വേനലവധിക്കാലമായാല്‍ സ്കൂള്‍ മൈതാനത്ത് സര്‍ക്കസ് കമ്പനികള്‍ വരും. മിക്കവാറും എല്ലാ വര്‍ഷവും ദേശാടനക്കിളികളെപ്പോലെ അവര്‍ മുറതെറ്റാതെയെത്തും. സര്ക്കസുകാര് ഗ്രാമത്തിലെത്തിയാല് എന്നും ന്യൂസ്അവര്‍ ചര്‍ച്ച അതുതന്നെ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മാനേജര്‍ കം മെയിന്‍ അഭ്യാസി, ഒരു ഫയല്‍മാന്‍ പിന്നൊരു സൈക്കിള്‍ സവാരിക്കാരന്. ഒരു ജോക്കര്‍ ഒന്നു രണ്ടു സഹായികള്‍, രണ്ടോമൂന്നോ സ്ത്രീകള്‍ വേണമെങ്കില്‍ ഒന്നോരണ്ടോ കുട്ടികള്‍ ഇത്രയുമായാല്‍ പത്തുദിവസം അഭ്യാസം നടത്താനുള്ള സര്‍ക്കസ് കമ്പനി റെഡി. തുണികള്‍ വലിച്ചുകെട്ടിയ ഒരു ടെന്റിലാണു സര്‍ക്കസ് കമ്പനിയുടെ ഓഫീസ് കം അക്കോമഡേഷന്‍. ആണുപോയി പെണ്ണായി വേഷം മാറാനുള്ള പച്ചമുറിയും അതില്‍തന്നെ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സുലൈമാന്‍ സര്‍ക്കസ്, സത്യന് സര്‍ക്കസ് എന്നിങ്ങനെ നായകന്മാരുടെ പേരില്‍ത്തന്നെയായിരുന്നു അറിയപ്പെട്ടുകൊണ്ടിരുന്നത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "പ്രിയപ്പെട്ട ഗലാസ്നേഹികളെ നാട്ടുകാരെ...നിങ്ങളിതുവരെ കാണാത്ത അഭ്യാസപ്രകടങ്ങളുമായി ഞങ്ങളുടെ സര്‍ക്കസ് സംഘം നിങ്ങളുടെ ഗ്രാമത്തിലെത്തിയിരിക്കുകയാണ്. ഞങ്ങളുടെ കമ്പനിയുടെ അഭിമാനമായ കുട്ടപ്പന് പത്തുദിവസം നീളുന്ന സൈക്കിള്‍ സവാരി ആരംഭിക്കുകയാണ്..."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പുല്ലു ചെത്തിമിനുക്കി വെടിപ്പാക്കിയ നിലത്ത് കുമ്മായം കൊണ്ട് വരച്ചുണ്ടാക്കിയ വൃത്താകൃതിയിലുള്ള വേദിക്കുനടുവില്‍ നട്ട കൊടിമരത്തില്‍ കെട്ടിയ മൈക്കില്‍ നിന്നും വിളംബരം കേള്‍ക്കുന്നതിനുമുമ്പേ നാടും നാട്ടാരും എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സന്ധ്യയാവുന്നതോടെ റെക്കൊര്‍ഡ് പ്ലെയറില്‍നിന്നും മൈക്കിലൂടൊഴുകുന്ന സിനിമാപ്പാട്ടിന്റെ മാസ്മരികതയിലേക്ക് ചൂട്ടുകറ്റയും റാന്തല്‍ വിളക്കുമായി ജനം വെളിച്ചം കണ്ട ഈയാമ്പാറ്റകളെപ്പോലെ എത്തിത്തുടങ്ങും.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആദ്യദിവസം കൊടിയുയര്‍ത്തുന്നതോടെ മുഴുവന്‍സമയ അഭ്യാസിയായ സൈക്കിള്‍ സവാരിക്കാരന് സൈക്കിള്‍ യജ്ഞത്തിനാരംഭംകുറിക്കുകയാണ്. പത്താം നാള് കളിതീരുന്ന ദിവസമാണ് പിന്നെ നിലത്തിറങ്ങാവൂ. അതാണ് നിയമം. അതുവരെയും എപ്പോഴും സൈക്കിളില്‍ വട്ടം കറങ്ങണം. പകല്‍സമയത്ത് എന്തുചെയ്യുകയാണെന്നറിയാന്‍ ചിലദിവസങ്ങളില്‍ ഉച്ചക്കു വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരുമൊന്നിച്ച് വിഷ്ണുലോകത്ത് പോയിനോക്കും. ഒരുദിവസം ഉച്ചക്ക് മറ്റൊരു സൈക്കിളോടുകൂടി തെങ്ങില്‍കെട്ടി അതിനുമുകളില്‍ വെച്ച പലകയില്കിടന്ന് നമ്മുടെ സവാരിഗിരിഗിരി സുഖമായുറങ്ങുന്നു. ഭക്ഷണവും തന്റെ വാഹനത്തില്‍ വെച്ചുതന്നെ. കുളിയും മറ്റു പ്രഭാത ക്രൂരകൃത്യങ്ങളൊക്കെ എങ്ങിനെയാണാവോ?</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പ്രവേശനം മിക്കവാറും സൗജന്യമാണ്. പരിപാടികള്‍ക്കിടയില്‍ പാട്ടകിലുക്കിയെത്തുന്നയാളുടെ ബക്കറ്റിലിട്ടുകൊടുക്കുന്ന എസ്സെമ്മെസ്സുകളാണു പ്രധാന വരുമാനം. കൂടെ മര്മ്മാണിതൈലവില്പ്പനയും, തിരുമ്മുചികില്‍സ നടത്തുമ്പോള്‍ കിട്ടുന്ന ദക്ഷിണയും. ഉളുക്കും ചതവുമായി അടുത്തതവണ സര്ക്കസുകാരുവന്നിട്ടു തിരുമ്മിക്കാന്‍ കാത്തിരിക്കുന്ന ഭയങ്കര അഭ്യുദയകാംക്ഷികളുമുണ്ടായിരുന്നു!</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സിനിമാറ്റിക് ഡാന്‍സെന്ന വാക്ക് കണ്ടുപിടിക്കുന്നതിനുമുമ്പുള്ള കാലമായതിനാല്‍ സിനിമാപ്പാട്ടു വെച്ച് ഡാന്‍സ് ചെയ്യുന്നതിന് റിക്കാര്‍ഡ് ഡാന്‍സ് എന്നാണു പറഞ്ഞിരുന്നത്. ഇന്നു ചാനല്‍ സ്റ്റേജുകളില്‍ കാണുന്നില്ലേ... അതന്നെ. പത്തുനാള്‍ ധാരാളം സംഗതികളും വ്യത്യസ്ഥമായ നമ്പറുകളുമായി ആകൊച്ചുസംഘം നാടിന്റെ രോമാഞ്ചമായി നിലനില്ക്കും..</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഡാന്‍സുകള്‍.. നാടകം.. മിമിക്രി..പിന്നെ സവാരിക്കാരന്റെ വക കൈവിട്ട് സൈക്കിളോടിക്കല്‍ .. ഒറ്റചക്രത്തില്‍ സൈക്കിള്‍ സവാരി മുതലായ എമണ്ടന്‍ നമ്പറുകളുമുണ്ടാവും. ഇടക്ക് ഗുസ്തിമല്‍സരം. ഇന്ദ്രന്‍സിന്റെ ശരീരസൗന്ദര്യത്തെ വെല്ലുന്ന കമ്പനിഫയല്മാന് എന്നെ മലര്‍ത്തിയടിക്കാന്‍ കഴിവുള്ളവനുണ്ടൊയെന്ന് നാട്ടുകാരെ വെല്ലുവിളിക്കുന്നു. വെള്ളമടിച്ച് പാമ്പായ ആരെങ്കിലും ഞാനുണ്ടെടാ എന്നു പറഞ്ഞാല്‍ നിശ്ചയിച്ചുറപ്പിച്ച സമയത്ത് മണ്ണു കിളച്ചിളക്കിയുണ്ടാക്കിയ ഗോദായില്‍ ഗുസ്തിമല്സരവുമുണ്ടാകും. എത്ര മല്ലനാണെങ്കിലും പാര്‍ട്ടിസമ്മേളനത്തിന്റെ ബാനര്‍ വെട്ടിത്തയ്ച്ചുണ്ടാക്കിയ കളസവും കീറി സര്‍ക്കസ് ഗുസ്തിക്കാരന് തന്നെ വിജയശ്രീലാല് ആകുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അഭ്യാസി നമ്പര്‍ വണ്‍ വക ട്യൂബ് ശരീരത്തും തലയിലും തല്ലിയുടക്കല്, തലമുടിയില്‍ ജീപ്പ് കെട്ടി വലിക്കല്. നെഞ്ചിലൂടെ ജീപ്പ് കയറ്റിയിറക്കല്‍ മുതലായ പരിപാടികള്‍ കണ്ട് ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കും.. ഫയല്‍മാന്റെ നെഞ്ചില്‍ വലിയൊരാട്ടുകല്ലു കയറ്റിവെച്ച് നെല്ലുകുത്തി അവിലു വാരിത്തിന്നുന്ന അതിക്രൂരമായകാഴ്ച കണ്ട് ഞങ്ങള്‍ അവിലുതീറ്റക്കാരെ ഒടുക്കത്തെ പ്രാക്കു പ്രാകും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അവസാന ദിവസം നായകനെ വലിയൊരു കുഴികുഴിച്ച് അതിലിട്ടുമൂടി മുകളില്‍ ചിരട്ട നിറച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ മണ്ണുമാന്തി പുറത്തെടുക്കുന്ന നായകന് കൈവീശി വിഷ്ചെയ്ത് വരുന്നതുകാണുമ്പോഴാണു ശ്വാസം നേരെ വീഴുക.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സത്യന് സര്ക്കസിലാണു എനിക്കും ബിനോയിക്കും പെര്‍ഫോം ചെയ്യന്‍ ഒരു വേദികിട്ടുന്നത്. അത് എനിക്ക് ശരിക്കും ഒരു ബ്രേക്ക് ആയിരുന്നു. അക്കാലത്തെ സര്ക്കസ്കാര്ക്കിടയിലെ സ്റ്റാര്‍ ആയിരുന്നു സത്യന്. തോളറ്റം മുടിയുള്ള ഒത്തശരീരവുമുള്ള അയാള്‍ നല്ലൊരു നടന് കൂടിയായിരുന്നു. ഒരിക്കല്‍ കണ്ണില്ലാത്ത ഒരു കുഷ്ഠരോഗിയുടെ വേഷം പാടി അഭിനയിച്ചപ്പോള്‍ നാട്ടുകാര്‍ എത്ര നോട്ടുമാലകളാണെന്നോ അണിയിച്ചത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> എന്റെ ക്ലാസ്സ്മേറ്റാണു ബിനോയി, ബഞ്ച്മേറ്റും. വീടും തൊട്ടടുത്ത്. എന്നും സര്‍ക്കസ് കാണാന്‍പോകുന്നതും ഇരിക്കുന്നതും ഒരുമിച്ച്. ഒരിക്കല്‍ സത്യന് സര്‍ക്കസ് കാണ്ട് ഞങ്ങള്‍ കാറ്റാടിത്തണലും തണലൊത്തൊരു മതിലും... പാടിയിരിക്കുകയാണ്.</div><div style="text-align: justify;">ആദ്യം സത്യന് മാഷ് തന്റെ തോളറ്റമെത്തുന്ന നീണ്ടുചുരുണ്ട മുടിയില്‍ കയറുകൂട്ടിപ്പിരിച്ചു. അതില്‍ രണ്ടുസൈക്കിളുകള്‍ കെട്ടി. സൈക്കിളുകള്‍ ഇരുകൈകള്കൊണ്ടുയര്ത്തി വട്ടം കറങ്ങി.കറക്കത്തിന്റെ വേഗത കൂടിയപ്പോള്‍ കൈകള്‍ വിട്ടു. കറക്കം തുടരുന്നു... ഇപ്പോള്‍ സത്യനില്ല, സൈക്കിളുകളും... കണ്ണുകളില്‍ ഒരുപമ്പരം മാത്രം. പിന്നെ വേഗത കുറച്ചു..നിറുത്തി സൈക്കിളുകള്‍ രണ്ടും സേഫായി ലാന്‍ഡ് ചെയ്തു.</div><div style="text-align: justify;">പിന്നെ ഏതാനും നമ്പറുകള്‍...</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "നാന് ആണയിട്ടാല്‍...."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "അടി എന്നടീ റാക്കമ്മാ... "</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സിനിമാറ്റിക് ഡാന്‍സിന്റെ അപ്പൂപ്പന് അരങ്ങുതകര്‍ക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സൈക്കിള്‍സവാരിക്കാരന്റെ അഭ്യാസങ്ങള്‍.. ഞാനും ബിനോയിയും ഇരിക്കുന്ന കല്ലിനടുത്തേക്കുവന്നു. സൂക്ഷിച്ചുനോക്കി പിന്നെ എഴുന്നേല്പ്പിച്ചുനിറുത്തി. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇഷ്ടപ്പെട്ടതുകൊണ്ടാവണം നിന്നപ്പോള്‍ വേദിക്കു നടുവിലേക്കു ക്ഷണിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മുടിയൊപ്പം പിരിച്ച കയറില്‍ പിടിക്കാന്‍ പറഞ്ഞു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "ബലമായി പിടിച്ചോണേ... വിടരുത്.."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സത്യന് ഞങ്ങളെയെടുത്തുയര്ത്തി...പിന്നെ സൈക്കിളുകറക്കിയപോലെ ചൂണ്ടയില്‍ കൊരുക്കിയ മീന്‍ പോലെ മുടിയില്‍ തൂങ്ങിക്കിടന്ന ഞങ്ങളെയും കറക്കാന്‍ തുടങ്ങി... കൈകള്‍ മുറിഞ്ഞുപോകുന്ന വേദന... എനിക്കും ചുറ്റും പമ്പരം കറങ്ങുന്ന എന്റെനാട്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു...പറക്കാതെ തരമില്ല. അറിയാതെതന്നെ കൈകള്‍ അയഞ്ഞു. “ഹെന്റുമ്മോ.... ഞാനിതാ പോണേ...“</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഞാനൊരു പറക്കും സ്വാമിയായി...</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ക്യാച്ച് ..</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പറന്നു ബൗണ്ടറി കടക്കുന്നതിനുമുമ്പ് ഒരു ഫയല്‍മാന്‍ എന്നെ പിടിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> നിലത്തിറങ്ങിയിട്ടും കണ്ണിനുമുമ്പില് ലോകം കറങ്ങുന്നു. കയ്യുംകാലും ഒന്നുതിരുമ്മി കുടഞ്ഞ് പഴയ സീറ്റില്‍ കൊണ്ടിരുത്തി.. ഭൂമിയില്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാനാവാതെ പേടിച്ച് കരഞ്ഞിരിക്കുമ്പോള് നല്ലൊരു പെര്‍ഫോമെന്‍സ് കളഞ്ഞതിന്റെ ഈര്‍ഷ്യതയോടെ ചിലരെന്നെ നോക്കി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഞാന്‍ പറന്നതോടെ സത്യന്മാഷിന്റെ ബാലന്‍സുതെറ്റി. ബിനോയി എമര്‍ജെന്‍സി ലാന്‍ഡിംഗ് നടത്തി. പിന്നെ നടന്ന ഐറ്റംസൊന്നും ശരിക്ക് കാണാനും പറ്റിയില്ല. എന്റെ കണ്ണും തലയുമപ്പോഴും പമ്പരം കറങ്ങുകയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പാതിരായോടടുത്ത് പരിപാടികള്‍ കഴിഞ്ഞ് ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ ഇടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ കൂട്ടത്തിലാരോ സംസാരിക്കുന്നതു കേട്ടു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "ആപിള്ളേരു കൈവിടാതിരുന്നെങ്കില്‍.... നല്ലരസമുണ്ടായിരുന്നു പമ്പരം കറങ്ങുന്നതുകാണാന്‍."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അടുത്താഴ്ച വീണ്ടും ജന്മനാട്ടിലൊക്കൊരു പറക്കലിനു തയ്യാറെടുക്കുമ്പോള്‍ കുഞ്ഞുന്നാളിലെ ഓര്‍മ്മ ഒരിക്കല്‍കൂടി ചിറകുവീശി പറന്നുവന്നു.</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com36tag:blogger.com,1999:blog-6450942835397574365.post-65910039092026444432007-12-17T10:58:00.001+03:002010-09-22T00:30:20.778+03:00ഓര്‍മ്മയിലൊരു കണ്ണീര്‍ത്തുള്ളി<div style="text-align: justify;"> പത്താംതരം കഴിഞ്ഞ് കോതമംഗലം എം.എ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നകാലം. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍തന്നെയായിരുന്നു അതുവരെയുള്ള പഠനം. നാട്ടുമ്പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നും പതിനഞ്ചുവയസ്സു തികയുന്നതിന് മുമ്പ് കോളേജിലേക്ക് പറിച്ചുനടപ്പെട്ട എനിക്ക് നഗരവും കോളേജുമെല്ലാം കൗതുകം നിറഞ്ഞ പുതിയ അനുഭവങ്ങളായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അതിവിശാലമായ കുന്നിന്മുകളില് തലയുയര്ത്തിനില്ക്കുന്ന കോളേജ്. അവിടെ പഠിക്കാന്‍ അഡ്മിഷന് കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷവും അതിലേറെ അമ്പരപ്പും. കോളേജ് ജീവിതം എനിക്ക് ഇന്നത്തെ ക്യാമ്പസ് സിനിമകളിലെപ്പോലെ അത്ര അടിപൊളിയൊന്നുമായിരുന്നില്ല. ഇല്ലായ്മകളുടെ നടുവില്നിന്നുമെത്തി പുതിയലോകം കണ്ട് പകച്ചുനില്ക്കുമ്പോള് എന്തോന്ന് അടിപൊളി? അന്ന് എന്റെ നാട്ടില്‍നിന്നും ഏതാനും മുതിര്‍ന്ന ഡിഗ്രി പഠിക്കുന്നവരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠികളെല്ലാം കൂട്ടുകാരായിരുന്നെങ്കില്. കോളേജിലെത്തിയ ആദ്യദിനങ്ങളില്‍ ശരിക്കും ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ആദ്യത്തെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അല്‍പ്പം പരിചയങ്ങളൊക്കെ ആയിത്തുടങ്ങി. ജോയിയുമായാണ് ആദ്യം ചങ്ങാത്തത്തിലായത്. ഇന്റര്‍വ്യൂവിന് വന്നദിവസം ദിവസം തന്നെ പരിചയപ്പെട്ടതാണവനെ. ഇരുനിറമെങ്കിലും തിളങ്ങുന്ന കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും വശ്യമായ സംസാരവും ആദ്യംതന്നെ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ് ഡിവിഷന് തിരിച്ചപ്പോള്‍ അവന് എന്റൊപ്പമായി. ആ പരിചയം ഒരിക്കലും മറക്കാനാവാത്ത സൗഹൃദത്തിലേക്ക് വഴിതുറക്കുകയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> എന്റെ നാട്ടില്‍നിന്നും ആകെ രണ്ട് ബസ്സാണ് അന്ന് നേരിട്ട് കോതമംഗലത്തേക്കുള്ളത്. അതില്‍ ഞങ്ങള്‍ക്ക് പോകാനുള്ള സമയത്തോടുന്ന തുരുമ്പ് ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും മുടങ്ങും. ഒരുമണിക്കൂര്‍ നേരത്തെ കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത് മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്. സമരമായാല്‍ പെരുത്ത് സന്തോഷം. വന്ന ബസ്സ് തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ജോയിയായിരുന്നു ആകെയുള്ള കൂട്ട്. പിന്നെ അവനൊപ്പം വരുന്ന രാജനും. ടൗണില്‍ എന്നെക്കാള്‍ പരിചയമുള്ളത് അവനായിരുന്നു. കറിയില്ലാതെ പൊതിച്ചോറുമായി വരുന്ന ദിവസങ്ങളില്‍ ക്യാന്റീനില്‍ നിന്നും കറിവാങ്ങി പങ്കുവെക്കാനും സമരമുള്ള ദിവസം നോക്കി മാറ്റിനിക്കുപോവാനും അവനുണ്ടായിരുന്നു കൂടെ. ജോയിയുമായുള്ള സൗഹൃദം വല്ലാത്തൊരാത്മബന്ധമായി വളരുകയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> നേര്യമംഗലത്ത് പെരിയാറിന്റെ തീരത്താണവന്റെ വീട്. കൂലിപ്പണിക്കാരായ അപ്പച്ചനും അമ്മച്ചിയും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തികുട്ടിയുമടങ്ങുന്ന കൊച്ചുകുടുംബം. വീട്ടിലെ എല്ലാ വിശേഷങ്ങളും അവന് പറഞ്ഞറിഞ്ഞു. ഞങ്ങള്‍ പരസ്പരം കൈമാറാത്ത വിശേഷങ്ങളൊന്നുമില്ലായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> കുന്നിന്മുകളിലെ ചാപ്പലിനു ചുറ്റുമായി ചതുരാകൃതിയിലാണ് കോളേജ് കെട്ടിടം. എല്ലാദിവസവും ഉച്ചക്ക് ജോയിയോടൊപ്പം പള്ളിയില്‍ പോക്ക് പതിവാക്കി. കുര്‍ബ്ബാന കൈക്കൊള്ളാനല്ല, വരാന്തയിലിരുന്നു പൊതിച്ചോറ് ശാപ്പിടാന്‍. ഊണും കഴിഞ്ഞ് കുന്നിഞ്ചെരുവിലെ ആഞ്ഞിലിമരങ്ങള്‍ക്ക് ചുറ്റിക്കളിക്കുന്ന ഡിഗ്രിചേട്ടന്മാരെയും ചേച്ചിമാരേയും കടന്നുള്ള പതിവ് കറക്കം ഉച്ചക്ക് ശേഷം ക്ലാസ് തുടങ്ങുന്ന സമയംവരെ നീളും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അക്കാലത്താണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആന കോതമംഗലത്ത് വരുന്നത്. ആനയെ കാണാന്‍ പോകാന്‍ എല്ലാവരും തയ്യാറായി. ഉച്ചവരെ ക്ലാസ്സുള്ള ദിവസം നോക്കി കൂട്ടുകാരൊത്ത് കാണാന്‍ പോയി. വല്യ ആനക്കഥയൊന്നുമില്ലാതിരുന്നിട്ടും കോതമംഗലത്തും പരിസരത്തും ഷൂട്ട് ചെയ്ത പടമായതുകൊണ്ട് ജവഹര്‍ തിയേറ്ററില്‍ ഹൗസ്ഫുള് ആയിരുന്നു. അതാണെന്റെ ആദ്യ കാമ്പസ് സിനിമ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അതിനു ശേഷം ഉച്ചകഴിഞ്ഞ് ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ കാണാത്ത സിനിമകളുള്ള തിയേറ്റര്‍ അന്വേഷിക്കാന്‍ തുടങ്ങിയത് പഠനത്തിനൊരു വഴിത്തിരിവായി. അപരിചിതത്വം മാറി സൗഹൃദങ്ങളേറിയതോടെ ജീവിതം കൂടുതല്‍ രസകരമായി. സമരവും പഠനവും സിനിമയുമൊക്കെയായി രണ്ടുവര്‍ഷം കടന്നുപോയതറിഞ്ഞില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പരീക്ഷക്ക് മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ് അനുകൂലമായിരുന്നു. ഇംഗ്ലീഷിന് ഭംഗിയായി തോറ്റു. അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട് മാറ്റിനിക്ക് കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഒറ്റവിഷയം മാത്രം പഠിക്കാന്‍ മൂന്ന് മാസം കിട്ടിയതുകൊണ്ടും കയ്യീന്ന് കാശുമുടക്കി ട്യൂഷനെടുത്തതുകൊണ്ടും ഇംഗ്ലീഷെന്ന കീറാമുട്ടി ഞങ്ങള്‍ ഒരുവിധം കീറിയെടുത്തു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> കോളേജ് കാലം കഴിഞ്ഞു പിരിഞ്ഞതിനുശേഷം ഒന്നുരണ്ടുതവണകൂടി ജോയിയെ കണ്ടു. ഒരിക്കല്‍ ടൗണിലെ ബസ്റ്റാന്റില്‍ വെച്ചുകണ്ടപ്പോള്‍ പ്രീഡിഗ്രി ജയിച്ചു, ഏതായാലും ഈവര്‍ഷം പോയി അടുത്തവര്‍ഷം ഡിഗ്രിക്ക് ചേരണം എന്നവന് പറഞ്ഞു. തല്ക്കാലം എന്തെങ്കിലും ജോലി കണ്ടുപിടിക്കണം. ഭാവിയെക്കുറിച്ചുപറയുമ്പോള് വല്ലത്തൊരു പ്രതീക്ഷയിലായിരുന്നു അവന്റെ കണ്ണുകള്‍.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "നീ പഠനം ഉപേക്ഷിക്കരുത്. ഇനിയും ഡിഗ്രിക്ക് ചേര്‍ന്ന് പഠിക്കണം. പഠിച്ച് വലിയ ആളാകണം". ഞാനന്ന് കേള്ക്കനിഷ്ടപ്പെടാത്തത് അവനെ ഉപദേശിച്ചു. അവനു കൊടുക്കാന്‍ എന്റെ ഓട്ടക്കീശയില്‍ അതേയുണ്ടായിരുന്നുള്ളൂ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> സെപ്റ്റംബറിലെ പരീക്ഷക്കു ശേഷം വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് എഴുതിത്തീര്‍ന്ന ബുക്കുകളുടെ പുറംചട്ടയില്‍ കുത്തിവരച്ചുകൊണ്ടിരുന്നപ്പോള് എനിക്കൊരതിമോഹം തോന്നി. ചിത്രരചന പഠിക്കണമെന്ന്. മൈക്കലാഞ്ചലോയോ ഡാവിഞ്ചിയൊ അതുമല്ലെങ്കില്‍ കേവലം ഒരു രവിവര്മ്മയെങ്കിലുമാകണമെന്ന മോഹത്താല്‍ ഞാന്‍ ചിത്രകല പഠിക്കാനായി ചേര്‍ന്നു. ഫീസ് കണ്ടെത്താനായി ഒരു സുഹൃത്തിന്റെ സ്ഥാപനത്തില്‍ പാര്‍ട്ടൈം ജോലിയും. ടൗണിലെ എന്റെ പുതിയ അഡ്രസ്സ് വെച്ച് ജോയിക്ക് കത്തയച്ചു. ഒരുപാട് കാത്തിരുന്നെങ്കിലും അവന് എന്റടുത്ത് വന്നില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പിന്നെ നേരില്‍ കണ്ടില്ലെങ്കിലും സ്നേഹം പൂക്കുന്ന കത്തുകളിലൂടെ ഊഷ്മളമായ ആ ബന്ധം തുടര്‍ന്നു പോന്നു. മാസത്തിലൊരു കത്തെങ്കിലും അയക്കാതിരുന്നിട്ടില്ല. അവനയക്കുന്ന കത്തുകളിലൂടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരുന്നു. ലോവര്‍പെരിയാര്‍ ഡാം പണിയുന്ന സൈറ്റില്‍ ചെറിയൊരു ജോലി തരപ്പെട്ടുവെന്നും ഈവര്‍ഷം തല്ക്കാലം പഠിക്കാന്‍ പോകുന്നില്ലെന്നും ഒരിക്കല്‍ പറഞ്ഞു. "പഠിക്കാനുള്ള ചെലവ് സ്വയം കണ്ടെത്തണം. ഇനിയും അപ്പച്ചനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല". ജോയി ഒരിക്കലെഴുതി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്... രണ്ടു കത്ത് വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക് ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളുമായി...</div><div style="text-align: justify;"><br />
</div><div style="text-align: justify;">പിന്നെയെഴുതി. പതിവുപോലെ ഇന്‍ലന്റ് നിറക്കാതെ.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "ജോയീ... ഞാന്‍ അയച്ച രണ്ടുകത്തും കിട്ടിക്കാണുമെന്നെനിക്കറിയാം. എന്തേ മറുപടി അയക്കാഞ്ഞത്. സമയമില്ലേ.. അതൊ പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല. ഇപ്പോള്‍ ടൗണില്‍ ഞാനുണ്ട്. പറ്റുമെങ്കില്‍ എന്റടുത്ത് വരണം. എന്നെ ബന്ധപ്പെടാനുള്ള രണ്ടുമൂന്ന് അഡ്രസ്സ് നിനക്കു തന്നു. ഇതിലേതെങ്കിലും ഒന്നറിയിക്കണം. അല്ലെങ്കില്‍ നിന്നെ കാണാന്‍ സൗകര്യമുള്ള സ്ഥലം പറ... എവിടെയാണെങ്കിലും ഞാന്‍ വരാം."</div><div style="text-align: justify;">എന്റെ ക്ഷോഭവും സങ്കടവും ഏതാനും വരികളിലൊതുക്കി പോസ്റ്റ് ചെയ്തു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍ രാത്രി ജോലികഴിഞ്ഞെത്തി ഊണ് കഴിക്കാനിരുന്നപ്പോഴാണ് എനിക്കുള്ളൊരു കത്ത് സഹോദരി കൊണ്ടുവന്നു തന്നത്. ഇന്‍ലന്റില്‍ എഴുതിയ കത്തിന്റെ അയച്ച മേല്‍വിലാസം കണ്ടൊന്നമ്പരന്നു. ഒറ്റനോട്ടത്തില്‍തന്നെ ജോയിയുടെ പെങ്ങളുടെ പേരാണെന്നറിഞ്ഞെങ്കിലും എന്തുകൊണ്ടാണ് അവളെനിക്ക് കത്തെഴുതിയതെന്ന് ആലോചിച്ച് ലെറ്റര്‍ തുറന്നപ്പോള്‍ ഒരു തുണ്ട് കടലാസ് താഴെവീണു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ദിനപത്രത്തില്‍ നിന്നും മുറിച്ചെടുത്ത ആ കടലാസ്കഷണം കണ്ടെനിക്ക് കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.പേവിഷബാധയേറ്റ യുവാവ് മരിച്ചു. താഴെയൊരു ഫോട്ടോയും. എനിക്കുചുറ്റും ഭൂമി കീഴ്മേല്‍ മറിയുന്നു. ഇത് അവനാകല്ലേയെന്ന പ്രാര്‍ത്ഥനയോടെ വീണ്ടും വീണ്ടും ആ ഫോട്ടോയില്‍ നോക്കി. അതെ ഇതെന്റെ പ്രിയപ്പെട്ട ജോയിയാണ്. എനിക്കാ വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനായില്ല. മനസ്സ് മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍.</div><div style="text-align: justify;"><br />
</div><div style="text-align: justify;">അവന്റെ കുഞ്ഞനുജത്തി എഴുതിയ വരികളിലെ അക്ഷരങ്ങളെന്നെ ഒരുപാട് കരയിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "പ്രിയപ്പെട്ട ഇക്കാ. നേരില്‍ കണ്ടിട്ടില്ലെങ്കിലും കുഞ്ഞാഞ്ഞ പറഞ്ഞ് നന്നായി അറിയാം, നിങ്ങള്‍ തമ്മിലുള്ള അടുപ്പവും. അയച്ചകത്തുകള്‍ മൂന്നെണ്ണവും കിട്ടിയിരുന്നു. മറുപടി കാണാതാവുമ്പോള്‍ എഴുത്ത് നിറുത്തുമെന്ന് കരുതി ഇതുവരെ മനഃപൂര്‍വ്വം മറുപടി അയക്കാതിരുന്നതാണ്. ഇതിനും മറുപടി അയച്ചില്ലെങ്കില്‍ ഇനിയും നിങ്ങള്‍ ചേട്ടനു കത്തയച്ചെങ്കിലോ എന്നു ഭയപ്പെടുന്നതുകൊണ്ട് എഴുതുകയാണ്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഇക്കായുടെ പ്രിയപ്പെട്ട കൂട്ടുകാരന് കത്തയച്ചാല്‍ ഒരിക്കലും കിട്ടാത്ത നാട്ടിലേക്ക് പോയി. വന്ന കത്തുകളെല്ലാം അപ്പച്ചനും ഞാനും മാത്രമെ കണ്ടുള്ളു. അമ്മച്ചിയെ കാണിച്ചിട്ടില്ല, അവര്‍ക്കിതൊരിക്കലും താങ്ങാനാവില്ല. ഒരുമാസം മുമ്പ് ചേട്ടന് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന നായക്കുട്ടി ഒന്നു ചെറുതായി കടിച്ചിരുന്നു. അന്നതത്ര കാര്യമാക്കിയിരുന്നില്ല. മുറിവിനു മാത്രമേ ചികില്സിച്ചിരുന്നുള്ളു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അത് അസുഖം പിടിച്ച് ചത്തു. അതിനുശേഷമാണ് ചേട്ടന് സുഖമില്ലാതാകുന്നത്. അത് കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഞങ്ങള്‍.... ഏറെ വൈകിപ്പോയിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഡോക്ടര്‍മാര്‍ ഇനിയൊന്നും ചെയ്യാനില്ല കൊണ്ടുപൊയ്ക്കൊള്ളാന് പറഞ്ഞതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോന്നു. വീട്ടില്‍ വെച്ച് ഞങ്ങളുടെ കണ്മുന്നില് വെച്ചാണ് ചേട്ടനു പേയിളകി... ഞങ്ങള്‍ക്ക് കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളു. ഞങ്ങളെ തീരാദുഃഖത്തിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തിലേക്ക്.... ചേട്ടന് പോയി. ഒപ്പം ഞങ്ങളുടെ എല്ലാപ്രതീക്ഷകളും. മാനസികമായി തകര്‍ന്നുപോയ അമ്മച്ചി ഇതുവരെ ചേട്ടന്റെ വേര്‍പാട് തകര്‍ത്ത മാനസികാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. അവരറിയാതെയാണീ കത്തെഴുതുന്നതും. ഇനി കത്തയക്കില്ലെന്നു കരുതട്ടെ.</div><div style="text-align: justify;">എന്ന് സ്വന്തം അനിയത്തി..."</div><div style="text-align: justify;"><br />
</div><div style="text-align: justify;"> എന്റെ കയ്യിലിരുന്ന ആ കത്ത് കനലായി എരിയുന്നതറിഞ്ഞു. എനിക്ക് ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട് മാസങ്ങള്‍ക്കുശേഷമാണ് ഞാനറിയുന്നത്. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന് കത്തെഴുതിക്കൊണ്ടിരുന്നത് എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഒരുപാടുതവണ അവന്റെ വീടുവരെ പോകണമെന്നു കരുതിയെങ്കിലും അവന്റെ അപ്പച്ചന്റെയും അമ്മച്ചിയെയുടെയും അനിയത്തിയുടെയും സങ്കടം കാണാനുള്ള വിഷമംകൊണ്ട് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ജന്മനാടുപേക്ഷിക്കേണ്ടിവന്ന ഗള്‍ഫ് ജീവിതം. ഓരോ അവധിക്കാലത്തും അവിടം വരെ പോകണമെന്നു മനസ്സിലുറപ്പിക്കും. പക്ഷെ, എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ദിവസങ്ങളിലൊന്നും ഒരിക്കല്‍പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> കഴിഞ്ഞതവണ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ എനിക്കു പുതിയൊരയല്ക്കാരനെക്കിട്ടി. മുമ്പ് ജോയിയുടെ അയല്‍ക്കാരനായിരുന്ന കുഞ്ഞിക്ക. അവന്റെ ദാരുണമായ മരണം നേരില്‍കണ്ട് ഇപ്പൊഴും ആ ദുരന്തം നെഞ്ചില്‍ ഒരു നെരിപ്പോടായി കൊണ്ടുനടക്കുന്ന അനേകം ദൃക്സാക്ഷികളിലൊരാള്‍.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> കുഞ്ഞിക്കായുടെ വാക്കുകളില്‍നിന്നാണ് കൂടുതലറിയുന്നത്. നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്നു ജോയി. നാട്ടിലെന്തുകാര്യമുണ്ടെങ്കിലും മുന്നിലുണ്ടാവും. യാതൊരുവിധത്തിലുള്ള ദുഃശ്ശീലങ്ങളും തൊടാത്ത ചെറുപ്പക്കാരന്. ആര്‍ക്കും മാതൃകയായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നതവനെയാണ്. എന്തുജോലിയും ചെയ്ത് അദ്ധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട് കുടുംബം പൊന്നുപോലെ നോക്കിയ അവനെ നാട്ടിലെല്ലാം വലിയ മതിപ്പായിരുന്നു. സ്നേഹം കൊണ്ട് സ്വര്‍ഗ്ഗതുല്യമായിരുന്നു ആ കുടുംബം. അതുകൊണ്ടുതന്നെ ആ കുടുംബത്തിനു നേരിട്ട ദുരന്തം നാടിനു തീരാനൊമ്പരവുമായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അസാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടാണ് ജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ആക്രമണോല്സുകത കാണിച്ചുതുടങ്ങിയിരുന്നു. ചികില്‍സിച്ചാല്‍ ഭേദമാകുന്ന അവസ്ഥ കഴിഞ്ഞതിനാല്‍ മയങ്ങാനുള്ള മരുന്നും കൊടുത്തു വീട്ടിലേക്ക് തിരിച്ചയക്കുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക് മറ്റുവഴികളില്ലയിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> വീട്ടിലെത്തിച്ചപ്പോഴേക്കും ആശുപത്രിയില്‍ വെച്ചുകൊടുത്ത മയങ്ങാന്‍ കുത്തിവെച്ച മരുന്നിന്റെ വീര്യം കുറഞ്ഞുതുടങ്ങിയിരുന്നു. വീട്ടിലെത്തി മുറിയിലിട്ടുപൂട്ടി. വെളിച്ചത്തെ ഭയന്ന് ഇരുളിന്റെ കോണിലൊളിച്ചു. പിന്നെ വളരെ ഭീകരമായ വിധം പേയിളകി. കണ്ടുനില്ക്കാന് കഴിയാത്ത വിധം വായില്‍ നിന്നും നുരയും പതയുമൊഴുകി. ഭീകരമായ ചേഷ്ടകളും. ഇടക്ക് ശാന്തമാവും. സുബോധത്തോടെ സംസാരിക്കും. കേട്ടറിഞ്ഞെത്തിയ നാട്ടുകാരുടെ മുമ്പില്‍ വെച്ച് വീണ്ടും മൂര്‍ച്ഛിക്കും. ഇടക്കു ശാന്തമാകുമ്പോള്‍ പറയും "അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക് വരരുത്. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര് പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച് നിങ്ങളാരും ജീവിതം കളയരുത്. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".</div><div style="text-align: justify;"><br />
</div><div style="text-align: justify;"> വീണ്ടും പേയിളകും. ഇടക്ക് അല്‍പ്പം നോര്മ്മലാകുമ്പോള് ആളെ തിരിച്ചറിയും സംസാരിക്കാന്‍ ശ്രമിക്കും... യാത്ര പറയും. പിന്നെ അതിഭയങ്കരമായ വിധം ഇളകി. ഭയാനകമായി അലര്‍ച്ചയും...കരച്ചിലും. ശ്വാസമടക്കിനിന്ന നാട്ടുകാരുടെയും കുടുംബക്കാരുടെയും മുമ്പില്‍ ബോധമറ്റുവീണു. ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.ഒന്നരദിവസം നാടിന്റെയും വീടിന്റെയും നെഞ്ചുതകര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട് വേദനകളില്ലാത്ത ലോകത്തേക്കവന് യാത്രയായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> കുഞ്ഞിക്ക പറഞ്ഞറിഞ്ഞ പിന്നീട് നടന്ന സംഭവങ്ങള്‍ വേദനാജനകാമായിരുന്നു. അവന്റെ മരണത്തോടെ ആ കുടുംബം തകരുകയായിരുന്നു.ഏകമകന്റെ വേര്‍പാട് താങ്ങാനായി മദ്യപിച്ചുതുടങ്ങിയ പിതാവ് മുഴുക്കുടിയനായി. മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്ച്ചയില്ലതായി. കുടുംബത്തില്‍ കലഹം നിത്യ സംഭവമായി. പിന്നീടവര്‍ രണ്ടുപേരും വഴിപിരിഞ്ഞു. പുതിയ കൂട്ടുകാരെ കണ്ടെത്തുകയുംചെയ്തു. ഇതിനിടയിലെപ്പോഴോ അനിയത്തികുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ദൂരെയെവിടെയോയാണ് താമസം.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ജോലിയൊക്കെ സ്ഥിരമായതിനു ശേഷം ഒരൊഴിവു ദിവസം നീ വരണം, എന്റെ വീടും നാടുമൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്യണമെന്നൊക്കെ അവന് ക്ഷണിച്ചിരുന്നതാണ്. ഒരിക്കല്‍ പോകണമെന്നും ഞാനും തീര്‍ച്ചപ്പെടുത്തിയിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "എന്റെ പ്രിയസ്നേഹിതാ... നിന്റെ വേര്‍പാടിനുശേഷം പോലും എനിക്കു നിന്റെ നാടും വീടും കാണാന്‍ വരാന്‍ കഴിഞ്ഞില്ല. നീ പോയതിനുശേഷം എത്രയോ തവണ നിന്റെ വീട്ടിലേക്ക് വരാനിറങ്ങി. കഴിയുന്നില്ലെനിക്ക്... നിങ്ങളെ ഇനിയൊരിക്കലും ഒരുമിച്ചുകാണാനും കഴിയില്ലല്ലോ. പക്ഷെ എന്നെങ്കിലും ഞാന്‍ എന്റെ പഴയ ചങ്ങാതിയുടെ വേരുകള്‍ അന്വേഷിച്ചു വന്നേക്കാം. എനിക്കുമറക്കാനാവില്ലല്ലോ.." .</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com45tag:blogger.com,1999:blog-6450942835397574365.post-15625021275427958832007-11-27T09:13:00.000+03:002007-12-01T19:57:24.973+03:00എഴുത്തുകാരനെത്തേടി!പണ്ട് പണ്ട് ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളും പരമ്പരകളും കണ്ണീര്‍വീഴ്ത്തി ആളെക്കൂട്ടാത്ത കാലത്തുനടന്ന കഥയാണ്. അന്ന് മിക്കവാറും സുഹൃത്തുക്കള്‍ ജോലികഴിഞ്ഞാല്‍ ടൗണിലുണ്ടാവും. അടച്ചിട്ട മുറിയിലിരുന്നു മടുത്ത പലരും ഒപ്പം കൂടും.<br />കേരള മാര്‍ക്കറ്റിലെ ട്രാവല്‍ ഓഫീസിനുമുമ്പിലെ വരാന്തയില്‍ സ്ഥിരമായി കൂടുകെട്ടിയ ഞങ്ങളോട് ഇതെന്താ പതിച്ചുകിട്ടിയതാണോയെന്നു ചോദിച്ച് കളിയാക്കിപോകുന്നവരും പഞ്ചപാവങ്ങളായ ഈസംഘത്തെ ആശംസിച്ചു കടന്നുപോകുന്നവര്‍ക്കൊക്കെയും ഞങ്ങളിലാരെയെങ്കിലും കാണണമെങ്കില്‍ ഈ ബുക്കിംഗ് ഓഫീസില്‍ വന്നാല്‍ മതിയെന്നറിയാം.വല്ലപ്പോഴും ചങ്ങാതിമാരില്ലാതെ ഒറ്റക്കെങ്ങാനും ഇറങ്ങിയാല്‍ "ലവനെവിടേഡെ?" "ഇന്നു തൊണക്കാരന്‍ വന്നില്ലെ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ് മടുക്കും. അതുകൊണ്ട് ഒറ്റക്ക് ഇറങ്ങാതിരിക്കാന്‍ നോക്കും.<br /><br />ഞങ്ങളുടെ ഗോത്രമഹാസഭയുടെ സ്ഥിരാംഗങ്ങളായ മമ്മൂട്ടിയും ഞാനും കൂടാതെ ബക്കര്‍, ഹംസ, ബാബു, ഹനീഫ പിന്നെ ആഴ്ചയിലൊരിക്കല്‍ വിശിഷ്ടാതിഥിയായി വന്നെത്തുന്ന മുസ്തഫ, വല്ലപ്പോഴും മിന്നിമായുന്ന മച്ചാന്... മുസ്തഫയൊഴികെ ബക്കിയെല്ലാരും ഒരേ തൊഴില്‍ക്കാരായിരുന്നു. കുറച്ചപ്പുറത്ത് വെളിച്ചം അല്‍പ്പം കുറവുള്ള മൂലയില്‍ കയ്യില്‍ തുണ്ടു പേപ്പറുകളുമായി ഒരുമിക്കുന്ന മലയാളി കൂട്ടായ്മയേയും ഇടക്ക് കാണാറുണ്ട്. അവര്‍ എഴുത്തുകാരുടെ കൂട്ടായ്മയായിരുന്നു, ഞങ്ങള്‍ വരക്കാരുടെയും.<br />അവരുമായി അത്ര സഹകരിച്ചിരുന്നില്ലെങ്കിലും നാട്ടിലെപ്പോലെ യാതൊരുവിധ സംവാദങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ആരും പോയിരുന്നില്ല.<br /><br />രാത്രി ഒമ്പതുമണിക്ക് കേരള മാര്‍ക്കറ്റിലെ മിനിഹോട്ടലില്‍ നിന്നും പതിവ് പരിപ്പുവടയും ചായയും കഴിച്ച് ആരംഭിക്കുന്ന പോളിറ്റ് ബ്യൂറോ രാത്രി പന്ത്രണ്ട് മണിക്ക് കടകള്‍ അടച്ചു തീരുംവരെ നീളും.സാഹിത്യം, സംഗീതം, രാഷ്ട്രീയം, സിനിമ, കുടുംബകാര്യങ്ങള്‍ എന്നുവേണ്ട ആകാശത്തിനു കീഴെയുള്ള സകലകാര്യങ്ങളും ചര്‍ച്ചചെയ്യുന്ന ആ ഇരിപ്പ് ജീവിതത്തിലെ എന്നും ഓര്‍മ്മിക്കത്തക്ക അനുഭവങ്ങളാണുതന്നത്.<br /><br />പ്രത്യേക അജണ്ടയൊന്നുമില്ലെങ്കില്‍ വെറുതെ വ്യത്യസ്ഥരായ ആളുകളെ കണ്ടുകൊണ്ടിരിക്കാം, അഞ്ചുപൈസ മുടക്കാതെ.<br />ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളിലേയും ജനങ്ങള്‍ കണ്മുന്നിലൂടെ കടന്നുപോകുന്നു. ആളുകളെ നിരീക്ഷിക്കാന്‍ നല്ലകൗതുകമാണ്. സ്കൂള്‍കുട്ടികളുടെ യൂണിഫോം പോലെ ഫിലിപ്പൈനികള്‍ നീല ജീന്‍സും വെള്ള റ്റീഷര്‍ട്ടും ധരിക്കുന്നതെന്തിന്? ബംഗ്ലാദേശികള്‍ എന്നും പരസ്പരം നടുറോഡില്‍ വെച്ച് തല്ലുണ്ടാക്കുന്നതെന്തിന്? പാക്കിസ്ഥാനികള്‍ നടക്കുമ്പോള്‍ ലോകത്തിലെ മറ്റാരെക്കാളും വേഗത കുറവാകുന്നതെന്തുകൊണ്ട്? നേപ്പാളികള്‍ നടക്കുമ്പോള്‍ ഒന്നിനുപിറകെ വരിവരിയായി നടക്കുന്നതെന്തുകൊണ്ട്? അങ്ങനെ വിഷയങ്ങള്‍ നിരവധി...<br /><br />ഒരിക്കല്‍ സഭയുടെ കോറം തികയാതെ മമ്മുട്ടിയും ഞാനും മാത്രം ഇരിക്കുമ്പോഴാണ് പ്രവാസിസംഘടനയുടെ നേതാവ് ഞങ്ങളുടെമുന്നില്‍ സഡന്‍ ബ്രേക്കിട്ടത്. വയസ്സന്‍പതായെങ്കിലും പതിനാറുകാരന്റെ ചുറുചുറുക്കും കളികളും. നേതാവുകളി കമ്പനിക്കു പുറത്തുമാത്രമായതിനാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഹെല്‍പ്പര്‍ പണിതന്നെ. പ്രവാസികളെ സംരക്ഷിക്കാനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാനുമാണ് അങ്ങേര് ലോകത്ത് അവതരിച്ചതെന്നാണ് ഐതിഹ്യം. നാട്ടിലെപ്പോലെ മൈക്ക് കെട്ടിപ്രസംഗിക്കാനുള്ള സൗകര്യം കിട്ടാത്തതുകൊണ്ട് ആ വിഷമം വഴിയരികില്‍ വെച്ചുകാണുന്ന ആരുടെയെങ്കിലും മേല്‍ തീര്‍ക്കും, ഒന്നു മൂളികേള്‍ക്കാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെ. അട്ടകടിച്ചതുമാതിരിയുള്ള ആ പിടുത്തം വിടീക്കാന്‍ പണ്ട് ഭഗീരഥന് പ്രയ്ത്നിച്ചപോലെയൊക്കെ ചെയ്യണം.<br /><br />എന്നെയാണെങ്കില്‍ നേതാവിനു കൊല്ലാനുള്ള ഇഷ്ടം. കാരണം ഞാന്‍ ബഹുമാനിക്കുന്നില്ലപോലും. ഒരിക്കല്‍ മമ്മൂട്ടിയെ മാറ്റിനിറുത്തി ചെവിതിന്നത് അതായിരുന്നു! ബഹുമാനം ചോദിച്ചുവാങ്ങാന്‍ നടക്കുന്ന അയാളോടെനിക്ക് എല്ലവരെയും പോലെ സഹതാപം മാത്രം. പിടികൊടുത്തുപോയാല്‍ അന്നൊരുദിവസം പാഴായി. അതാണെന്റെ സങ്കടം. അതുകൊണ്ട് ഞാനൊറ്റക്കെങ്കില്‍ മുങ്ങലാണ് പതിവ്. അന്ന് ചങ്ങാതികൂടെയുള്ളതുകൊണ്ട് ധൈര്യപൂര്‍വ്വം ഇരുന്നു.<br /><br />വന്നപാടെ ഒരുചെവിമുതല്‍ മറ്റേചെവിവരെ ചുണ്ടുകള്‍ വലിച്ചുനീട്ടി ഇതാണ് ചിരിയെന്ന് പ്രഖ്യാപിച്ചു. കൂടെ ഒരു സഹായാഭ്യര്‍ഥനയും:<br /><br />"നന്നായി എഴുതുന്നൊരാളെ വേണം".എഴുതാനൊരാളെത്തേടിയാണ് നേതാവിന്റെ വരവ്.<br /><br />"സല്മാന് കമ്പനീല് നല്ലൊരെഴുത്തുകാരനുണ്ടെന്നുകേട്ടു, ഒരെറണാകുളംകാരന്‍... അറിയുമോ?"<br /><br />"ആരാദ്...?"<br /><br />"മ്മടെ മച്ചാനായിരിക്കും."<br /><br />"നിങ്ങളറിയുമോ?" കട്ടിക്കണ്ണടക്കുള്ളില്‍ നേതാവിന്റെ കണ്ണുകള്‍ മുഖത്തേക്കാള്‍ വലുതായി.<br />"പിന്നെയറിയാതെ..."!ഒരുമിച്ച് നാട്ടില്‍നിന്നും വരികയും വര്‍ഷങ്ങളോളം ഒന്നിച്ച് ജോലിചെയ്യുകയും ചെയ്ത മച്ചാനെ അറിയാണ്ടിരിക്ക്വോ...<br />"എന്റെ ചങ്ങാതിയാ...ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പൊ എഴുത്തൊന്നുമില്ലാരുന്നു.എന്റടുത്തുനിന്ന് പോയതിനുശേഷമാണ്.. ഈ പുതിയശീലമൊക്കെ.! "<br /><br />"ഇത്രനാള്‍ ഞാനീ പൊതുരംഗത്തുണ്ടായിരുന്നിട്ടും കേട്ടില്ലല്ലോ?" നേതാവ് സങ്കടം പറഞ്ഞു.<br />" സംഭവം ശരിയാണ് ആള് നല്ലൊരെഴുത്തുകാരനാണ്. എന്നിട്ടും എനിക്കവനെക്കുറിച്ചോര്‍ത്ത് ഒരിക്കലും അഭിമാനം തോന്നിയിട്ടില്ല."<br /><br />"അതു നിന്റസൂയ."<br />നേതാവിന്റെ ഉണ്ടക്കണ്ണില്‍ നോക്കി ഞാന്‍ മിണ്ടാതിരുന്നു.<br /><br />"പിന്നെ എഴുത്തുകാരനാണെന്നൊക്കെ പുറത്തുപറയുന്നതിന് താല്‍പര്യമില്ലാത്തായാളാ"<br />"അതൊക്കെയാ നല്ല എഴുത്തുകാരന്റെ ലക്ഷണം... എന്തായാലും എന്നൊയൊന്ന് പരിചയപ്പെടുത്തിത്തരണം".<br />“അതിനുതക്ക തെറ്റെന്താണ് മച്ചാന് ചെയ്തത് എന്നെനിക്കറിയില്ല.അതുപ്രശ്നമില്ല... എന്താ കാര്യം"?<br /><br />"ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കുന്നു, കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉഷാറായിട്ട്. അതിനുവേണ്ടിയാ.കഴിഞ്ഞകൊല്ലം ഈ മമ്മൂട്ടിയാ എഴുതിയെ."<br />ശരിയാ.. കഴിഞ്ഞകൊല്ലം മമ്മൂട്ടി മനോഹരമായി എഴുതികൊടുത്ത പാട്ടുകളില്‍ സംഘടനക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ കുത്തിത്തിരുകി പാട്ടുമല്ല മുദ്രാവാക്യവുമല്ലാത്ത അവസ്ഥയിലെത്തിച്ചത് കേട്ടിരുന്നു.<br /><br />"ഇത്തവണ ഒരു വെറൈറ്റി വേണമെന്നു എല്ലാരും പറഞ്ഞപ്പോ..."<br />"നമുക്കെന്തെങ്കിലും കൊടുക്കാം."<br /><br />"എന്തെങ്കിലും കൊടുത്താല്‍ ഉപകാരമായി"<br /><br />"ഇത്തരം മഹന്മാരായ എഴുത്തുകാരെ കിട്ടിയാല്‍ നമ്മുടെ സംഘടനക്കും നല്ലതാ".. നേതാവ് തനി രാഷ്ട്രീയക്കാരനായി.<br />"ശരിയാ.. എല്ലാരു എഴുതണ പോലല്ല വെറൈറ്റി എഴുത്താ...മാസം ആയിരം റിയാലിനെങ്കിലും എഴുതും".<br /><br />"ആളൊരു അന്തര്‍മുഖനായിരിക്കും അതുകൊണ്ടാവും പുറത്തിറങ്ങാതിരിക്കുന്നത്"<br /><br />"ദേ വൃത്തികേട് പറയരുത്, മുഖമൊക്കെ നല്ല മുഖം തന്നെയാ സുന്ദരനാ"<br />"ശെടാ അതല്ല അയാളുദ്ദേശിച്ചത്." മമ്മൂട്ടിയെന്നെ തണുപ്പിച്ചു.<br /><br />"ജോലി, താമസസ്ഥലം ഇതിനുള്ളില്‍ തന്നെ കൂടും. എഴുത്തുമാത്രമാണ് ചിന്ത. മാസത്തില്‍ രണ്ടുതവണമാത്രം എഴുത്ത്... അതുവരെ എഴുതേണ്ടവ മനസ്സില്‍കൊണ്ടുനടക്കും."<br /><br />"ഓഹോ"<br />"നിങ്ങള്‍ക്കെന്തെങ്കിലും എഴുതിക്കാനുണ്ടെങ്കില്‍ പതിനഞ്ചാം തിയതിയൊ മുപ്പതാം തിയതിയൊ പോയിനോക്ക്... അതാ നല്ലത്"!<br /><br />"അതെന്താ തീയതി നോക്കിയൊരെഴുത്ത്?"<br /><br />"അതങ്ങനെയാ"<br /><br />"ഓ... രാഹുവും കേതുവുമൊക്കെ നോക്കുന്നയാളായിരിക്കും!"<br />രാഹുവും കേതുവുമല്ല. ബാബുവും സുനിയും... ചുണ്ടോളമെത്തിയത് ഞാന്‍ പുറത്തുവിട്ടില്ല.<br /><br />"ഹേയ് അതല്ല!... മാസത്തില്‍ രണ്ടുതവണയല്ലെ പേപ്പര്‍ വരൂ... അന്നേരം എഴുതും!<br />"പേപ്പറോ...മനസ്സിലായില്ല...?<br />"കവിതയെഴുതുന്നതെന്തിനാ ദിവസം നോക്കുന്നതും പേപ്പറുവരുന്നതുമൊക്കെ?"<br /><br />"ഹ ഹ കവിതയോ... ആരാ പറഞ്ഞത്.. മച്ചാന് കവിതയെഴുതുമെന്ന്. ഒരു മൂളിപ്പാട്ടുപോലും പാടാത്ത മച്ചാനോ...നിങ്ങളോടാരാ ഈ വിഡ്ഢിത്തം പറഞ്ഞുതന്നത്..?"<br />നേതാവിന്റെ സോഡാക്കുപ്പികണ്ണടക്കുള്ളിലെ കണ്ണുകള്‍ ഒന്നുകൂടി കറങ്ങി.<br /><br />"പിന്നേയ്.. മച്ചാന് എഴുതും നന്നായി... കവിതയല്ല, തായ്ലാന്ഡ് ലോട്ടറി, അതിന്റെ കാര്യമായിരിക്കും നിങ്ങളോട് ആരെങ്കിലും പറഞ്ഞെ!"<br /><br />“അപ്പോ ലോട്ടറി എഴുത്തുകാരന്റെ കാര്യമാ പറ്ഞ്ഞോണ്ടിരുന്നെ? കഷ്ടം!”<br /><br />"നിങ്ങളൊരു പൊതുപ്രവര്‍ത്തകനാണല്ലോ" ആ വാചകം അയാള്‍ക്കൊത്തിരി ഇഷ്ടപ്പെട്ടു.<br />"ഇത്തരം എഴുത്തുകാരെ പ്രോല്സാഹിപ്പിക്കാതെ അവരെ ഈ എഴുത്തില്‍നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചൂടെ?"<br /><br />"കലാകാരന്മാരെ പ്രോല്സാഹിപ്പിക്കലാണല്ലോ നമ്മുടെ ലക്ഷ്യം”<br />“ആയിക്കോട്ടെ, പ്രോല്സാഹിപ്പിക്കാതെ ഒരു കലാകാരനും വളരില്ല. പക്ഷെ പാവപ്പെട്ട നമ്മുടെ നാട്ടുകാരെ പിടികൂടിയ തായ്ലാന്ഡ് ലോട്ടറി പോലുള്ള കലകള്ക്കെതിരെ നിങ്ങള്‍ മുന്‍കൈയെടുത്തിറങ്ങണം. എത്രയെത്ര പ്രവാസികള്‍ കടം കയറി നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതായി.. ആത്മഹത്യയിലൊളിച്ചവരെത്ര? അവരെത്ര കുടുംബങ്ങളെ പട്ടിണിയിലാക്കി. ഇതിനൊക്കെയെതിരെ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ബഹുമാനിക്കാം"<br /><br />" മക്കളെ നിങ്ങള്‍ പറഞ്ഞതിലും കാര്യമുണ്ട്.. എനിക്കു പിറക്കാതെ പോയ ഉണ്ണികളാണു നിങ്ങള്‍... ഞാനിത്തരം തിന്മകള്ക്കെതിരെ പ്രവര്‍ത്തിക്കും" നേതാവ് അങ്കം പ്രഖ്യാപിച്ചുകഴിഞ്ഞു.<br />അന്ന് നേതാവിനെന്നോട് അല്‍പ്പം സ്നേഹമൊക്കെ തോന്നി, എനിക്കു തിരിച്ചും.<br /><br />പിന്നെ എഴുത്തിനെതിരെയായി നേതാവും അയാളുടെ സംഘടനയും അണികളും. ബോധമില്ലാത്തവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം, സെമിനാര്‍, സിമ്പോസിയം. പത്രസമ്മേളനം... കാലചക്രം പിന്നെയും കറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട് എഴുത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ചതഞ്ഞരഞ്ഞു.<br /><br />നേതാവിനു നാട്ടില്‍ പോകാറായി. ഒരുപാട് പാവപ്പെട്ട പ്രവാസികളെ നാട്ടില്‍കയറ്റിവിടാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനും അതേ ദുര്യോഗം വന്നെത്തി. കടം, സാമ്പത്തിക ബുദ്ധിമുട്ട് ടിക്കറ്റിനുള്ള പണമില്ലായ്മ!. തന്റെ വിശാലമായ സംഘടനാതലങ്ങളില്‍ സമൂഹ്യസേവനത്തിന്റെ ലേബലൊട്ടിച്ച് സഹതാപത്തിന്റെ വലവീശിയെറിഞ്ഞു. പിരിവ്, ചിട്ടി, നറുക്കെടുപ്പ്... ജഗപൊഗ...<br /><br />എന്തിനേറെപ്പറയുന്നു... അവസാനം നേതാവ് നാട്ടിലെത്തുകതന്നെചെയ്തു. നേതാവു പോയി ഔദ്യോഗിക ദുഃഖാചരണവും കഴിഞ്ഞു... പതിനാറാം നാള് അണികള്‍ അന്വേഷണ കമ്മീഷനെവച്ചു, നേതാവിനു കടം കേറിയതെങ്ങനെയെന്നറിയാന്‍.<br /><br />കമ്മീഷന് റിപ്പോര്‍ട്ട് കണ്ട് അണികള്‍ നാലാള് കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.<br /><br />ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്.<div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com27tag:blogger.com,1999:blog-6450942835397574365.post-66992639299038233932007-11-11T11:27:00.000+03:002008-12-11T15:09:05.913+03:00ശത്രുസംഹാരയന്ത്രം!<a href="http://4.bp.blogspot.com/_kfBWTLLwcbA/Rza-fXlSVwI/AAAAAAAAAM8/Udvc_BZ6JQU/s1600-h/ssy.jpg"><img id="BLOGGER_PHOTO_ID_5131498271550887682" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_kfBWTLLwcbA/Rza-fXlSVwI/AAAAAAAAAM8/Udvc_BZ6JQU/s320/ssy.jpg" border="0" /></a> ഞാന്‍ കണ്ടുപിടിച്ച് പരീക്ഷിച്ചു വിജയിച്ചൊരു ശത്രുസംഹാരയന്ത്രം ഇവിടെ അവതരിപ്പിക്കുകയാണ്. ആവശ്യക്കാര്‍ക്ക് തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ലളിതമായി പ്രവത്തിപ്പിക്കാവുന്ന ഈ യന്ത്രമുപയോഗിച്ച് നിങ്ങളുടെ ശത്രുക്കളെ തുരത്താം.<br /><br />ത്രിപുരസുന്ദരീയന്ത്രം പോലുള്ള അന്യസംസ്ഥാന യന്ത്രങ്ങളും ധനാഗമയോഗയന്ത്രം പോലെയുള്ള ധനകാര്യവകുപ്പുയന്ത്രങ്ങളും വശീകരണത്തിനുള്ള വിശ്വമോഹിനിയന്ത്രങ്ങളും തല്ക്കാലം കൈവശമില്ലെന്നു ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.<br /><br />ഒരു മസ്രിയാണ് എന്റെ ശത്രുപാളയത്തില്‍...<br /><br />ആദ്യമായി ഇവിടെയെത്തിയ ദിവസം തന്നെ കണ്ടു ഒരു മസ്രിയെ... പരിചപ്പെടുത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ മലയാളിയായ ഡ്രൈവര്‍ പറഞ്ഞു:<br /><br />"അവന് മസ്രിയാ.. കൂടുതല്‍ അടുക്കേണ്ട".<br /><br />"മസ്രിയൊ അതെന്നാ സാധനം ?<br /><br />മസ്രീന്നു പറഞ്ഞാല്‍.. ഈജിപ്റ്റ്കാരന്‍. സൂക്ഷിക്കണം ഒക്കെ പാരകളാ. പ്രത്യേകിച്ചും നമ്മളിന്ത്യക്കാര്‍ക്ക്.."<br /><br />"അതെയോ"<br /><br />നീ പുതിയ ആളായതുകോണ്ടാ...പറയുന്നെ"<br /><br />"ഏയ്"<br /><br />പിന്നെയും ഉപദേശിച്ചു ഒരുപാട്..."<br /><br />"അറബിഭാഷ വശമുള്ളതിനാലും ശരീരവും ശബ്ദവും നമ്മെക്കാള്‍ വലുതായതുകൊണ്ടും ഇതൊന്നുമില്ലാത്ത ഇന്ത്യക്കാരുടെയും ബംഗാളികളുടെയും നെഞ്ചത്ത് കയറാന്‍ അവര്‍ക്ക് മിടുക്ക് കൂടും. സൂക്ഷിച്ചാല്‍ നന്ന്.."<br /><br />പക്ഷെ ഞാനതൊന്നും വിശ്വസിച്ചില്ല... നൈല്‍ നദീതടസംസ്കാരം, മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ സ്കൂളില്‍ വെച്ച് പഠിച്ച ഈജിപ്റ്റ്... അവിടത്തുകാര്‍ ഒരിക്കലും അങ്ങിനെയാവില്ല... സംസ്കാരസമ്പന്നരായിരിക്കും... തീര്‍ച്ച. നൈല്‍നദിയുടെയും പിരമിഡുകളുടെയും നാട്ടുകാര്‍... അവരുടെ കൂടെ ജോലിചെയ്യാന്‍ കഴിയുന്നതെത്ര ഭാഗ്യം!<br /><br />ഈജിപ്റ്റിനെ നെഞ്ചിലേറ്റിയ ക്യൂബാമുകുന്ദനായിരുന്നു ഞാനന്ന്...<br /><br /><br />സ്കൂളില്‍ വെച്ചുപഠിച്ച അറബിയും മുറി ഇംഗ്ലീഷും പയറ്റിപരാജയപ്പെട്ട് ആംഗ്യഭാഷയിലായിരുന്നു, ആശയവിനിമയം കൂടുതലും.<br /><br />ഇവിടെ വരുന്ന മസ്രികളെല്ലാം ഉസ്താസ് (മാഷ്), മുഹന്ദിസ് (എന്‍ജിനീയര്‍), ദുക്തൂര് ( ഡോക്ടര്‍) എന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. ജന്മനാ ഡോക്ടര്‍, എന്‍ജിനീയര്‍, മാഷ് ആവാന്‍ കഴിയാത്ത പാവങ്ങളെ കുറഞ്ഞപക്ഷം അമ്മി (എളാപ്പ) എന്നെങ്കിലും വിളിക്കണം<br /><br />ഞാന്‍ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മുഹന്ദിസ് ആറുമാസത്തിനുള്ളില്‍ അടിച്ചുമാറ്റല്‍ കൈയ്യോടെ പിടിക്കപ്പെട്ട് സൂയസ് കടന്നു.<br /><br /><br />സ്പോണ്‍സറുടെ ബന്ധുവിന്റെ ഈത്തപ്പനതോട്ടത്തില്‍ വല്ലപ്പോഴും പോകുമായിരുന്നു. അവിടെ പണിയെടുക്കുന്ന അമ്മിക്ക് എന്നും ഫോട്ടൊയെടുക്കാന്‍ ആശ. ഒരിക്കല്‍ കൂട്ടുകാരുമൊത്ത് ഫോട്ടോയെടുക്കനവിടെ പോയപ്പോള്‍ എന്റെ കയ്യിലെ ക്യാമറ കണ്ട് സ്നേഹം കൂടി.<br /><br />ടൗണില്‍ പോകാന്‍ സമയവും സൗകര്യവും ഇല്ലാത്ത കാര്യവും മക്കള്‍ക്ക് ഫോട്ടൊ കാണാനുള്ള ആഗ്രഹവുമെല്ലാം പറഞ്ഞു. അന്നു പടമെടുക്കമെന്നു പറഞ്ഞപ്പോള്‍ വേണ്ട. അങ്ങേരുടെ ദൈന്യത കണ്ടു അക്കാര്യം ഞാനേറ്റു.<br />പറഞ്ഞ ദിവസം തന്നെ ക്യാമറയുമായി എത്തി. തയ്യാറായിരിക്കാന്‍ നേരത്തെ പറഞ്ഞതാണെങ്കിലും ജോലികഴിഞ്ഞ് വന്ന അതേകോലത്തിലിരിക്കുന്നു, ആ മണ്ണിന്റെ നിറമുള്ള മനുഷ്യന്. അമ്മി ഡ്രസ്സ് തേച്ചിട്ടില്ല, ഷേവ് ചെയ്തില്ല. ഏതായലും നാളെയെടുക്കാം എന്നും പറഞ്ഞ് തിരിച്ചപ്പോള്‍ ക്യാമറ അവിടെ വെച്ചുപോകണമെന്നായി<br />വിയര്‍പ്പിന്റെ മണമുള്ള അയാളെന്നെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചപ്പൊള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കലെന്നൊക്കെപ്പറയുന്നത് ശരിക്കും അനുഭവിച്ചു. പിറ്റേന്ന് വരാനുള്ളതല്ലെ അതുകൊണ്ട് ക്യാമറ ഇവിടെ വെച്ചോളാം, അല്ലെങ്കില്‍ നീ വരില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടിവന്നു.<br /><br />പിറ്റേന്നു ജോലികഴിഞ്ഞ് പടമെടുക്കാനായി ചെന്നപ്പോള്‍... റൂം പൂട്ടിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍... അമ്മിയും ഞാന്‍ പൊന്നുപോലെ നോക്കിയിരുന്ന ക്യാമറയും നൈല്‍ നദിയുടെ നാട്ടിലെത്തി.<br /><br />പിന്നൊരിക്കല്‍ സുഹൃത്തിനെ സഹായിക്കാന്‍ ഒരുകട വൃത്തിയാക്കാന്‍ കൂടെപ്പോയപ്പോഴാണ് ഈജിപ്റ്റിയന്‍ സംസ്കാരം തൊട്ടറിഞ്ഞത്. മുമ്പ് മസ്രി ഉപയോഗിച്ചിരുന്നതാണെന്ന് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കടയോടു ചേര്‍ന്നുള്ള മുറിയുടെ മൂലയില്‍ പത്തുപതിനഞ്ച് പ്ലാസ്റ്റിക് കിറ്റുകള്‍ ഭദ്രമായി കെട്ടിയവിധത്തില്‍ കിടപ്പുണ്ട്. എന്തോ നിധിയെന്നു കരുതി അതിലൊന്നു ചങ്ങാതിയെടുത്തു തുറന്നു നോക്കിയപ്പോള്‍ ....?!.<br /><br />അവന്റെ മുഖത്തുനോക്കിയപ്പൊ തന്നെ അതിനകത്തെന്തായിരുന്നെന്നു പിടികിട്ടി! നൈല്‍ നദീതടസംസ്കാരത്തിന്റെ ഉപോല്‍പ്പന്നം! ബാത്റൂം അറ്റാച്ഡ് അല്ലാതെ മുറി പണിതാലുള്ള കുഴപ്പം!<br /><br />ഈ സംഭവങ്ങളോടെ മസ്രികളെ ശത്രുപക്ഷത്തേക്ക് മാറ്റിനിറുത്തി, അവരുമായി അടുക്കാതിരിക്കാനും ശ്രദ്ധിച്ചു.<br /><br />ഏറെക്കാലം മസ്രിരഹിതമായിരുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി അവനെത്തിയത്. ആളൊരു മഹാചിന്തകന്.. എപ്പോഴും മേലേക്ക് നോക്കി ചിന്തകളില്‍ മുഴുകിയിരിക്കും. കൂട്ടുകാര്‍ വന്നാല്‍ കുറെ ചിരിക്കും, പ്രൊഫഷണല്‍ നാടകങ്ങളിലെ വില്ലന്മാരുടെ പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്. കുറ്റം പറയരുതല്ലോ ആളൊരു പാവം. ജോലിചെയ്യുന്നതിനൊന്നും തീരെ താല്‍പ്പര്യമില്ല. സ്പോണ്‍സറുടെ സലാം കേള്‍ക്കാതെ ഇരിക്കുന്നിടത്തുനിന്ന് അനങ്ങില്ല. ശരിക്കും അമ്മി കാറ്റത്തിട്ടപോലെ...!<br /><br />തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇടവേളകളിലാണ് നമ്മുടെ സൈഡ് ബിസിനസ്സായ ഈ കുത്തിക്കുറിക്കലും പത്ര വായനയും. ജോലിയൊക്കെ എത്രയും പെട്ടെന്നു തീര്‍ത്ത് നെറ്റ് തുറക്കുമ്പോഴേക്കും എന്റടുത്തുവന്നിരിക്കും. അവന്റെ ജോലിയായ പുറത്തെ റിസപ്ഷന് കൗണ്ടറില്‍ സിബൂന് (കസ്റ്റമര്‍) ഉണ്ടൊയൊന്നു നോക്കുകപോലും ചെയ്യാതെ.<br /><br />മലയാളപത്രത്തിന്റെ തര്‍ജ്ജമ പറഞ്ഞുകൊടുക്കണം. അതൊരുവിധം കഷ്ടപ്പെട്ട് പറഞ്ഞൊഴിവാക്കിയപ്പോള്‍ പിന്നെ കാണേണ്ടത് മലയാള സിനിമാനടികളെയാണ്. അതിനും വഴിയുണ്ടാക്കികൊടുത്തു. ഫിലോമിന, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി മുതലായ മലയാളത്തിലെ പ്രശസ്തരായ നടികളുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു കാണിച്ചുകൊടുത്തു. മലയാള സിനിമാനടികളുടെ സൗന്ദര്യം പിടിച്ചുപോയതുകൊണ്ടയിരിക്കാം പിന്നീടാ ആവശ്യം കേട്ടില്ല.!<br /><br />എല്ലാം കഴിഞ്ഞ് ചിന്തകളില്ലാത്ത സമയത്ത് വെറുതെ വന്നു മോണിട്ടറില്‍ നോക്കിയിരിക്കുന്ന സ്വഭാവം തുടങ്ങിയപ്പോഴാണ് അറ്റകൈ ശത്രുസംഹാരയന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഫോട്ടോഷോപ്പില്‍ അല്‍പ്പനേരം പണിതു... കടുത്ത വര്‍ണ്ണങ്ങളില്‍ വരച്ചെടുത്ത ചിത്രം. അല്‍പ്പനേരം അതില്‍ നോക്കിയാല്‍ കണ്ണുകള്‍ കറങ്ങും. പിന്നെ കണ്ണടച്ചാലും ഈചക്രം കണ്ണില്‍ കുറേനേരം കൂടിക്കറങ്ങും. പ്രസ്തുത യന്ത്രം ഫുള്‍സ്ക്രീന്‍ ആക്കിയിട്ട് തല്ക്കാലം വല്ല പേപ്പറുകള്‍ അടുക്കിവെക്കുകയോ മറ്റെന്തെങ്കിലും ജോലിയിലേക്കൊ മനഃപൂര്‍വ്വം തിരിയും.<br /><br />ഇതു നമ്മുടെ ചിന്തകന്‍ വന്നു ഒന്നു നോക്കിയപാടെ തലയും കുമ്പിട്ടിരിപ്പായി..<br />ഇതൊന്തൊരു ഇരിപ്പാ ഇങ്ങനെയിരുന്നാല് നമ്മുടെ സൈഡ് ബിസിനസ്സ് നടക്കേണ്ടെ...<br />"നീ ഈ ചുരുളുകള്‍ എത്രയുണ്ടെന്ന് ഒന്നു എണ്ണി നോക്കിയെ?"<br /><br />"സിബൂന് വേണ്ടീട്ടാ ..?"<br />"പിന്നല്ലാതെ!<br /><br />"നൂറ് എണ്ണം വേണമെന്നാണ് കസ്റ്റമര്‍ പറഞ്ഞത്...ഞാന്‍ എണ്ണിയപ്പോ തൊണ്ണൂറ്റിയൊന്‍പതേ ആയുള്ളു<br />പ്ലീസമ്മീ ഒന്നെണ്ണിനോക്ക്...<br />അങ്ങിനെ നമ്മുടെ എളാപ്പ എണ്ണി, ആദ്യം പുറത്തുനിന്നകത്തേക്ക്, പിന്നെ തിരിച്ചും... എണ്ണി എണ്ണി കണ്ണുകറങ്ങി.... എഴുന്നേറ്റുപോയി.<br /><br />അതിനുശേഷം എന്റടുത്ത് വന്നിരുന്നിട്ടില്ല, ഇതുവരെ. എങ്കിലും ആ ഫയല്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്.<div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com28tag:blogger.com,1999:blog-6450942835397574365.post-20324549679826102282007-11-06T19:55:00.000+03:002007-11-25T18:43:58.161+03:00"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"ഓരൊ വിളിയും കാതോര്‍ത്ത്... പതിറ്റാണ്ടുകളോളം അന്നം തന്ന കോണ്‍ഗ്രസ്സ് തറവാടിന്റെ പടിപ്പുരവാതില്ക്കല് ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച് കാത്തുനില്ക്കുന്ന അച്ഛന്...<br />കെ. കരുണാകരന് ഇനിയും അപമാനിക്കപ്പെടുമെന്ന് മൈക്ക് കെട്ടി പ്രസംഗിക്കുന്ന സ്വന്തം മകന്...<br />പണ്ട് ഈച്ചരവാര്യര്‍ പറഞ്ഞത് ആവര്‍ത്തിക്കാം!<br />"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"<div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com15tag:blogger.com,1999:blog-6450942835397574365.post-30673609987573529572007-10-29T09:55:00.002+03:002010-05-18T00:28:29.376+03:00കുട്ടിച്ചാത്തന് മാഹാത്മ്യം!!<div style="text-align: justify;"><a href="http://4.bp.blogspot.com/_kfBWTLLwcbA/RyWEqq82fPI/AAAAAAAAALs/ic1mGC8YDwc/s1600-h/ch.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5126649619450068210" src="http://4.bp.blogspot.com/_kfBWTLLwcbA/RyWEqq82fPI/AAAAAAAAALs/ic1mGC8YDwc/s320/ch.jpg" style="display: block; margin: 0px auto 10px; text-align: center;" /></a><span style="color: black;"> യാതൊരു പ്രത്യേകതകളുമില്ലാതെ ഇരുണ്ടുവെളുത്തു കടന്നുപോയിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കൊരു ഉത്സവമായാണവന്‍ കടന്നുവന്നത്. അഞ്ചെട്ടുവര്‍ഷം മുമ്പുള്ള ഒരവധിക്കാലത്തായിരുന്നു അത്. എന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ചാറേക്കര്‍ വരുന്ന റബ്ബര്‍തോട്ടത്തിന് നടുവിലെ ആ വലിയ വീട്ടിലാണ് അവന് എത്തിയത്</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> അച്ഛനും മൂന്നാണ്മക്കളും അവരുടെ ഭാര്യമാരും മക്കളുമായി താമസിക്കുന്ന ഒരു പഴയമോഡല്‍ വീടായിരുന്നു. അയല്‍പക്കമെങ്കിലും എന്റെ കുഞ്ഞുന്നാളിലെപ്പോഴൊ അവിടെപോയ ഓര്‍മ്മയേ ഉള്ളു. നാട്ടിലെ ഓരോരുത്തരോടും ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവര്‍ സ്നേഹം കാണിച്ചിട്ടുണ്ട്. അതിനാൽ ആർക്കും കണ്ടുകൂടാതായ അവരുടെ ഹിറ്റ്ലിസ്റ്റില്‍പ്പെട്ട് പോലീസ് സ്റ്റേഷനിലോ കോടതിയിലോ കേറേണ്ടിവരാത്ത നാട്ടുകാര്‍ ചുരുക്കമാണ്. കുളത്തില്‍ ചൂണ്ടയിടുക, മാവിന്‍ചുവട്ടില്‍നിന്നും മാങ്ങ പെറുക്കുക പോലുള്ള തീവ്രമായ ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട ബാല്യങ്ങളും നിരവധി. അവര്‍ക്ക് മുമ്പിൽ വെറുക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍ നാട്ടുകാരെല്ലാവരും. ആരോ എവിടെയോ വഴിവെട്ടിയതിന് മനസ്സറിയാതെ ഒന്നാം പ്രതിയായിപ്പോയൊരാളുടെ മകനായിരുന്നു ഞാനും. </span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> കേസുകളുടെ പ്രതാപകാലം അവസാനിച്ചെങ്കിലും നാട്ടിലെല്ലാവരോടും പ്രത്യേകം അകലം സൂക്ഷിച്ചിരുന്നു. നാട് തിരിച്ചും. അതുകൊണ്ടാവാം അവര്‍ക്കുവരുന്ന ചെറിയ വീഴ്ചപോലും നാടിനാഘോഷവുമായി. എന്തൊക്കെയണെങ്കിലും കേട്ടുകേള്‍വിമാത്രമായിരുന്ന അവന് അയല്പക്കത്തുതന്നെ വന്നുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.<br />
</span></div><div style="text-align: justify;"></div><div style="text-align: justify;"><span style="color: black;">കല്ലെറിഞ്ഞ് ജനല്‍ചില്ലുതകര്‍ത്ത് ഉല്‍ഘാടനം നിര്വഹിച്ചപ്പോള് തന്നെ ജോലിക്കാര്‍ വഴി പുറംലോകവും അറിഞ്ഞിരുന്നു. നാട്ടിലെത്തിയ പുതിയ അതിഥിയെക്കാണാന്‍ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് ആ സന്തോഷവാര്‍ത്ത അറിയുന്നത്. ഈ അടിയന്തിര സാഹചര്യത്തില്‍ നാട്ടാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു!. </span></div><div style="text-align: justify;"><br />
<span style="color: black;"> പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഞാനും ആ മുറ്റത്ത് കാലുകുത്തി. ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ച് ഏറെക്കാലത്തിനുശേഷം വന്നെത്തിയ അതിഥികള്‍ക്ക് മികച്ച സ്വീകരണമായിരുന്നു കിട്ടിയത് അവിടെ ഞങ്ങള്‍ക്കായി നയനമനോഹരമായ കാഴ്ചകളാണവന്‍ ഒരുക്കിവെച്ചിരുന്നത്. </span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> തകര്‍ന്നുകിടക്കുന്ന ജനല്‍ചില്ലുകള്‍ പകുതി കത്തിയ കുട്ടികളുടെ സ്കൂള്‍ യൂണിഫോമുകള്‍, ബള്‍ബുകള്‍, പിഞ്ഞാണങ്ങള്‍, എല്ലാം മുറ്റത്തു കൂട്ടിയിട്ടിരിക്കുന്നു. ചില്ല് അവനൊരു ദൗര്‍ബല്യമായിരുന്നു എന്നെനിക്കു തോന്നി. വരുന്ന എല്ലവരെയും കൊണ്ടുപോയി അവന്റെ ലീലാവിലാസങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ വീട്ടുകാര്‍ തെല്ലും പിശുക്കുകാണിച്ചില്ല.<br />
</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> ബള്‍ബ് പൊട്ടിക്കലായിരുന്നു അവന്റെ പ്രധാന വിനോദം. പുതിയ ബള്‍ബ് വാങ്ങി ഹോള്‍ഡറില്‍ വെച്ച് തിരിയുമ്പോഴെക്കും പൊട്ടിച്ചിട്ടുണ്ടാവും. കുട്ടികള്‍ക്ക് സ്കൂളില്‍ കൊണ്ടുപോകാനായി ഇസ്തിരിട്ട്വെച്ച ഉടുപ്പുകള്‍ നോക്കിനില്‍ക്കെ പറന്നുപോയി മുറ്റത്തുവീഴുന്നു. പിന്നാലെ ഓടിച്ചെന്ന് എടുക്കുന്നതിന് മുമ്പേ തീപിടിക്കുന്നു. അടുക്കളയിലെ അലമാരയില്‍ നിന്നും പിഞ്ഞാണങ്ങളെല്ലാം തഴെ തള്ളിയിട്ട് പൊട്ടിക്കുന്നു. അടുപ്പിലിരുന്നു തിളക്കുന്ന കഞ്ഞിയില്‍ മണ്ണുവാരിയിടുന്നു, അങ്ങനെ അവന് കൈവക്കാത്ത മേഖലകളില്ല. ഇങ്ങനെ അവിടത്തെ അന്തേവാസികള്‍ തന്ന കഥകളല്ലാതെ ഒരിക്കലും അവന്റെ ദിവ്യ ദര്‍ശനമോ ലൈവ് പെര്‍ഫോമെന്‍സോ കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല.<br />
</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> കാതോടുകാതോരം പറഞ്ഞുകേട്ട വാര്‍ത്ത നാടാകെ പരക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വന്നവര്‍ തന്നെ എല്ലാദിവസവും മുടങ്ങാതെ എത്തുന്നു, അവന്റെ അപ്ഗ്രേഡ് ചെയ്ത വാര്‍ത്തകള്‍ കാണാന്‍. ഒറ്റക്കും തെറ്റക്കും വന്നവര്‍ അള്‍ക്കൂട്ടങ്ങളായി. ആള്‍ക്കൂട്ടങ്ങള്‍ ആരവങ്ങളായി.<br />
</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
<span style="color: black;"> ആര് ചെയ്തു? എന്തിനു ചെയ്തു? </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;">ആള്‍ക്കൂട്ടത്തിന്റെ പിറുപിറുക്കലിനുമുമ്പില്‍ അവന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. ചാത്തന്... അതെ അവനല്ലാതെ ആരും ഇപ്പണി ചെയ്യില്ല. ആ പേര് പിന്താങ്ങുന്നവരെക്കൂടാതെ കുട്ടിച്ചാത്തനെന്ന പേരും പറഞ്ഞുകേട്ടു. കുട്ടിച്ചാത്തനാണൊ അതോ പ്രായപൂര്‍ത്തിയായ ചാത്തനാണോയെന്നൊന്നും തിരയാനൊന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും എറിയാനുള്ള കഴിവ് മുതിര്‍ന്ന ചാത്തനുതന്നെയെന്ന് പ്രായമായവര്‍ വിധിയെഴുതി.<br />
</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> വരുന്ന ആരെയും ഒഴിവാക്കാതെ വീട്ടുകാരെല്ലാരും എല്ലാം കാണിച്ചുകൊടുത്ത് മ്യൂസിയത്തില്‍ പുരാവസ്തുക്കളെ പരിചയപ്പെടുത്തുന്ന ഗൈഡിനെപ്പോലെ വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു... ആളുകള്‍ കൂടുന്തോറും നമ്മുടെ കഥാനായകന് കലാപരിപാടി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒപ്പം പൂജകള്‍...ഹോമങ്ങള്‍... വഴിപാടുകള്‍...!<br />
</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
<span style="color: black;"> ദൈവങ്ങള്‍ക്കുകൊടുത്ത പരാതിയുടെ ഒരു കോപ്പി പോലീസിലും എത്തി. പോലീസ് വന്നു തെളിവുകള്‍ ശേഖരിക്കുമ്പോള്‍തന്നെ മറുവശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നുവീഴുന്നു. ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെ വളരെ വിദഗ്ദമായാണ് അവന്റെ വേലകള്‍. മിക്കവാറും എല്ലാ പത്രത്തിന്റെയും റിപ്പോര്‍ട്ടര്‍മാര്‍, അന്വേഷണത്തിനായി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്കൂളില്‍ നിന്നും കൂട്ടത്തോടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍, ദൂരദിക്കുകളില്‍ നിന്നുപോലും ഓട്ടോയിലും മറ്റുവാഹനങ്ങളിലുമായി എത്തുന്നവര്‍... ചാത്തന് ഏതുനിമിഷവും പ്രത്യക്ഷപ്പെടുമെന്നുള്ള ഭീതിയും ആകാംക്ഷയും നിറഞ്ഞ കണ്ണുകളുമായി ജനം. എങ്കിലും ആകെ ഒരു ഉത്സവ പ്രതീതി.<br />
</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> കവലയിലെ ഓട്ടോറിക്ഷക്കാര്‍ക്കും ടാക്സികള്‍ക്കും കൊയ്ത്തുകാലം... ചായക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ കൂടി. അടുത്ത നാട്ടുകാര്‍ക്കൊക്കെ അസൂയ തോന്നിപ്പിക്കുന്ന മുന്നേറ്റമാണ് ചാത്തന്റെ സ്പോണ്സര്ഷിപ്പില് ഞങ്ങളുടെ കൊച്ചുഗ്രാമം കാഴ്ചവെച്ചത്. ജനപ്രവാഹം കൂടിയത് അവന് കൂടുതല്‍ പ്രോല്‍സാഹനമായി. അപ്പോഴും ആവര്‍ത്തനവിരസത ഒഴിവാക്കി കലാപരിപാടികള്‍ വ്യത്യസ്ഥമാക്കാന് അവന് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും നാണം കൊണ്ടോ സഭാകമ്പം കൊണ്ടോ അവന് ജനത്തിനുമുമ്പില്‍ വന്നില്ല. അതിന്റെ ഒരു പരിഭവം നാട്ടുകാര്‍ക്കില്ലാതിരുന്നില്ല.<br />
</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> ചാത്തന്റെ പേരിലാണെങ്കിലും ഞങ്ങളുടെ ഗ്രാമം ഭൂമിമലയാളമാകെ അറിയപ്പെട്ടുവരുന്നതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് കഥയുടെ രസച്ചരട് പൊട്ടിക്കുന്ന വില്ലന്‍ പ്രത്യക്ഷപ്പെട്ടത്. കാരണം സാദാ കോണ്‍സ്റ്റബിള്‍മാരുടെ കാവല്‍കൊണ്ട് ഫലമില്ലാത്തതുകൊണ്ട് മേലേതട്ടിലെത്തിയ പരാതി. ഇത്തവണ കേസന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ടെത്തി. ചാത്തവിക്രിയകളൊക്കെ ചുറ്റിനടന്നുകണ്ടു. പിന്നെ വീട്ടുകാരെ ഓരോരുത്തരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> കുടുംബാംഗങ്ങളെയെല്ലാം പുരുഷാരത്തിനുമുമ്പിലേക്കു വിളിച്ചുകൂട്ടി സർക്കിളേമാൻ ഇപ്രകാരം പ്രസ്താവിച്ചു. "ചാത്തനെ പിടികിട്ടി!!" </span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> ചാത്തനെക്കണാന്‍ ജനക്കൂട്ടം എത്തിവലിഞ്ഞു നോക്കി, കാണാഞ്ഞ് പരസ്പരം മുഖത്തോടുമുഖവും. "പിന്നെ ഈ വീട്ടില്‍ താമസിക്കുന്ന എല്ലാവരും നാളെ രാവിലെ സ്റ്റേഷനിലേക്കു വരണം, ടൗണില്‍ എനിക്കു പരിചയമുള്ള ഒരു മനോരോഗവിദഗ്ദനുണ്ട്. നിങ്ങളെയെല്ലാം അയാളെക്കാണിച്ച് വേണ്ട ചികില്‍സ ചെയ്യാം, അപ്പോ നാളെ രാവിലെ സ്റ്റേഷനില്‍... കേട്ടല്ലൊ എല്ലാരും..."<br />
</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> ചാത്തനെ അറസ്റ്റ് ചെയ്തു വിലങ്ങണിയിച്ച് കൂമ്പിനു രണ്ടിടിയും കൊടുത്ത് പോലിസ് ജീപ്പിന്റെ പിന്നില്‍ ഇരുത്തികൊണ്ടുപോകുന്നത് കാണാന്‍ കാത്തുനിന്നു നിരാശരായ ഞങ്ങളെയും പിരിച്ചുവിട്ടാണ് ഏമാന് യാത്രയായത്. പിറ്റേന്ന് അവിടത്തെ ആരും പോലീസ് സ്റ്റേഷനില്‍ പോയില്ല. അന്നല്ല, പിന്നീടൊരിക്കലും. ഒരുമാസത്തോളം ഞങ്ങളുടെ മിന്നും താരമായിരുന്ന ചാത്തനും ഇതുവരെ വന്നിട്ടില്ല.</span></div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: black;"> "പ്രിയപ്പെട്ട ചാത്താ... നീ ഞങ്ങളോടു പറയാതെ ഒന്നു മുഖം കാണിക്കുകപോലും ചെയ്യാതെ പോയെങ്കിലും മറ്റെവിടെയെങ്കിലും ഏതെങ്കിലും വീട്ടില്‍ ബള്‍ബുകളും ജനല്‍ചില്ലുകളും പൊട്ടിച്ച് കഞ്ഞിയില്‍ മണ്ണും വാരിയിട്ട് സസുഖം കഴിയുന്നുണ്ടെന്നു കരുതട്ടെ! "</span></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com21tag:blogger.com,1999:blog-6450942835397574365.post-47952322503336526382007-10-22T10:32:00.000+03:002008-12-11T15:09:06.555+03:00മലയാളത്തിന് ഒരു മഹാനടനെ നഷ്ടമാകുമോ?<a href="http://4.bp.blogspot.com/_kfBWTLLwcbA/RyBAa682fAI/AAAAAAAAAJw/Anou4vRv9Yc/s1600-h/sri.jpg"><img id="BLOGGER_PHOTO_ID_5125167207192886274" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_kfBWTLLwcbA/RyBAa682fAI/AAAAAAAAAJw/Anou4vRv9Yc/s320/sri.jpg" border="0" /></a><br /><div><a href="http://3.bp.blogspot.com/_kfBWTLLwcbA/RxxZN1B9peI/AAAAAAAAAIg/UsHGEZQmqU4/s1600-h/022.jpg"></a><br /><br /><div align="justify">ഇനി കളിയില്‍ മാത്രം ശ്രദ്ധ: ശ്രീശാന്ത് (ഇതുവരെ എവിടെയായിരുന്നു ശ്രദ്ധ?)<br />വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇനി കളിയില്‍ മാത്രമായിരിക്കും തന്റെ ശ്രദ്ധയെന്നും ഇന്ത്യന്‍ പേസ് ബൌളര്‍ ശ്രീശാന്ത്. ഓസ്ട്രേലിയക്കെതിരെ നടന്ന ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയില്‍ മൈതാനത്തെ മോശം പെരുമാറ്റം കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു. കളിക്കളത്തിലെ മികച്ച ഭാവാഭിനയം കണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന് ഭരത് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം നവരസങ്ങള്‍ക്കുപുറമെ താന്‍ തന്നെ കണ്ടുപിടിച്ച ഏതാനും ഭാവങ്ങള്‍ കൂടി കാണിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഭാവങ്ങള്‍ നമ്മുടെ ഇഷ്ടതാരം കളിക്കളത്തില്‍ കാഴ്ചവെച്ചപ്പോള്‍ ലോകം അതുകണ്ട് ഞെട്ടി. മുമ്പ് ആല്‍ബത്തിനു പാട്ടെഴുതിയും അഭിനയിച്ചും കഴിവുതെളിയിച്ച പ്രിയതാരത്തിന്റെ സിനിമ കാത്തിരിക്കുന്ന മലയാളിപ്രേക്ഷകരെ പുതിയ തീരുമാനം നിരാശയിലാക്കുകയില്ലെന്ന് പ്രത്യാശിക്കാം.</div></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com12tag:blogger.com,1999:blog-6450942835397574365.post-30730560539925518022007-10-20T16:50:00.000+03:002007-10-20T18:12:02.693+03:00പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)<div align="justify"> <span style="color:#990000;">ഇതൊരു തമാശയായാണെഴുതുന്നത്. നമ്മളെയെല്ലാം വിഡ്ഢികളാക്കുന്ന തമാശ...</span> </div><div align="justify">അനാവശ്യമെങ്കിലും കേരളത്തെ ഇളക്കിമറിച്ച കൂദാശ വിവാദത്തില്‍ പിണറായി നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇതുവരെ അങ്ങനെ ഒരു വാര്‍ത്ത കണ്ടിട്ടേയില്ലെന്നഅയിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടെ മറുപടി..</div><div align="justify">(എതിര് ചേരിയില്‍പെട്ട ആരെങ്കിലുമാണതു പറഞ്ഞെങ്കില്‍ പറയുന്നതിനു മുന്‍പേ കേള്‍ക്കുകയില്ലായിരുന്നോ സഖാവേ...)</div><div align="justify"> </div><div align="justify"><span style="color:#990000;">അടുത്തത് നമ്മുടെ വാ പോയ കോടാലി, സഹകരണ വകുപ്പു മന്ത്രി വക...</span></div><div align="justify">പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണക്കുന്ന കക്ഷി വ്യാപകമായ കള്ളവോട്ടും വെട്ടിപ്പും നടത്തിയതായി ഹൈക്കോടതി നിരീക്ഷിച്ച് ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോടതി വിധി തങ്ങള്‍ക്കനുകൂലമാണെന്നുള്ള പ്രസ്താവനയെ അതെങ്ങനെയെന്ന ആലോചിച്ച് തലപുണ്ണാക്കുന്ന പാവം ജനം... </div><div align="justify">(ഇരുണ്ട ഹാസ്യം എന്നു പറയുന്നത് ഇതൊക്കെയാവും അല്ലേ?)</div><div align="justify"> </div><div align="justify"><span style="color:#330099;">നമ്മുടെ നേതാക്കള്‍(?) ..കണ്ണും കാതും ഇറുകിയടക്കും മുമ്പേ.... അന്ധമായ രാഷ്ട്രീയം തലക്കുപിടിക്കാത്തവരെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍....</span></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com7tag:blogger.com,1999:blog-6450942835397574365.post-3915112140981749582007-10-18T18:56:00.000+03:002007-10-18T19:03:08.452+03:00വിവാദങ്ങള്‍<div align="justify"><span style="color:#003300;">എന്നും എന്തെങ്കിലും വിവാദങ്ങളില്ലെങ്കില്‍ ചാനലുകള്‍ എന്തിനു കൊള്ളാം. ജീവിച്ചിരുന്നവരെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടാക്കിയാല്‍ അടുത്ത ചാനലില്‍ അവര്‍ മറുപടി പറഞ്ഞേക്കാം...</span></div><div align="justify"><span style="color:#003300;">അതുകൊണ്ട് നമുക്ക് മരിച്ചവരെ പിടികൂടാം....</span></div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com4tag:blogger.com,1999:blog-6450942835397574365.post-45496964117463006182007-10-11T21:01:00.000+03:002007-10-11T21:03:55.160+03:00ഈദ് ആശംസകള്ആയിരം ആയിരം ഈദ് ആശംസകള്‍<div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com2tag:blogger.com,1999:blog-6450942835397574365.post-82298374443725038842007-10-10T13:35:00.000+03:002007-10-10T13:42:12.393+03:00പ്രവാസികളെ ജാഗ്രതൈ<div align="justify">ഇനിയെന്നും ബിരിയാണി തന്നെ</div><div align="justify">ബസ്മതി അരി ഒഴികെ മറ്റെല്ലാതരം അരിയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭക്ഷ്യ ദൗര്‍ലഭ്യം മൂലമാണ് തീരുമാനമെന്ന് അറിയുന്നു. ദില്ലിയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ സമിതിയുടെ യോഗമാണ് ഈ പുതിയ തീരുമാനമെടുത്തത്. ഇതേറ്റവും ബാധിക്കുക പ്രവാസി ഇന്ത്യ ക്കാരെ, വിശിഷ്യാ മലയാളികളെയാവും. ഇപ്പോള്‍ തന്നെ അരിയുടെ വില താങ്ങാവുന്നതിനുമപ്പുറമായിക്കഴിഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പ്രതീക്ഷയോടെ കാണാം.</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com7tag:blogger.com,1999:blog-6450942835397574365.post-92013111474576185632007-10-10T13:00:00.000+03:002007-10-10T13:35:35.001+03:00ന്റുപ്പാക്കൊരു ഡെഡിക്കേഷന് (നാടകം)<div align="left">രംഗം ഒന്ന്</div><div align="left">( രംഗത്ത് ഒരു ഫോണ്‍ പിന്നെ ചിരിക്കുന്ന ഒരു സുന്ദരിയും. ചിരി കൃത്രിമമല്ല എന്നു വരുത്താന്‍ ശ്രമിക്കുന്നു.)</div><div align="left">സുന്ദരി: വെല്‍ക്കം റ്റു സംഗീതസല്ലാപം</div><div align="left">(തുടര്‍ന്ന് ബെല്‍ മുഴങ്ങുന്നു. എടുക്കുന്നില്ല ഫോണില്‍ ഞെക്കുന്നപോലെ എന്തോ ചെയ്യുന്നു.)സുന്ദരി: ഹലോ... സംഗീതസല്ലാപം ആരാണ്...</div><div align="left">ഫോണ്‍ ശബ്ദം: കോയസുന്ദരി: എന്തോന്ന് കോഴിയോഅല്ലാ.. കോയാ..കോയാ.. (ഉച്ചത്തില്‍)സുന്ദരി: എവിടെന്നു വിളിക്കുന്നു.</div><div align="left">ഫോണ്‍ ശബ്ദം: ജിദ്ദേന്ന് സഹൂദി അറേബ്യേന്ന്..സുന്ദരി: ആ.. ഒ.ഓ...ശെരി കോയാ ടീവീടെ വോളിയം അല്‍പ്പം കുറച്ചുവെച്ചോളൂ.</div><div align="left">ഫോണ്‍ ശബ്ദം: ഈടെ ടിവി ഓഫാണല്ലോ.. സുന്ദരി: ഒകെ.ഒകെ...ശീലിച്ചത് പറഞ്ഞുപോയതാ..(ഇനി നമുക്ക് ഫോണ്‍ ശബ്ദത്തെ കോയ എന്നു തന്നെ പരിചയപ്പെടുത്താം.)</div><div align="left">സുന്ദരി: കോയച്ചേട്ടാ..കോയ: ഓ</div><div align="left">സുന്ദരി: നാട്ടില്‍ എവിടെയാ?</div><div align="left">കോയ: തിരൂര്‍,.. മലപ്പുറം ജില്ലാവീട്ടില്‍ ആരൊക്കെയുണ്ട്?</div><div align="left">കോയ: വീട്ടിലോ,.. വീട്ടില്‍ ഉപ്പ, ഉമ്മ,ബാര്യ രണ്ട് കുട്ടികള്‍...</div><div align="left">സുന്ദരി: എന്താ ഫാര്യേടെ പേര്?</div><div align="left">കോയ: ഓള്‍ടെ പേര് പാത്തുമ്മ.. അല്ല ഫാത്തിമ...സുന്ദരി: കോയച്ചേട്ടന്‍ പാട്ടുപാടുമോ?,....</div><div align="left">കോയ: ഇങ്ങടെ പരിപാടി നന്നാവുന്ന്ണ്ട്ട്ടോ ഞങ്ങള്‍ എന്നും കാണാറുണ്ട്...സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....എത്രനാളായി ട്രൈ ചെയ്യണൂന്ന് അറിയാമോ ഇന്ന് കിട്ടിയതില്‍ ഒത്തിരി സന്തോഷം...കയിഞ്ഞായ്ച്ച ഇങ്ങള് ഒരു ചൊമന്ന ചുരിദാര്‍ ഇട്ടു വന്നില്ലെ അതു ഒത്തിരി നന്നായിരുന്നൂട്ടോ...</div><div align="left">സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....(സുന്ദരി അക്ഷമ കാണിക്കുന്നു)</div><div align="left">കോയ: പാടാല്ലോ...നെഞ്ചിനുള്ളില്‍ നീയാണ്...കണ്ണിന് മുമ്പില്‍ നീയാണ്............................ഫാത്തിമാാാാാാാാ..........ഫാത്തിമാാാാാാാാ..........</div><div align="left">സുന്ദരി: (ഇടക്കു കയറി) വളരെ നന്നായിരുന്നു...</div><div align="left">കോയ: സ്നേഹിച്ചു സ്നേഹിച്ചു കൊതിതീരും...............................(മനസ്സില്ലാ മനസ്സോടെ കോയ നിറുത്തുന്നു.)</div><div align="left">സുന്ദരി: വളരെ നന്നായിട്ടുണ്ടല്ലോ ചേട്ടന് സംഗീതം പഠിച്ചിട്ടുണ്ടോ....കോയ: റൂമില്‍ രണ്ടുമൂന്ന് ചങ്ങായിമാരുണ്ട്... അവര്‍ക്കും അന്നോട് സംസാരിക്കണമെന്ന്...സുന്ദരി: സുഹൃത്തുക്കള്ടെ പേരു പറഞ്ഞോളു.</div><div align="left">കോയ: മൊയ്തീന്‍കുട്ടി, സെയ്തലവി.. ബാപ്പുട്ടി...അന്വറ്....സുന്ദരി: പാട്ടുപാടുമോ?</div><div align="left">(പറഞ്ഞുതീരും മുമ്പ് ഒരുസംഘഗാനം പോലെ എന്തോ ഒന്നു മുഴങ്ങുന്നു.,..സുന്ദരി ചെവിപൊത്തുന്നു.)</div><div align="left">കോയ: (കഴുത്തിനു പിടിച്ചിട്ടെന്നപോലെ ശബ്ദം നിലച്ച ശേഷം) എനിക്കൊരു പാട്ടുവെച്ചുതരുമോ?</div><div align="left">സുന്ദരി: ഏതു പാട്ടാ വേണ്ടെ?</div><div align="left">കോയ: മണീന്റെ പടത്തിലെ മതി. സോനാ സോനാ നീ ഒന്നാം നമ്പര്‍....ഇത് എന്റെ ഉമ്മക്കും ഉപ്പാക്കും വേണ്ടീട്ട് ഇങ്ങള് ഏതാണ്ട് ചെയ്യില്ലെ അതങ്ങു ചെയ്തേരെ...</div><div align="left">സുന്ദരി: ഡെഡിക്കേറ്റ് ആണൊ...</div><div align="left">കോയ: അത്തന്നെ.(ഫോണ്‍ കട്ടാകുന്നു സുന്ദരി അടുത്ത ആളെ തേടുന്നു)</div><div align="left"> </div><div align="left">(രംഗം രണ്ട്)</div><div align="left">പഴയ ഒരു റൂം, നാലുകട്ടിലുകള്‍ക്കിടയില്‍ തറയില്‍ പേപ്പര്‍ വിരിച്ച് ഭക്ഷണം കഴിക്കുന്ന നാലുപേര്‍...ഇന്ന് അനക്കെന്താ ഇത്ര സന്തോസം ടീവീല് വിളിച്ച് ഓളെ കിട്ടിയേനാ..</div><div align="left">കോയ: എത്രനാളായി ഞാന്‍ മെനക്കെടണൂന്ന് അറിയോ</div><div align="left">(മൊബെയില്‍ ബെല്ലടിക്കുന്നു, എടുത്ത് നോക്കി കട്ട് ചെയ്യുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു.)</div><div align="left">അന്‍വര്‍: ആരാ?</div><div align="left">കോയ: ഓള് ...ഓള്ക്ക് വേറെ പണിയൊന്നൂല്ല..</div><div align="left">മൊയ്തീന്‍കുട്ടി: ഇങ്ങോട്ട് വന്ന ഫോണല്ലെ ഇജ്ജെന്തിനാ കട്ട് ചെയ്യുന്നെ?</div><div align="left">കോയ: അതാപ്പോ നന്നായെ, എടുത്താല്‍ നൂറുകൂട്ടം ആവശ്യങ്ങളാ.. ഉപ്പാക്ക് മരുന്ന് മേടിക്കണം,കുട്ട്യോള്‍ക്ക് ഉടുപ്പ് വേണം അങ്ങനെ... അതുപോട്ടെ നാളെ പതിനഞ്ചാം തീറ്യതിയാ...ജ്ജൊരു നല്ല നമ്പര്‍ പറഞ്ഞുതാ...</div><div align="left">(തുടരും)</div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com6tag:blogger.com,1999:blog-6450942835397574365.post-63526568268188425832007-10-09T13:11:00.000+03:002007-10-10T12:54:37.565+03:00നമ്മള് എന്നു മനുഷ്യരാകും??<div align="justify">കാട്ടുനീതി ഇപ്പോള്‍ കേരളത്തിലും...ഈ ഏതാനും ആഴ്ചകളായി മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു പദമാണ് "കാട്ടുനീതി" ബീഹാറില്‍ നിന്നും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കുമ്പോഴും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ ഇതു നടക്കുമായിരുന്നോ എന്നു പറഞ്ഞ് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ അഹങ്കരിച്ചിരുന്നു. അവിടത്തെ കാട്ടുനീതിയെക്കുറിച്ച് പറഞ്ഞ് വേവലാതി പൂണ്ടിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബീഹാറില്‍ ജനം തല്ലിക്കൊന്നത് ഇരുപത്തിരണ്ട് മനുഷ്യരെയാണ്. അടുത്തദിവസം തന്നെ തമിഴ്നാട്ടിലും മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ച് കൊന്നിരുന്നു. </div><div align="justify"></div><div align="justify">സാമൂഹികമായി ഏറെ പിന്നോക്കം നില്ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്മിമാരുടെ ക്രൂരത അനുഭവിക്കുന്ന പാവങ്ങള്‍ ഏറെയാണ്. അവിടം അന്ധവിശ്വാസത്തിന്റെ പേരിലും കുപ്രസിദ്ധമാണ്. ദുര്‍മന്ത്രവാദമാരോപിച്ച് ആളുകളെ മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും അവിടങ്ങളില്‍ വാര്‍ത്തയല്ല. മോഷ്ടാവെന്ന് ആരോപിച്ച് ഒരു യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് ജീവഛവമാക്കി പോലീസിന്റെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യം നമ്മള് ചാനലുകളിലൂടെ കണ്ടു, തൊട്ടടുത്ത് ദിവസം തന്നെ പതിനൊന്നു മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ തല്ലിക്കൊന്നു കൂട്ടിയിരിക്കുന്ന ചിത്രവും. അവരുടെ മൃതദേഹങ്ങള്‍ക്കുപോലും നീതികിട്ടിയില്ല. ബീഹാറില്‍ മോഷ്ടാവിനെ എന്തുകൊണ്ട് പോലീസില്‍ എല്പ്പിക്കുന്നില്ല എന്നു ചോദിക്കേണ്ടിവരുന്നില്ല</div><div align="justify"></div><div align="justify">എല്ലാ ക്രൂരതയും തെരഞ്ഞെടുപ്പു തട്ടിപ്പുകളും ബീഹാര്‍ മോഡലാക്കിയ നമ്മള്, മനുഷ്യത്വവും വികസനവും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മറ്റു നന്മകളെല്ലാം ദൈവത്തിന്റെ നാട്ടുകാര്‍ക്കുള്ളതാണെന്നു നിശ്ചയിച്ചു.ഇപ്പോഴിതാ നമ്മുടെ വീട്ടുമുറ്റത്ത് അതേ കാട്ടുനീതി. മോഷണക്കുറ്റമാരോപിച്ച് ഗര്‍ഭിണിയുള്‍പ്പടെ രണ്ട് സ്ത്രീകളെ അവരുടെ കുട്ടികളുടെ മുമ്പില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. അതുകണ്ടുനില്ക്കുന്ന ബീഹാര്‍ പോലിസിന്റെ പിന്മുറക്കാരനെയും നാം കണ്ടു. അന്നേ ദിവസം തന്നെ കര്‍ണ്ണാടകക്കാരെ കോഴിക്കൊട്ടു വെച്ചു മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയും കൂട്ടിവയിക്കണം.</div><div align="justify"></div><div align="justify">ഈ പ്രവണത ഇതോടെ അവസാനിക്കണം നിയമം നടപ്പിലാക്കേണ്ടവര്‍ അതു നിര്‍വ്വഹിക്കുകയും കുറ്റക്കാര്‍ക്ക് ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തവിധം ശിക്ഷ കൊടുക്കുകയും ചെയ്തില്ലെങ്കില്‍ കേരളാമോഡലിന് പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരും... ദൈവത്തിന്റെ സ്വന്തം നാടെന്ന ജാട നമുക്കുപേക്ഷിക്കേണ്ടിവരും... </div><div class="blogger-post-footer">ഇതുവരെ സന്ദര്‍ശിച്ചവര്‍</div>അലിhttp://www.blogger.com/profile/14116671217361721590noreply@blogger.com3